Connect with us

Culture

ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടെന്ന് ചെന്നിത്തല

Published

on

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച പകുതിയോളം പദ്ധതികളും നടപ്പാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിവ് കെട്ടതും പ്രവര്‍ത്തിക്കാത്തതുമാണെന്നതിന് തെളിവാണിതെന്നും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
2018-19 ലേക്ക് സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചിരുന്നത്. അതായത് ബജറ്റ് പാസാക്കല്‍ ജൂണിലേക്ക് മാറ്റാതെ മാര്‍ച്ചില്‍ തന്നെ നടത്തി. ഇതുകാരണം ഇത്തവണ നൂറു ശതമാനം പദ്ധതി നിര്‍വഹണമുണ്ടാവുമെന്നും റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നുമാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നത്. അതാണ് വെറും 60 ശതമാനത്തിലേക്ക് താണത്. അടുത്ത കാലത്തൊന്നും പദ്ധതി നിര്‍വഹണം ഇത്രയും താണിട്ടില്ല. യു.ഡി.എഫ് കാലഘട്ടത്തില്‍ 85 മുതല്‍ 90 ശതമാനം വരെയായരുന്നു പദ്ധതി ചിലവ്.
സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളിലാണ് ട്രഷറികളില്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ മാറാറുള്ളത്. മാര്‍ച്ച് 31 ന് അര്‍ദ്ധരാത്രി വരെ ട്രഷറികള്‍ തുറന്നുവെക്കാറുണ്ട്. എന്നാല്‍ ഇത്തവണ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ട്രഷറികള്‍ പൂട്ടിക്കിടക്കുകയാണ്. ട്രഷറികളില്‍ ബില്ലുകളൊന്നും മാറുന്നില്ല. പണമില്ലാത്തു കാരണം ഇടപാടുകളെല്ലാം മരവിപ്പിച്ചു വച്ചിരിക്കുകയാണ്. സോഫ്ട്‌വെയറുകളെല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു. സെക്രട്ടേറിയറ്റില്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ധനകാര്യ ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുകയാണ്.
ഇങ്ങനെ ഇതിന് മുന്‍പ് സംഭവിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ജി.എസ്.ടി വിഹിതമായി 1500 കോടി കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വെള്ളിയാഴ്ച കിട്ടിയത് 1000 കോടി മാത്രമാണ്. ഇത് ഒന്നിനും തികയുകയില്ല. വെയ്‌സ് ആന്റ് മീല്‍സ് ക്ലീയറിംഗിനായി കാത്തു കെട്ടിക്കിടക്കുന്നത് മാത്രം 6000 കോടി രൂപയുടെ ബില്ലുകളാണ്. കരാറുകാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക 600 കോടിയോളം വരും. ഇത്തവണ ശമ്പളം മുടങ്ങാനുള്ള സാധ്യതകളാണ് കാണുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ബില്ലുകളും മാറുന്നില്ല. ചികിത്സാ സഹായത്തിനുള്ള ബില്ലുകളും മുടങ്ങിക്കിടക്കുന്നു.
ട്രഷറികളില്‍ ഒരു ബില്ലുകളും എടുക്കേണ്ട എന്ന വാക്കാലുള്ള നിര്‍ദ്ദേശം ധനകാര്യവകുപ്പില്‍ നിന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് നല്‍കിയിരിക്കുകയാണ്. അഥവാ എടുക്കുന്ന ബില്ലുകള്‍ ട്രഷറി ക്യൂവിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പദ്ധതി നിര്‍വഹണത്തിലും വന്‍ വീഴ്ച സംഭവിച്ചിരിക്കുന്നു.
ധനകാര്യ വര്‍ഷം അവസാനിക്കുമ്പോള്‍ 29 വരെ സംസ്ഥാന പദ്ധതി ചിലവ് 60.40 ശതമാനം മാത്രമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും കൂടി ചേരുമ്പോള്‍ പദ്ധതി നിര്‍വഹണം 66.79 ശതമാനമാകും.
2018-19ല്‍ വന്‍കിട അടിസ്ഥാന വികസന പദ്ധതികള്‍ക്കായി 1638.31 കോടി രൂപയാണ് 13 പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. ഇതുവരെ 172.29 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളു. 1466.02 കോടി രൂപ ചിലവഴിക്കാത്തത് ഇടതുമുന്നണി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല ആരോപിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.