Connect with us

main stories

കള്ളക്കണക്ക് നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാന്‍ ശ്രമം-ചെന്നിത്തല

സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്.

Published

on

പത്തനംതിട്ട: പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സഹന സമരത്തിലെ കാഴ്ചകള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 12,185 പൊലീസ് നിയമങ്ങള്‍ നടന്നു. 4791 അല്ല. ഉദ്യോഗാര്‍ഥികള്‍ നീതിക്കു വേണ്ടിയാണ് സമരം നടത്തുന്നത്. അതിനെ കള്ളക്കണക്ക് കൊണ്ട് സര്‍ക്കാര്‍ നേരിടുകയാണ്.

1,57,909 നിയമന ശുപാര്‍ശ നടത്തിയെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, 1,58,680 പേരെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചുവെന്ന് അഭിമാനത്തോടെ പറയാം. 5000 അധ്യാപകര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടും ജോലി നല്‍കിയില്ല. 2000 സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഇപ്പോഴുമുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തു കേസ് പ്രതികള്‍ ലിസ്റ്റില്‍ വന്നതിന്റെ പേരിലാണ് സിപിഒ ലിസ്റ്റ് മരവിപ്പിച്ചത്. ആ ലിസ്റ്റ് 6 മാസം നീട്ടിയിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്. യുവജനങ്ങള്‍ക്കു വേണ്ടി മിണ്ടാത്ത ഡിവൈഎഫ്‌ഐ സര്‍ക്കാരിനെ സ്തുതിക്കുകയാണ്. 3 ലക്ഷത്തോളം താല്‍ക്കാലികക്കാരെ നിയമിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് വസ്തുതകളുടെ ബലത്തിലാണ്. സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്ന താല്‍ക്കാലിക ജീവനക്കാരുടെ കണക്ക് പുറത്തു വിടാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ഐടി മിഷനില്‍ നിന്ന് ശിവശങ്കര്‍ പോയിട്ടും അഴിമതിക്കു കുറവില്ല. അനധികൃത നിയമനം തകൃതിയായി നടക്കുന്നു. യുഡിഎഫിലേക്ക് ആരെങ്കിലും കടന്നു വന്നത് എന്തെങ്കിലും സ്ഥാനങ്ങള്‍ മോഹിച്ചോ സീറ്റുകള്‍ മോഹിച്ചോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. സഭാതര്‍ക്കം ബാവമാരുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.