Connect with us

Culture

രാഹുല്‍ തന്നെ ശരി; ഹരിയാനയില്‍ നോട്ടക്കും പിന്നിലായി ആം ആദ്മി

Published

on

ഹരിയാന-മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടു ശതമാനത്തില്‍ നോട്ടയ്ക്കും പിന്നിലായി ആം ആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലുമായി 70 സീറ്റുകളില്‍ മത്സരിച്ച ഡല്‍ഹി മുഖ്യമന്ത്രികൂടിയായ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് നോട്ടയ്ക്ക് അനുകൂലമായ വോട്ടുകളേക്കാള്‍ കുറവ് വോട്ടുകളാണ് ലഭിച്ചത്. ഹരിയാനയിലെ 90 സീറ്റുകളില്‍ 46 ലും മഹാരാഷ്ട്രയില്‍ 24 സീറ്റുകളിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും മുഴുവന്‍ സീറ്റികലും പാര്‍ട്ടി പരാജയം ഏറ്റുവാങ്ങി.

എഎപിയുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം വ്യക്തമാക്കുന്നു. 0.48 ശതമാനം മാത്രമാണ് ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം. അവിടെ നോട്ടയുടെ വേട്ട് വിഹിതം 0.53 ശതമാനമാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് 0.11 ശതമാനം വോട്ടും നോട്ടയുടെ വോട്ട് 1.37 ശതമാനവുമാണ്.

ഇതോടെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിക്ക് പുറമെ ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ന്യായമല്ലാത്തതായിരുന്നെന്ന് വ്യക്തമാവുകയാണ്. ഹരിയാനയില്‍ ആം ആദ്മിക്ക് സീറ്റ് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നതോടെയാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 4 സീറ്റ് വരെ നല്‍കാന്‍ ധാരണയായ സഖ്യചര്‍ച്ചകള്‍ ഉടക്കി പിരിഞ്ഞത്.

ഡല്‍ഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ച പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ആം ആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രംഗത്തുവന്ന രാഹുല്‍ ഗാന്ധി, സഖ്യത്തില്‍ കെജ്‌രിവാള്‍ മലക്കം മറിഞ്ഞെന്നാണ് കുറ്റപ്പെടുത്തിയത്. ഡല്‍ഹിയില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാല്‍ ഏഴ് സീറ്റിലും ബിജെപിയെ തോല്‍പ്പിക്കാനാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. സഖ്യത്തിനുള്ള അവസാനശ്രമമെന്ന നിലയില്‍ രാഹുല്‍ നടത്തിയ നീക്കവും ഹരിയാനയില്‍ തട്ടി നിന്നതോടെയാണ് ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് നടത്തിയത്. തീവ്രദേശീയ വാദവും വര്‍ഗീയതയും ഉപയോഗപ്പെടുത്തി സീറ്റുകള്‍ തൂത്തുവാരുമെന്ന പ്രവചനങ്ങളെ കാറ്റില്‍ പറത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുറത്തുവരുന്നത്.
ഹരിയാനയില്‍ രാഹുല്‍ നടത്തിയ രണ്ടു റാലികളാണ് കോണ്‍ഗ്രസിനെ പോരാട്ടരംഗത്ത് തിരിച്ചു കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.