Connect with us

Culture

ബിഹാറില്‍ ആര്‍.ജെ.ഡി റാലിയെച്ചൊല്ലി രാഷ്ട്രീയപ്പോര്

Published

on

പട്‌ന: ആര്‍.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്‍. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുറന്നടിച്ചു.

വര്‍ഗീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന ജെ.ഡി.യു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നും ഭരണ പരാജയം മറച്ചുവെക്കാനാണ് റാലിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാലി മാറ്റിവെച്ചാല്‍ വെള്ളപ്പൊക്ക കെടുതികള്‍ അവസാനിക്കുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. സര്‍ക്കാരിന്റെ നിസ്സംഗത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് റാലി സംഘടിപ്പിച്ചത്-ലാലു വ്യക്തമാക്കി. ഈമാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാനിരിക്കെയാണ് ബി.ജെ.പി-ആര്‍. ജെ. ഡി രാഷ്ട്രീയ യുദ്ധം പുതിയതലത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതിലും വലിയ പ്രളയം ബിഹാറിലുണ്ടായിട്ടും മോദി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ലാലു ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദുരിതം കാണുകയല്ല, മാനസീക ഉല്ലാസം ലക്ഷ്യമിട്ടാണ് മോദി സംസ്ഥാനത്ത് എത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യു.പിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ചപ്പോള്‍ എന്തുകൊണ്ടാണ് മോദി അവിടെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയാണ് റാലി മാറ്റിവെക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. റാലിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ജെ.ഡി.യു വിമത നേതാവ് ശരത് യാദവിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാ ക്കളോടെല്ലാം പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഭ്യര്‍ത്ഥന മാനിച്ച് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മായാവ തി എന്നിവര്‍ പങ്കെടുക്കില്ലെന്നാണ് സൂചന. അതേസമയം 27ന് പട്‌ന ഗാന്ധി മൈതാനത്ത് നടക്കുന്ന റാലിയില്‍ 25 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ആര്‍.ജെ.ഡിയുടെ അവകാശവാദം. മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറി ജെ.ഡി.യു ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് ബിഹാറില്‍ പുതിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശക്തിതെളിയിക്കുകയാണ് റാലിയിലൂടെ ലാലു ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ 350 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒന്നരക്കോടിയിലധികം പേരെ പ്രളയം ബാധിച്ചു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നില്ലെന്നാരോപിച്ച് പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ ദേശീയപാതകള്‍ ഉപരോധിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.