Connect with us

Culture

യാത്രക്കാരെ വലച്ച് 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റെ സമയമാറ്റം

Published

on

കോഴിക്കോട്‌: ആഗസ്റ്റ് മുതൽ നിലവിൽ വന്ന 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ബാംഗ്ലൂരിൽ നിന്നും മലബാർ ഭാഗത്തേയ്ക്ക് പ്രതിദിന സർവീസ്സ് നടത്തുന്ന ഏക ട്രയിനായ യശ്വന്ത്പുർ കണ്ണൂർ എക്സ്സ് പ്രസ് ഇവിടെയുള്ള പ്രവാസികളുടെ ഏക ആശ്രയമായിരുന്നു.

രാത്രി എട്ട് മണിക്ക് യാത്ര ആരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ എട്ട് മണിക്ക് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്ന ഈ ട്രെയിൻ കോയമ്പത്തൂർ വഴി റൂട്ട് മാറ്റിയതിനെ തുടർന്ന് കേരളത്തിലെ സ്റ്റേഷനുകളിൽ മുക്കാൽ മണിക്കു റോളം കൂടുതൽ എടുത്താണ് എത്തിച്ചേർന്നു കൊണ്ടിരുന്നത്. ഈ ക്രമീകരണത്തിനു ശേഷം ഇപ്പോൾ കൊണ്ടുവന്ന പുതിയ സമയക്രമമാണ് യത്രക്കാർക്ക് ഇരുട്ടടിയായിരിക്കുന്നത്.

പുതിയ സമയക്രമമനുസരിച്ച് പാലക്കാട് മുതൽ12601 ചെന്നൈ മംഗലാപുരം മെയിലിന്റെ എസ് കോർട്ട് സർവീസ് ആയിട്ടാണ് 16527 യശ്വന്ത്പുർ കണ്ണൂർ എക്സ്സ്പ്രസ് സർവീസ് നടത്തുന്നത്.പാലക്കാട് മുതൽ കണ്ണൂർ വരെ പതിനാല് സ്റ്റോപ്പുകളുള്ള 12601 ചെന്നൈ മംഗലാപുരം മെയിലിന്റെ പിന്നിൽ എട്ട് സ്റ്റോപ്പുകളുള്ള 16527 യശ്വന്ത്പുർ എക്സ്സ്പ്രസ് സർവീസ് നടത്തുന്നത് യാത്രക്കാർക്ക് സമയനഷടവും റെയിൽവേയ്ക്ക് വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ട്.

എല്ലാ വാരാന്ത്യങ്ങളിലും നാട്ടിൽ വന്നു പോകുന്ന ബാംഗ്ലൂർ പ്രവാസികൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ട്രെയിനിന്റെ സമയമാറ്റം പല പ്രധാനപ്പെട്ട കാര്യങ്ങൾക്കായി നാട്ടിലെത്തുന്നവരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട് അത് പോലെ മലബാർ ഭാഗത്തേക്കുള്ള പതിവ് യാത്രക്കാർ ടെയിൻ ഒഴിവാക്കി ബസ്സ് പോലുള്ള മറ്റ് യാത്രാമാർഗങ്ങൾ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്. റെയിൽവേയുടെ ഈ തീരുമാനം ബസ്സ് ലോബിയെ സഹായിക്കാനുള്ള നീക്കമാണെന്നാണ് സ്ഥിരം യാത്രക്കാർ ആരോപിക്കുന്നത്.

ഈ രണ്ടു ട്രെയിനുകളും മിനിറ്റുകളുടെ വ്യത്യസത്തിൽ കടന്നു പോകുന്നത് ഒട്ടേറെ പതിവു യാത്രക്കാരെയും ബുദ്ധിമുട്ടിലായിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ പാസ്സഞ്ചർ 6.40 ന് പോയതിനു ശേഷം ഒരു മണിക്കൂറിന് ശേഷം രണ്ട് ട്രെയിനുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ കടന്ന് പോകുന്നത് പതിവു യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 16527യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസിന്റെ പഴയ സമയക്രമം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുത്തു വരികയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.