Connect with us

Culture

കാറല്‍ മാര്‍ക്‌സിന്റെ ‘അനാഥ കല്ലറ’ കണ്ടെത്തി

Published

on

ലണ്ടന്‍: കാറല്‍ മാര്‍ക്‌സിന്റെ പൊട്ടിപ്പൊളിഞ്ഞ യഥാര്‍ത്ഥ കല്ലറ കണ്ടെത്തിയതായി നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്റര്‍ റൂബിന്‍ ഡിക്രൂസ്. ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക്‌സിന്റേതെന്നു ലോകം അറിയുന്ന കല്ലറക്കു സമീപമാണ് യഥാര്‍ത്ഥ കല്ലറ സ്ഥിതി ചെയ്യുന്നത്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം ചെയ്ത പ്രിയതമ ജെന്നി വെസ്റ്റ്ഫാലിന്റെ കല്ലറയില്‍ തന്നെയാണ് മാര്‍ക്‌സിനെയും അടക്കിയിരിക്കുന്നത്. 1883 മാര്‍ച്ച് 14നാണ് കാറല്‍ മാര്‍ക്‌സ് അന്തരിച്ചത്. ജെന്നിയുടെ മരണത്തിനു ശേഷം രോഗബാധിതനായ മാര്‍ക്‌സ് മാസങ്ങള്‍ കിടപ്പിലായിരുന്നു. തുടര്‍ന്ന് ബ്രൊങ്കൈറ്റിസിന്റെ രൂപത്തില്‍ മരണമെത്തി. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമടക്കം പത്തോളം പേര്‍ മാത്രമാണ് ലണ്ടനില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ജെന്നിയുടെ കല്ലറയില്‍ തന്നെ അടക്കണമെന്നത് മാര്‍ക്‌സിന്റെ ആഗ്രഹമായിരുന്നുവെന്നാണ് വിവരം.

Highgate cemetery, London, UK

ജനസംഖ്യാ പെരുപ്പത്തില്‍ ലണ്ടന്‍ നഗരത്തിനുള്ളിലെ ശവകല്ലറകള്‍ക്കു പകരം സ്വകാര്യകല്ലറക്കു അനുമതി നല്‍കി പാര്‍ലമെന്റ് നിയമം പാസാക്കിയതോടെയാണ് മാര്‍ക്‌സിന്റെ ഭൗതികാവശിഷ്ടം പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനമായത്. എന്നാല്‍ പഴയ കല്ലറ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് ഇപ്പോഴുള്ളതെന്ന് റൂബിന്‍ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടന്‍ സെമിത്തേരി കമ്പനിയുടെ ഹൈഗേറ്റ് സെമിത്തേരിക്ക് മാര്‍ക്‌സിന്റെ ശവകുടീരത്തിലേക്കുള്ള സന്ദര്‍ശകരാണ് പ്രധാനവരുമാനമെന്നിരിക്കെ പഴയ ശമ്ശാനം ഇന്നും അനാഥമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.

 

റൂബിന്‍ ക്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

1883 മാർച്ച് 14ന് കാൾ മാർക്സ് അന്തരിച്ചു. ഇവിടെ, പതിനഞ്ച് മാസം മുമ്പ് പ്രിയ ഭാര്യ ജെന്നിയെ അടക്കിയ അതേ കല്ലറയിലാണ് മാർക്സിനെയും അടക്കം ചെയ്തത്.

അവിടെ കൂടിയ ചെറിയ ആൾക്കൂട്ടത്തോട് ഫ്രെഡറിക് ഏംഗൽസ് പറഞ്ഞു, “ഈ പതിനാലിന് ഉച്ചക്ക് രണ്ടേമുക്കാലോടെ ഇന്ന് ജീവിച്ചിരുന്ന ഏറ്റവും വലിയ ചിന്തകൻ ചിന്തിക്കുന്നത് നിറുത്തി… യൂറോപ്പിലെയും അമേരിക്കയിലെയും സമരോത്സുകകരായ തൊഴിലാളികൾക്കും ശാസ്ത്രീയ ചരിത്രത്തിനും വലിയൊരു നഷ്ടമാണിത്. ഡാർവിൻ പ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ചപോലെ ഈ മനുഷ്യൻ മനുഷ്യചരിത്രത്തിൻറെ വികാസനിയമം കണ്ടു പിടിച്ചു…. തൻറെ ജീവിതകാലത്ത് ഒട്ടേറെ വെറുക്കപ്പെട്ട മനുഷ്യനായിരുന്നു മാർക്സ്. സർക്കാരുകൾ, അബ്സല്യൂട്ടിസ്റ്റുകളായാലും റിപ്പബ്ലിക്കനായാലും, അദ്ദേഹത്തെ രാജ്യത്തു നിന്ന് പുറത്താക്കി. ബൂർഷ്വാസി, യാഥാസ്ഥിതികമായാലും അൾട്രാ ജനാധിപത്യവാദി ആയാലും അദ്ദേഹത്തിനുമേൽ അധിക്ഷേപം ചൊരിയാൻ മത്സരിച്ചു. ഇതെല്ലാം അദ്ദേഹം അവഗണിച്ചു. പക്ഷേ, സൈബീരിയ മുതൽ കാലിഫോർണിയ വരെയുള്ള വിപ്ലവകാരികളായ കോടിക്കണക്കിന് സഹതൊഴിലാളികൾ അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അവർ അനുശോചിക്കുന്നു…. അദ്ദേഹത്തിൻറെ നാമം കാലാന്തരങ്ങളിൽ നിലനില്ക്കും, അദ്ദേഹത്തിൻറെ കൃതികളും.”

ആദ്യം സംസ്കരിച്ച ഇടത്തു നിന്ന് ഭൌതികാവശിഷ്ടങ്ങൾ അടുത്തു തന്നെയുള്ള ഒരിടത്തേക്ക് 1956 ൽ മാറ്റി സ്ഥാപിച്ചു. വലിയൊരു പ്രതിമയും സ്ഥാപിച്ചു. അവിടെയാണ് സന്ദർശകർ പോകാറ്. മുമ്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷേ, ശവസംസ്കാരം നടന്നയിടത്ത് പോകുന്നതാദ്യമായാണ്. ഈ സ്ഥലത്തെ ഫലകം ഇന്ന് പൊട്ടിപ്പൊളിഞ്ഞ് അനാഥമായി കിടക്കുന്നു. ഒരു വഴികാട്ടിയോ ഒന്നുമില്ല.

ലണ്ടൻ സെമിത്തേരി കമ്പനിയുടെ ഹൈ ഗേറ്റ് സെമിത്തേരിക്ക് മാർക്സിൻറെ ശവകുടീരത്തിലേക്കുള്ള സന്ദർശകരാണ് പ്രധാനവരുമാനം. കിഴക്കൻ യൂറോപ്പുകാരും ഇന്ത്യക്കാരും തെക്കേ അമേരിക്കക്കാരും മാത്രമാണത്രെ ഹൈഗേറ്റ് സെമിത്തേരിയിലെ സന്ദർശകർ. ലണ്ടനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളാകെ നിറഞ്ഞു കവിയുന്ന ചൈനക്കാർ ഇങ്ങോട്ട് വരാത്തതെന്തുകൊണ്ടാവും?

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.