Connect with us

Culture

ബംഗാളിൽ സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പിയിൽ; മുന്നറിയിപ്പുമായി ബുദ്ധദേവും മണിക് സർക്കാറും

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച അപകടകരമാണെന്നും മമതാ ബാനർജിയോടുള്ള വിരോധത്തിന്റെ പേരിൽ സി.പി.എമ്മുകാർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടുന്നതിനു തുല്യമാണെന്നും സി.പി.എം മുഖപത്രമായ ഗണശക്തിക്കു നൽകിയ അഭിമുഖത്തിൽ ബുദ്ധദേവ് പറഞ്ഞു.

മൂന്നു പതിറ്റാണ്ടിലേറെ രാജ്യത്ത് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ഇപ്പോൾ ബി.ജെ.പി ശക്തി പ്രാപിക്കുകയാണെന്നും സി.പി.എം അണികൾ കൂട്ടത്തോടെ കാവിപാർട്ടിയിൽ ചേരുകയാണെന്നും ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു. 2011 അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിനു ശേഷം സി.പി.എം ഓരോ തെരഞ്ഞെടുപ്പിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2011-ൽ 39.6 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്ന സി.പി.എമ്മിന് 2016-ലെ തെരഞ്ഞെടുപ്പിൽ 25.6 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇതേ കാലയളവിൽ 4.06 ശതമാനത്തിൽ നിന്ന് 10.28 ശതമാനത്തിലേക്ക് ബി.ജെ.പി മുന്നേറുകയും ചെയ്തു.

2016 തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും വോട്ടുവിഹിതം മെച്ചപ്പെടുത്തിയപ്പോൾ സി.പി.എമ്മിനാണ് വൻ തിരിച്ചടിയുണ്ടായത്. ഇടതുപക്ഷത്തിന്റെ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിലെത്തിയതാണ് ഇതിനു കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെറും 6 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി 2014-ൽ 17 ശതമാനം വോട്ട് നേടി. ഈ കാലയളവിൽ സി.പി.എം 42 ശതമാനത്തിൽ നിന്ന് 30-ലേക്ക് വീഴുകയും ചെയ്തു.

സി.പി.എമ്മിന് വോട്ട് ചെയ്തിട്ടു കാര്യമില്ല എന്നറിയുന്ന അണികൾ മമതാ ബാനർജിക്കെതിരെ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നു എന്നതാണ് ബംഗാളിൽ നിന്നുള്ള വാർത്തകൾ. ഇടത് അനുഭാവികൾ മാത്രമല്ല, ഒരു കാലത്ത് സി.പി.എമ്മിന്റെ കേഡർ അംഗങ്ങളായിരുന്നവർ വരെ ‘മമതയെ പാഠം പഠിപ്പിക്കാൻ’ ബി.ജെ.പിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. സി.പി.എമ്മിന്റെ ഹബീബ്പൂർ എം.എൽ.എ ഖാഗൻ മുർമു ബി.ജെ.പി ടിക്കറ്റിൽ മാൽഡ നോർത്തിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയാണ്. സി.പി.എം ചിഹ്നത്തിൽ വിജയിച്ച നിയമസഭാംഗത്വം രാജിവെക്കുക പോലും ചെയ്യാതെയാണ് മുർമു താമര ചിഹ്നത്തിൽ മത്സരിച്ചത്.

സി.പി.എമ്മുകാർ ബി.ജെ.പിക്കാരാവുക എന്ന ‘അപകടം’ ഇതിനകം തന്നെ പലയിടത്തും സംഭവിച്ചു കഴിഞ്ഞെന്നും ജനങ്ങൾ സ്വയം നശിക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കുകയാണ് ഇപ്പോൾ സി.പി.എമ്മിന്റെ ദൗത്യമെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നു. എന്നാൽ അണികളും പാർട്ടി സംവിധാനവും ക്ഷയിച്ച ബംഗാളിൽ ഇത് എങ്ങനെ സാധ്യമാകും എന്ന് ഭട്ടാചാര്യക്കും അറിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും മമതാ ബാനർജിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൃണമൂലിൽ നിന്ന് മോചനം നേടാൻ ബിജെ.പിയെ തെരഞ്ഞെടുക്കുക എന്ന മണ്ടത്തരം ചെയ്യരുതെന്ന് തിങ്കളാഴ്ച ഒരു സി.പി.എം റാലിയിൽ മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മമതയാണ് പ്രധാന ശത്രു എന്ന നിലപാടിലാണ് പല സി.പി.എം നേതാക്കളും.

ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മിന് എട്ടു മുതൽ 10 വരെ ശതമാനം വോട്ടുനഷ്ടമുണ്ടാകുമെന്നും ഇതിൽ സിംഹഭാഗവും ബി.ജെ.പി കയ്യേറുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രവചിക്കുന്നത്. തൃണമൂലിനെ പ്രധാന ശത്രുവായി പ്രതിഷ്ഠിച്ച സി.പി.എം ബി.ജെ.പിക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് പാർട്ടിയുടെ പതനത്തിനാണ് കാരണമാകുന്നതെന്നും കൊൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ മദ്ഹുൽ ഇസ്ലാം പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.