Connect with us

Culture

കാവേരി ബോര്‍ഡ് ഉടന്‍ രൂപീകരിക്കാനാവില്ലെന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി: കാവേരി ബോര്‍ഡ് ചൊവ്വാഴ്ച രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് ചൊവ്വാഴ്ചയ്ക്കകം രൂപീകരിക്കണമെന്ന ഉത്തരവ് പരിഷ്‌കിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടക്കാല ഹര്‍ജി ജസ്റ്റിസുമാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ച് ഇന്ന് പരിഗണിക്കും.

സെപ്തംബര്‍ 30നാണ് നാലാഴ്ചയ്ക്കകം ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാറില്‍ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. അന്തര്‍സംസ്ഥാന തര്‍ക്കത്തില്‍ പാര്‍ലമെന്ററി നിയമപ്രകാരം ഒരു ട്രൈബ്യൂണ്ല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അതില്‍ പിന്നീട് സുപ്രീംകോടതിക്ക് ഇടപെടാനാവില്ല എന്നാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചത്. ഉത്തരവില്‍ കേന്ദ്രത്തിന്റേത് ഒരു നിര്‍ദേശം മാത്രമായിരുന്നു. അത് കേന്ദ്രത്തിന് അംഗീകരിക്കുയോ വേണ്ടെന്നു വെക്കുകയോ ചെയ്യാം- അദ്ദേഹം പറഞ്ഞു.

വാദത്തിനിടെ, കാവേരില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കിയോ എന്ന് ജസ്റ്റിസ് മിശ്ര ആരാഞ്ഞു. കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ ഇല്ല എന്നു മറുപടി നല്‍കിയപ്പോള്‍ രൂക്ഷമായാണ് അതോട് കോടതി പ്രതികരിച്ചത്. ‘നിങ്ങളുടെ ഭാഗത്ത് നിന്ന് അനുസരണയില്ല. എന്നിട്ട്് നിങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്യുന്നു. അനുസരണ കാണിക്കണം’ ബഞ്ച് പറഞ്ഞു. നേരത്തെ, ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെ ദിനംപ്രതി ആറായിരം ക്യുസെക്‌സ് വെള്ളം വിട്ടുനല്‍കണെന്നും സെപ്തംബര്‍ 30ലെ വിധിയില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാനാവില്ലെന്ന് കര്‍ണാക കോടതിയെ അറിയിക്കുകയും അതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതിനിടെ, കേന്ദ്രനിലപാടിനെതിരെ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തെത്തി. ഉത്തരവ് പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ കേന്ദ്രം തമിഴ്‌നാടിനെ വഞ്ചിക്കുകയാണെന്ന് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. 2018ലെ സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേന്ദ്രനീക്കമെന്ന് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയും പ്രതിപക്ഷമായ ഡി.എം.കെയും കുറ്റപ്പെടുത്തി. ബോര്‍ഡ് രൂപീകരിക്കാമെന്ന് നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്ന് കേന്ദ്രം എന്തുകൊണ്ടാണ് പിന്മാറിയത് എന്നു മനസ്സിലാകുന്നില്ലെന്ന് അണ്ണാ ഡി.എം.കെ നേതാവ് സി.ആര്‍ സരസ്വതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടക എന്നും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതെന്തിന് ഇപ്പോള്‍ കേന്ദ്രം ചെയ്യുന്നുവെന്നും അവര്‍ ചോദിച്ചു. ഇത് ജനങ്ങളുടെ വിഷയമാണ്. അതില്‍ രാഷ്ട്രീയത്തിന് എന്താണ് സ്ഥആനം. കോണ്‍ഗ്രസും ബി.ജെ.പിയും തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ബോധവാന്മരല്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നീതി ന്യായസംവിധാനത്തെ അവമതിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഡി.എം.കെ പ്രസിഡണ്ട് കരുണാനിധി പറഞ്ഞു. വീണ്ടും ഹര്‍ജി നല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനെ വഞ്ചിച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേന്ദ്രത്തിന്റെ കളിയെന്നും അദ്ദേഹം ആരോപിച്ചു. വിധി പാലിക്കാത്തതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെ അപഹസിച്ചിരിക്കുകയാണ് ചെയ്തതെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ പറഞ്ഞു. സി.പി.ഐ(എം), വി.കെ.സി, കോണ്‍ഗ്രസ് പാര്‍ട്ടികളും കേന്ദ്രനീക്കത്തെ അപലപിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.