Connect with us

Culture

സൂക്ഷിക്കുക നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്

Published

on

ദിബിന്‍ രമ ഗോപന്‍

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍ സമയം ലഭിക്കാറില്ല. അത് തന്നെയാണ് നമ്മളെ പടുകുഴിയില്‍ ചാടിക്കുന്നതും. സോഷ്യല്‍മീഡിയ വഴി വഞ്ചിക്കപ്പെടുന്നവരില്‍ കൂടുതല്‍ ശതമാനവും പെണ്‍കുട്ടികളാണ്. വഞ്ചിക്കപ്പെട്ട എല്ലാവര്‍ക്കും പറയാനുള്ളത് ‘വിശ്വാസത്തിന്റെ’ കഥയാണ്. ഇതുവരെ നേരില്‍ കാണാത്ത ഒരാളോട് തോന്നുന്ന വിശ്വാസം കുറേയധികം വര്‍ഷമായി കൂടെയുള്ള മാതാപിതാക്കളോട് തോന്നാത്തത് ഉത്തരമില്ലാത്ത ചോദ്യം മാത്രമായി അവശേഷിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ പരിധി

പുതിയതലമുറ പ്രധാന പ്രശ്‌നം സ്വാതന്ത്ര്യം തന്നെയാണ്.മാതാപിതാക്കള്‍ വേണ്ടത്ര സ്വാതന്ത്ര്യം നല്‍കാത്തതിന്റെ പേരില്‍ കാണിക്കുന്ന പ്രവൃത്തികള്‍ പലപ്പോഴും പേടിപ്പെടുത്താറുണ്ട്.മക്കളുടെ സ്വാതന്ത്ര്യത്തെ പൂര്‍ണമായി അവഗണിക്കുന്നതും വലിയ വിപത്താണ്. കാര്യങ്ങള്‍ എന്തും പറഞ്ഞ് മനസ്സിലാക്കി നല്‍കാന്‍ മാതാപിതാക്കളേക്കാള്‍ മികച്ച അധ്യാപരില്ല എന്ന കാര്യം മാതാപിതാക്കള്‍ മറക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാറുള്ളത്.

ഭയത്തില്‍ നിന്ന് പീഡനത്തിലേക്കുള്ള ദൂരം

കുറച്ചുകാലമായി നമ്മളുടെ മാധ്യമങ്ങളില്‍ കേള്‍ക്കുന്ന പീഡനവാര്‍ത്തകളിലെല്ലാം പീഡനത്തില്‍ അകപ്പെട്ടയാള്‍ ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടിരിക്കും. ഇത്രയും തവണ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പീഡനത്തിലകപ്പെട്ടയാള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്നാണ് ആളുകളുടെ സംശയം. ഭയമാണ് പലപ്പോഴും പീഡനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. തന്റെ കുടുബത്തെ കുറിച്ചോര്‍ത്ത് സ്വന്തം ജീവിതം നശിപ്പിക്കുമ്പോള്‍ അവര്‍ ഓര്‍ക്കാറില്ല തന്നെ ഭീഷണിപ്പെടുത്തുന്നവന് ഇതൊരു ഊര്‍ജമാണെന്ന്.

കൊലപാതകങ്ങളിലേക്കെത്തുന്ന തുറന്ന് പറച്ചിലുകള്‍

പീഡനത്തിലകപ്പെട്ടയാള്‍ കാര്യം തുറന്ന് പറഞ്ഞാല്‍ കുടുംബത്തോടെ ഇല്ലാതാവുന്നത് നമ്മള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കഠ്‌വ സംഭവം ഇന്ത്യന്‍ ജനത അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. നീതിയേക്കാളും കുടുംബത്തിന്റെ ജീവന് പ്രാധാന്യം നല്‍കുമ്പോള്‍ പീഡനങ്ങളും തുടര്‍ക്കഥയായി മാറികൊണ്ടിരിക്കും

മൊബൈല്‍ റിപ്പയര്‍ വരുത്തിവെക്കുന്ന ആപത്ത്

മൊബൈല്‍ ഇന്ന് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് എന്നാല്‍ പലരീതിയിലും നമ്മളെ ആപത്തിലേക്ക് തള്ളിയിടാന്‍ കഴിയുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. എല്ലാ മൊബൈല്‍ ഷോപ്പുകളുടെയും കാര്യമല്ലെങ്കിലും പല ഷോപ്പുകളും നമ്മുടെ സ്വകാര്യതയെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കാറുണ്ട്. തന്റേതല്ലാത്ത കാരണത്താല്‍ തന്റെ കുടുംബം ക്രൂശിക്കപ്പെടാതിരിക്കാന്‍ ആത്മഹത്യ എന്ന മാര്‍ഗത്തിലേക്ക് എത്തിപ്പെടുന്നവര്‍ വളരെയധികമാണ്. നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് നിരവധി സോഫ്റ്റവെയറുകളാണ് നിങ്ങളുടെ സ്വകാര്യതയെ ഊറ്റിയെടുക്കാനായി കാത്തിരിക്കുന്നത്. നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ മറ്റൊരാളും വായിക്കുന്നുണ്ടെന്ന വിശ്വാസം നിങ്ങളിലുണ്ടാവണം, കാരണം നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്.

മാറേണ്ട മനസ്സുകള്‍

ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയും സൗമ്യയെ ഇല്ലാതാക്കിയ ഗോവിന്ദചാമിയും പൊലീസിനോട് ചോദിച്ച ചോദ്യം വളരെ പ്രസ്‌ക്തമാണ്. ‘എന്തിന് അസമയത്ത് അവര്‍ പുറത്തിറങ്ങി നടന്നു’. സ്ത്രീകള്‍ക്ക് സമൂഹം നല്‍കിയ സമയത്തിനപ്പുറം നടക്കാന്‍ ആരാണ് അനുവാദം നല്‍കിയത്. രാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുന്ന സമൂഹത്തെയല്ലേ ശരിക്കും ഗോവിന്ദചാമിയെ പോലെയുള്ള പ്രതികളെ ശിക്ഷിക്കുന്നതിന് മുന്‍പ് ശിക്ഷിക്കേണത്. നിയമം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ ആദ്യം മാറേണ്ടത് ഓരോരുത്തരുടെയും മനസ്സാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.