Connect with us

main stories

പരസ്യ ദയാവധം സ്വീകരിച്ച് കൊളംബിയക്കാരന്‍; മരണം മുന്‍കൂട്ടി നിശ്ചയിച്ചു

മരണസമയമായപ്പോള്‍ എസ്‌കോബാറിനെ മയക്കിക്കിടത്തുകയും മരണത്തിനായുള്ള കുത്തിവെപ്പെടുക്കുകയുമായിരുന്നു.

Published

on

കൊളംബിയയില്‍ മാരകരോഗം ബാധിക്കാത്തവര്‍ക്ക് കൂടി ദയാവധത്തിന് അനുമതി നല്‍കിയ നിയമനിര്‍മാണത്തിന് ശേഷം ആദ്യമായി പരസ്യ ദയാവധം തെരഞ്ഞെടുത്ത വിക്ടര്‍ എസ്‌കോബാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മരണത്തെ സ്വീകരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച മരണസമയത്ത് 60കാരന്‍ ചുറ്റുംകൂടിയവരോട് യാത്ര പറഞ്ഞു. മരണം ചിത്രീകരിക്കാന്‍ കാമറയുമായി ആളുകളുമെത്തിയിരുന്നു. ശ്വാസകോശ രോഗബാധിതനായിരുന്നു എസ്‌കോബാര്‍. സ്വന്തമായി ശ്വസിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതിമാരകമായ രോഗികള്‍ക്ക് മാത്രമാണ് ഇത്രയും കാലം ദയാവധത്തിന് അനുമതി നല്‍കിയിരുന്നുള്ളൂ. അങ്ങനെയല്ലാതെ ദയാവധം നേടുന്ന ആദ്യത്തെയാളായി എസ്‌കോബാര്‍.

തന്റെ രണ്ടുവര്‍ഷത്തെ പോരാട്ടഫലമായാണ് ഇപ്പോള്‍ ദയാവധം നേടുന്നതെന്ന് മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് എസ്‌കോബാര്‍ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കകം എസ്‌കോബാറിന്റെ മരണം അഭിഭാഷകന്‍ സ്ഥിരീകരിച്ചു. മരണസമയമായപ്പോള്‍ എസ്‌കോബാറിനെ മയക്കിക്കിടത്തുകയും മരണത്തിനായുള്ള കുത്തിവെപ്പെടുക്കുകയുമായിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ 1997ലാണ് ദയാവധം നിയമവിധേയമാക്കിയത്. 2021 ജൂലൈയില്‍ കോടതി അതിമാരക അസുഖമില്ലാത്തവര്‍ക്കും സ്വാഭിമാനത്തോടെ മരിക്കാനുള്ള അവകാശം അനുവദിക്കുകയായിരുന്നു. കാത്തലിക് വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യമാണെങ്കിലും ദയാവധത്തിന് കൊളംബിയ അനുമതി നല്‍കുകയായിരുന്നു. ദയാവധത്തെ സഭ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. എസ്‌കോബാറും കാത്തലിക് വിശ്വാസിയായിരുന്നു.

ദയാവധത്തിനുള്ള എസ്‌കോബാറിന്റെ അപേക്ഷ ആദ്യം നിരസിക്കപ്പെട്ടിരുന്നു. മാരകരോഗമല്ലെന്നും അസുഖവും കഷ്ടതകളും ലഘൂകരിക്കാനുള്ള സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിക്കപ്പെട്ടത്. എന്നാല്‍ എസ്‌കോബാര്‍ നിയമപോരാട്ടം തുടരുകയായിരുന്നു. അങ്ങനെ മരിക്കാനുള്ള അനുമതി ഹൈകോടതിയില്‍ നിന്ന് നേടി. ജനുവരി ഏഴ് വെള്ളിയാഴ്ചയാണ് മരിക്കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണ് വെള്ളിയാഴ്ച മരണം തെരഞ്ഞെടുത്തത്.

രാജ്യത്ത് 157 പേര്‍ ഇത്തരത്തില്‍ ദയാവധം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 2015ന് ശേഷം മാരക അസുഖബാധിതരായ 178 പേര്‍ കൊളംബിയയില്‍ ദയാവധം തെരഞ്ഞെടുത്തതായി ദയാവധത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് ദയാവധത്തിന് നിയമപരമായി അംഗീകാരം നല്‍കിയ അപൂര്‍വം രാഷ്ട്രങ്ങളിലൊന്നാണ് കൊളംബിയ. യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നിവയില്‍ ദയാവധത്തിന് അനുമതിയുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.