Connect with us

Culture

ബാസിലിനെ ഫലസ്തീന്‍ അതോറിറ്റി കൊലക്ക് കൊടുത്തുവെന്ന് ആരോപണം

Published

on

റാമല്ല: പ്രമുഖ ഫലസ്തീന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ബാസില്‍ അല്‍ റാജിയുടെ മരണം ഫലസ്തീന്‍ അതോറിറ്റിയും ഇസ്രാഈലും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ആരോപണം. വെസ്റ്റ്ബാങ്കില്‍ ഭരണകൂടം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റി ഇസ്രാഈലുമായി ഒപ്പുവെച്ച കരാറാണ് ബാസിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രാഈലിന് കൈമാറാന്‍ കരാര്‍ നിര്‍ദേശിക്കുന്നുണ്ട്. അനധികൃതമായി ആയുധങ്ങള്‍ കൈവശംവെക്കുകയും ഇസ്രാഈല്‍ കേന്ദ്രങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടുവെന്നും ആരോപിച്ച് 2016 ഏപ്രിലില്‍ ബാസിലിനെയും അഞ്ച് സുഹൃത്തുക്കളെയും ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു മാസത്തിനുശേഷം ഫലസ്തീന്‍ അതോറിറ്റി ഇവരെ വിട്ടയച്ചെങ്കിലും അധികം വൈകാതെ ഇസ്രാഈല്‍ സേന ഇവരില്‍ നാലുപേരെ വീണ്ടും അറസ്റ്റു ചെയ്തു. ബാസില്‍ ഒളിവില്‍പോയതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായില്ല. മാര്‍ച്ച് ആറിന് ഇസ്രാഈല്‍ സൈനികര്‍ ബാസിലിനെ കണ്ടെത്തി വെടിവെച്ചു കൊലപ്പെടുത്തി. ഫലസ്തീന്‍ അതോറിറ്റി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രാഈല്‍ നടപടിയെന്ന് ഫലസ്തീനികള്‍ ആരോപിക്കുന്നു. രോഷാകുലരായ ഫലസ്തീനികള്‍ റാമല്ലയില്‍ ബാസിലിനെയും സുഹൃത്തിനെയും വിചാരണ ചെയ്തിരുന്ന കോടതിക്കുപുറത്ത് പ്രതിഷേധ റാലി നടത്തി. ഇസ്രാഈലും ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള സുരക്ഷാ കരാറാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നിരായുധരായ പ്രതിഷേധക്കാരെ കണ്ണീര്‍വാതകം പ്രയോഗിച്ചും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചുമാണ് ഫലസ്തീന്‍ അതിറ്റോറ്റിയുടെ സുരക്ഷാസേന നേരിട്ടത്. ഇതില്‍ ബാസിലിന്റെ പിതാവ് അടക്കം 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രാഈലുമായി രഹസ്യബന്ധം തുടരുന്ന അതോറിറ്റിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് ഫലസ്തീനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂത അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന ഫലസ്തീനികളെ അടിച്ചമര്‍ത്താന്‍ ഇസ്രാഈലും ഫലസ്തീന്‍ അതോറിറ്റിയും കൈകോര്‍ത്തിരിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. 1993ല്‍ ഇസ്രാഈലും ഫലസ്തീനും ഒപ്പുവെച്ച ഓസ്‌ലോ കരാറിന്റെ ഭാഗമായാണ് സുരക്ഷാ സഹകരണ നിയമം പ്രാബല്യത്തില്‍ വന്നത്. 23 വര്‍ഷത്തിനിടെ ഓസ്‌ലോ കരാറില്‍ പലവിധ മാറ്റങ്ങള്‍ വരുത്തുകയും ഇസ്രാഈല്‍ ഏകപക്ഷീയമായി ലംഘിക്കുകയും ചെയ്തിട്ടും സുരക്ഷാ സഹകരണ നിയമത്തില്‍ മാത്രം മാറ്റമുണ്ടായിട്ടില്ല.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.