Connect with us

Culture

കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഒരുങ്ങിയ മോദിക്കും ബി.ജെ.പിക്കും തമിഴ്‌നാട്ടില്‍ നിന്നേറ്റത് തിരിച്ചടി

Published

on

അണ്ണാ ഡി.എം.കെയുമായി കൈക്കോര്‍ത്ത് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ല എന്ന സംസ്ഥാന മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി വാക്കുകള്‍. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന പതിവു ശൈലിയില്‍ ദ്രാവിഡ രാഷ്ട്രീയത്തിലും ഒരു കൈനോക്കാമെന്ന മോദി-അമിത് ഷായുടെ മോഹങ്ങള്‍ക്കിത് വലിയ തിരിച്ചടിതന്നെയാണ്‌. ഉത്തരേന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര വോരോട്ടമുണ്ടാക്കാന്‍ ഇതുവരെ ബി.ജെ.പിക്കായിട്ടില്ല

തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചതോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി സംപൂജ്യരായി. കര്‍ണാടക കൈയില്‍ നിന്നുപോയതോടെ ആന്ധ്രപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനം. എന്നാല്‍ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവിശ്യപ്പെട്ട് ടി.ഡി.പി ഇടഞ്ഞതോടെ ഇതും നഷ്ടമായി. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ വലിയ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. നടന്‍മാരായ രജനികാന്തും കമല്‍ഹാസ്സനും സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപികരിച്ചു. രജനികാന്ത് ആദ്യം ബി.ജെ.പിയുമായി കൈക്കോര്‍ക്കുമെന്നു കരുതിയെങ്കിലും പിന്നീട് അതുണ്ടായില്ല. ജയലളിതയുടെ പ്രിയ ശിഷ്യനായിരുന്ന ദിനകരനും അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപികരിച്ചു. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അണ്ണാ ഡി.എം.കെ തങ്ങളുടെ പാളയത്തിലെത്തിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ പളനിസ്വാമി നയം വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് പുതിയ തന്ത്രങ്ങള്‍ പരിക്ഷിക്കേണ്ടിവരും അമിത് ഷാക്ക്.

പെരിയാറിന്റെ പ്രതിമ തകര്‍ക്കാനുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ആഹ്വാനമാണ് അണ്ണാ ഡി.എം.കെയെ സഖ്യസാധ്യതയില്‍ നിന്നും പ്രധാനമായും അകറ്റിയത്. നോട്ടുനിരോധനം, ജി.എസ്സ്.ടി, പശുവിന്റെ പേരിലെ കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്താകമാനം മോദി-ബി.ജെ.പി വിരുദ്ധ തരംഗവും ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ശക്തമായ ജനവികാരം കണ്ടില്ലെന്ന് നടിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ പരാജയത്തില്‍ കലാശിക്കുമെന്ന തിരിച്ചറിവാണ് പളനിസ്വാമിയെ ഇങ്ങനെ പറയിപ്പിച്ചത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.