Connect with us

Culture

ചിദംബരത്തിന്റെ അറസ്റ്റ്; അഴിമതി ആരോപണത്തിനുമപ്പുറത്ത് അതിലേക്ക് വഴിവെച്ച ചിലതുണ്ട്

Published

on

ഉമ്മര്‍ വിളയില്‍

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന ഈ നേരത്ത് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും വലിയ വാര്‍ത്ത. രാത്രിയില്‍ തിടുക്കപ്പെട്ട് വീടിന്റെ മതിലു ചാടി അകത്തു കയറി പിടികൂടുകയായിരുന്നു. കേസുമായി സഹകരിച്ചു പോവാത്ത ആളായിരുന്നില്ല പി. ചിദംബരം. എന്നിട്ടു പോലും ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും അറസ്റ്റ് നടപടി വേഗത്തിലാക്കുകയും ചെയ്തത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ചിദംബരത്തിന്റെ അറസ്റ്റിലൂടെ അഴിമതിക്കെതിരാണ് ഈ സര്‍ക്കാര്‍ എന്ന സന്ദേശം ഉയര്‍ത്തുകയാണ് ബി.ജെ.പി വൃത്തങ്ങള്‍. എന്നാല്‍ കേസിന്റെ നടപടിക്രമങ്ങളെ നൂലിഴ കീറിപ്പരിശോധിച്ചാല്‍ മനസ്സിലാകും ഇതിനകത്തെ ദുഷ്ടലാക്ക്.

ഏഴു മാസം മുമ്പു നല്‍കിയ ജാമ്യാപേക്ഷയില്‍ ജഡ്ജി വിരമിക്കുന്നതിനു തൊട്ടു മുമ്പ് ഇന്നലെയാണ് ഈ കേസില്‍ വിധി ഉണ്ടായത്. എഫ്.ഐ.ആറില്‍ ചിദംബരത്തിന്റെ പേരില്ല, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നിവയൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ ഐ.എന്‍.എക്‌സ് മീഡിയ കേസിലെ കിങ്പിന്‍ എന്നൊക്കെപ്പറഞ്ഞ് ഇത്രമേല്‍ ധൃതിപ്പെട്ട് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ട കാര്യമെന്തായിരുന്നു? രാജ്യത്തിന്റെ ആഭ്യന്തരം, ധനകാര്യം എന്നീ മുന്തിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രി, നിലവില്‍ രാജ്യസഭാ എം.പി, സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകന്‍ എന്നീ നിലകളിലെല്ലാം പേരെടുത്ത ഒരാളെ മന:പൂര്‍വം തേജോവധം ചെയ്യാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കേസ്.

ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ വിരോധിയാണ് പി.ചിദംബരം. രാജ്യത്തെ അട്ടിമറിക്കാനും ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുമുള്ള എല്ലാ തരം ശ്രമങ്ങളെയും നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട് അദ്ദേഹം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിലെ ജനങ്ങളുടെ ഇച്ഛക്കൊപ്പം ശക്തിയായി നിന്നു. എന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നില്‍പ് ആര്‍ട്ടിക്ള്‍ 370ന് ഒപ്പമാണെന്ന് പറയാനും അദ്ദേഹം ധൈര്യം കാണിച്ചു. രൂപയുടെ ഇടിവും നമ്മുടെ സാമ്പത്തിക സ്ഥിതിയും സംഭ്രമജനകമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടപ്പോള്‍ അതിനെതിരായ അദ്ദേഹത്തിന്റെ നിരവധി എഴുത്തുകള്‍ ബി.ജെ.പിയെ സംബന്ധിച്ച വിടാത്ത തലവേദനയായി.

തീര്‍ന്നില്ല, ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇന്നത്തെ അമിത്ഷാക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഹിന്ദുത്വ ഭീകരത എന്ന വാക്ക് ഉപയോഗിക്കുന്നതും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ സംഘപരിവാര്‍ ഫ്രിഞ്ച് ഗ്രൂപ്പുകളിലേക്ക് അന്വേഷണം എത്തിയതും തെളിവുകള്‍ കണ്ടെത്തിയതും ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു. അതില്‍ ഒന്നായ മലേഗാവ് ബ്ലാസ്റ്റ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു മുംബൈ ഭീകരാക്രമണ സമയത്ത് കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരാളാണ് ഇന്നത്തെ എംപി പ്രഗ്യ സിംഗ് താക്കൂര്‍. ആ കേസുകളിലെ മിക്കവരും തന്നെ ഇപ്പോള്‍ പ്രതികള്‍ അല്ലാതായി, വെറുതെ വിടപ്പെട്ടു.

ചിദംബരത്തെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തു നീക്കി അഴിമതിക്കെതിര് എന്ന പ്രതിഛായ സര്‍ക്കാര്‍ നേടിയെടുക്കുമ്പോള്‍ ബാക്കിയാവുന്ന ചില സംശയങ്ങളുണ്ട്. അഴിമതിക്കാരിയായ വിജയ് മല്യയെ അറസ്റ്റ് ചെയ്യാനുള്ള സാവകാശം കിട്ടിയിട്ടും അറസ്റ്റു ചെയ്തില്ല. മോദി സര്‍ക്കാരിന് കീഴിലുണ്ടായിരുന്ന അന്നത്തെ ധനമന്ത്രിയോട് പറഞ്ഞിട്ടാണ് താന്‍ രാജ്യം വിട്ടത് എന്ന് മല്യ അവകാശപ്പെട്ടതും ഓര്‍ക്കണം. ഭൂമി ഖനന അഴിമതി കേസുകളില്‍ തെളിവുകളുണ്ടായിട്ടും അറസ്റ്റു ചെയ്യപ്പെടാത്ത യെദ്യൂരപ്പ, 16,500 കോടി ഖനന കുംഭകോണക്കേസിലുള്ള റെഡ്ഢി സഹോദരന്മാര്‍, ഹിമാന്ദ ബിശ്വ ശര്‍മ, ശിവരാജ് സിങ് ചൗഹാന്‍,മുകുള്‍ റോയ്, രമേശ് പൊഖ്‌റിയ, നാരായണ്‍ റാണെ തുടങ്ങിയുള്ള അഴിമതിക്കാരെയെല്ലാം അഴിക്കകത്താക്കാന്‍ ചിദംബരത്തോട് കാണിച്ച സാഹസത്തിന് തയ്യാറാവുമോ?

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.