Connect with us

Culture

733 പേരെ പിരിച്ചു വിട്ടതിന് പിന്നാലെ; കെ.എസ്.ആര്‍.ടി.സിയിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

Published

on

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം ജീവനക്കാരായ 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് കഴിഞ്ഞ ആഴ്ച പുറത്താക്കപ്പെട്ടത്. രണ്ടാഴ്ചക്കിടെ ആകെ പിരിച്ചുവിടപ്പെട്ടത് 867 പേരാണ്. ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ആദ്യമാണ്.

അവധിയെടുത്ത് വിദേശത്ത് പോയവരാണ് പിരിച്ചുവിടപ്പെട്ടവരില്‍ ഏറെയും. ജോലിക്ക് ഹാജരാകണമെന്ന് കാട്ടി തുടര്‍ച്ചയായി കത്തുകളയച്ചിട്ടും പ്രതികരിക്കാത്തവരെയാണ് കോര്‍പറേഷന്‍ പുറത്താക്കിയത്. ചിലര്‍ തിരികെ ജോലിക്കെത്താന്‍ സമയം ആവശ്യപ്പെട്ടത് കെ.എസ്.ആര്‍.ടി.സി അംഗീകരിച്ചിരുന്നു. എന്നിട്ടും തിരികെ എത്താതിരുന്നവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടതെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. അടുത്തഘട്ടത്തില്‍ ജോലിക്കെത്താത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരേയും പിരിച്ചുവിടാനാണ് നീക്കം. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട എല്ലാവരും അഞ്ച് വര്‍ഷത്തെ ശുന്യവേതനാവധിക്ക് ശേഷം അനധികൃതമായി അവധിയില്‍ തുടരുന്നവരാണ്. കോര്‍പറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്കു ദീര്‍ഘകാല അവധിയെടുക്കാം. എന്നാല്‍ പുറംജോലിക്കായി അവധിക്ക് അപേക്ഷിക്കുമ്പോള്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ തിരികെ ജോലിക്കു ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് അവധി നല്‍കുന്നത്.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത പലരും വ്യാജരേഖകള്‍ അടക്കം മെഡിക്കല്‍ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി പിന്നീട് സര്‍വീസില്‍ പുന:പ്രവേശിക്കുകയും സര്‍വ്വീസ് ആനുകൂല്യങ്ങളും പെന്‍ഷനും അനര്‍ഹമായി നേടിയെടുക്കുകയും ചെയ്യുന്നത് പതിവാണ്. കെ.എസ്.ആര്‍.ടി.സിക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. മാത്രമല്ല, നിലവിലെ പേ റോള്‍ അനുസരിച്ച് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ജീവനക്കാര്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ട്. എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ അനധികൃതമായി അവധിയില്‍ പോകുന്നതിനാല്‍ ജീവനക്കാരുടെ കുറവ് സര്‍വീസിനെ ബാധിക്കുന്നുണ്ട്. അനധികൃതമായി അവധിയെടുത്ത് മുങ്ങിനടക്കുന്നവരെ ഒഴിവാക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയിലും ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ദേശീയ ശരാശരിക്കനുസരിച്ച് ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് സി.എം.ഡി ടോമിന്‍ തച്ചങ്കരി അവകാശപ്പെട്ടു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.