Connect with us

Culture

ബി.ജെ.പിയുടേയും മോദിയുടേയും ജനസമ്മതി ഇടിയുന്നു

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്‌നിതി-സി.ജി.എസ് സര്‍വേ.
ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് 293-309 സീറ്റുകള്‍ ലഭിക്കും. 2014ല്‍ നേടിയതിനേക്കാളും 30 ഓളം സീറ്റിന്റെ കുറവാണിത്. 2014ല്‍ 336 സീറ്റുകള്‍ നേടിയ എന്‍.ഡി.എക്ക് 30 സീറ്റുകള്‍ കുറയുമ്പോള്‍ ബി.ജെ.പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കില്ല. 2014ല്‍ 282 സീറ്റിലാണ് ബി.ജെ.പി തനിച്ച് ജയിച്ചത്.

അതേ സമയം പ്രതിപക്ഷമായ യു.പി.എയുടെ ജനസമ്മതിയുംവോട്ടും വര്‍ധിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. 2017 മെയില്‍ നടത്തിയ സര്‍വേയില്‍ എന്‍.ഡി.എക്ക് 331 സീറ്റുകളാണ് പ്രവചിച്ചിരുന്നത്.  ബി.ജെ.പിക്കുണ്ടായ തിരിച്ചടി ഫലത്തില്‍ നേട്ടമാവുന്നത് യു.പി.എക്കാണ്. സര്‍വേ ഫല പ്രകാരം യു.പി.എ 127 സീറ്റുകളും മറ്റുള്ളവര്‍ 115 സീറ്റുകളും നേടും. 2017 മെയില്‍ 19 ശതമാനം വോട്ടു വിഹിതം ലഭിക്കുമെന്ന് സര്‍വേ പ്രവചിച്ചിരുന്ന കോണ്‍ഗ്രസിന് പുതിയ സര്‍വേ പ്രകാരം 25 ശതമാനം വോട്ടുകളാണ് ലഭിക്കുക. കഴിഞ്ഞ എട്ടു മാസത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ജനസമ്മതിയില്‍ കാര്യമായ ഇടിവുണ്ടായതായും സര്‍വേ വ്യക്തമാക്കുന്നു.

2017 മെയില്‍ 44 ശതമാനം പേരും മോദി പ്രധാനമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട സ്ഥാനത്ത് പുതിയ സര്‍വേയില്‍ 37 ശതമാനം പേര്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചത്. അതായത് എട്ടു മാസത്തിനിടയില്‍ ഏഴു ശതമാനം ഇടിവാണ് മോദിയുടെ പ്രശസ്തിയില്‍ സംഭവിച്ചത്. അതേ സമയം സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യനെന്ന് വ്യക്തമാക്കുന്നു.

മെയിലെ സര്‍വേയില്‍ നിന്നും എട്ട് ശതമാനത്തിന്റെ വര്‍ധനവാണിത്. ബി.ജെ.പി സര്‍ക്കാറില്‍ പൂര്‍ണമായ അവിശ്വാസം പ്രകടിപ്പിച്ചവരുടെ ശതമാനത്തിലും ഇത്തവണ വര്‍ധനവാണുണ്ടായിരിക്കുന്നത്. 17 ശതമാനം പേരാണ് പൂര്‍ണ വിയോജിപ്പ് രേഖപ്പെടുത്തിയത്. 23 ശതമാനം ഒരു പരിധി വരെ അസംതൃപ്തിയും രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മോദിയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നവരുടെ എണ്ണത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. എല്ലാ മേഖലയിലും മോദി സര്‍ക്കാറിനെതിരായ അസംതൃപ്തി വര്‍ധിക്കുന്നതായും സര്‍വേ ഫലം സൂചിപ്പിക്കുന്നു.

ജനുവരി ഏഴ് മുതല്‍ 20 വരെ 19 സംസ്ഥാനങ്ങളിലെ 175 ലോക്‌സഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. 2017 മെയില്‍ 64 ശതമാനം പേര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്ന സ്ഥാനത്ത് പുതിയ സര്‍വേയില്‍ 51 ശതമാനം പേര്‍ മാത്രമാണ് സമാന അഭിപ്രായം നടത്തിയത്. അതേ സമയം 41 ശതമാനം സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയും പ്രകടിപ്പിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.