Connect with us

Culture

അട്ടപ്പാടിയില്‍ പോലീസിന്റെ മൂന്നാമത്തെ വന്‍ കഞ്ചാവ് വേട്ട

Published

on

 

അഗളി എ.എസ്.പി സുജിത് ദാസ്ഐ.പി.എസി ന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ കഞ്ചാവ് വേട്ടയിലൂടെ നശിപ്പിച്ചത് രണ്ടു കോടിയോളം രൂപ വില വരുന്ന വിളവെടുപ്പിന് പാകമായ പൂര്‍ണ വളര്‍ച്ച എത്തിയ 1200 ഓളം കഞ്ചാവ് ചെടികള്‍. മേലെ തുടുക്കി ഊരിന്റെ പഞ്ചക്കാടിനു മുകളിലായി വെട്ടു മലയില്‍ 25 ഓളം സെന്റ് സ്ഥലത്തു 50 തടങ്ങളിലായാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഒരു തടത്തില്‍ 25 മുതല്‍ 30 എണ്ണം കഞ്ചാവ് ചെടികള്‍ 7 അടി മുതല്‍ 8 അടി വരെ ഉയരത്തില്‍ 6 മാസത്തോളം പൂര്‍ണ വളര്‍ച്ചയെത്തിയവ ആയിരുന്നു. അഗളി അടജ സുജിത് ദാസ് കജട ഉം, അടജ സ്‌ക്വാഡും, തണ്ടര്‍ ബോള്‍ട്ടും ഇന്ന് (06082018)പുലര്‍ച്ചെ 3.30 നു ഇടവാണി മലയില്‍ നിന്നും തുടങ്ങി ഓടക്കടവ്, ദുടുമുട്ടി, പട്ടിപന ഷോല, ചിന്നക്കടവ്, എല്ലക്കണ്ടി മല, ഗലസി, മേലെ തുടുക്കി തുടങ്ങിയ വന്യ മൃഗങ്ങള്‍ വസിക്കുന്ന കാട്ടു പാതകളിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കഞ്ചാവ് തോട്ടത്തില്‍ എത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 1306 അടി ഉയരത്തിലായാണ് കഞ്ചാവ് തോട്ടം സ്ഥിതി ചെയ്തിരുന്നത്. കൃഷി പൂര്‍ണമായും തീയ്യിട്ട് നശിപ്പിച്ച് സംഘം മേലെ തുടുക്കിയില്‍ നിന്ന് താഴെ തുടുക്കി വഴി ഇരു കരയും മുട്ടി ഒഴുകുന്ന ഭവാനി പുഴ അതി സാഹസികമായി കടന്ന് ആനവായി വരെ 10 കിലോമീറ്റര്‍ കാല്‍നടയായാണ് തിരികെയെത്തിയത്. താഴെ തുടുക്കി ഫോറെസ്റ്റ് ക്യാമ്പ് ഷെഡിന്റെ ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ പെടുന്ന സ്ഥലത്താണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അഗളി അടജ സുജിത് ദാസ് കജട ഉം, അടജ സ്‌ക്വാഡും, തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് കഴിഞ്ഞ മാസം പത്താം തീയ്യതി കുള്ളാട് മലയില്‍ നിന്ന് 5000 ത്തില്‍ അധികം കഞ്ചാവ് ചെടികളും, ഈ മാസം മൂന്നാം തീയ്യതി സത്യക്കല്ല് മലയില്‍ നിന്ന് 1000 ത്തില്‍ അധികം കഞ്ചാവ് ചെടികളും കണ്ടെത്തി നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റൈഡിന്റെ ഭാഗമായി അട്ടപ്പാടിയിലെ വനങ്ങളില്‍ നടത്തുന്ന തിരച്ചിലുകള്‍ക്കിടയിലാണ് ഇത്തരം കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തുന്നതും അവ നശിപ്പിക്കുന്നതും. മേല്‍ പറഞ്ഞ സംഭവങ്ങളില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും റൈഡ്കള്‍ക്കിടയില്‍ ഇത്തരം കഞ്ചാവ് കൃഷികള്‍ കണ്ടെത്തുകയാണെങ്കില്‍ അവ നശിപ്പിക്കുകയും, അതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതായിരിക്കും.  

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.