Connect with us

main stories

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മരിച്ചവരുടെ എണ്ണം അഞ്ചായി

മഹീന്ദ രാജപക്‌സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്.

Published

on

കൊളംബൊ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണ കക്ഷി അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഭരണകക്ഷി എം.പിയടക്കം 5 പേര്‍ കൊല്ലപ്പെട്ടു. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭക്കാരുടെ ആക്രമണത്തില്‍ ഭരണ കക്ഷി എം.പിയായ അമരകീര്‍ത്തി അത്‌കോറളയാണ് കൊല്ലപ്പെട്ടത്. നിട്ടാമ്പുവയില്‍ എം.പിയുടെ കാര്‍ തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ അദ്ദേഹം വെടിവെക്കുകയും ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ സമീപത്തെ കെട്ടിടത്തില്‍ അഭയം തേടാന്‍ ശ്രമിച്ച അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജനക്കൂട്ടം വളഞ്ഞതോടെ എം.പി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മഹീന്ദ രാജപക്‌സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടേയും എം.പിമാരുടേയും മന്ത്രിമാരുടേയും വീടുകളും വാഹനങ്ങളുമടക്കം അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പലയിടത്തും പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജും നടത്തി. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ കുറുനഗരയിലെ കുടുംബ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഇവിടെ മേയറായ തുഷാര സഞ്ജീവയുടെ വീടും അഗ്നിക്കിരയാക്കി. രണ്ട് മന്ത്രിമാരുടേയും മൂന്ന് എം.പിമാരുടേയും വീടുകള്‍ക്കും ജനം തീയിട്ടു. കൊളംബൊ മൊറാതുവയിലുള്ള മേയറുടെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. രജപക്‌സെ അനുകൂലിയായ മുന്‍മന്ത്രി ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോയുടെ വീടും ഓഫീസും അഗ്നിക്കിരയാക്കി. ഡസനോളം വാഹനങ്ങളും കത്തിച്ചു. പുട്ടാലത്ത് ഭരണകക്ഷി എം.പിയായ സനത് നിശിന്തയുടെ വസതിക്കും പ്രതിഷേധക്കാര്‍ തീയിട്ടു.

എം.പി മഹിപാല ഹെരാതിന്റെ വീടിനും പ്രതിഷേധക്കാര്‍ രാത്രിയോടെ തീവെച്ചു. രാജപക്‌സെ അനുകൂലികളുമായി പോയ മൂന്നു ബസുകള്‍ കൊളംബോയില്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജ്പക്സെ ഇന്നലെ രാജിവെച്ചിരുന്നു..രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ ജനരോഷമുയരുന്ന സാഹചര്യത്തിലാണ് രാജി. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണ പ്രതിസന്ധിയും നേരിടുന്ന ലങ്കയില്‍ പ്രതിഷേധം വ്യാപക അക്രമത്തിന് വഴിവെച്ചതോടെ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചന്ന ജയസുമനയും പ്രസിഡന്റ് ഗോട്ടബായ രാജപക്സെയ്ക്ക് രാജിക്കത്ത് കൈമാറി.

രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രസിഡന്റിന്റെ ഓഫീസിലേക്ക് ജനം ഇരച്ചുകയറി. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും തലസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രസിഡന്റ് ഗോട്ടബായ രാജപക്സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹീന്ദ രാജപക്‌സെയുടെ രാജി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.