Connect with us

Culture

സംസ്ഥാന വ്യാപകമായി ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമം

Published

on

കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന് പിന്തുണ നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും അതായിരുന്നു. എന്നാല്‍ പ്രളയക്കെടുതി ശമിച്ചതോടെ എല്ലാം സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. സൈബര്‍ സഖാക്കള്‍ മുഖ്യമന്ത്രിയുടെ മാത്രം മികവായി ഈ അതിജീവനത്തിന്റെ ഉയര്‍ത്തിക്കാട്ടുകയാണ്. സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിച്ചത് സര്‍ക്കാറിന്റെ യാതൊരു സഹായവുമില്ലാതെയാണ്. അവിടത്തെ എല്ലാ ചിലവുകളും വഹിച്ചത് സന്നദ്ധ സംഘടനകളായിരുന്നു.

എന്നാല്‍ ഇത്തരം ക്യാമ്പുകളെല്ലാം പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും സര്‍ക്കാര്‍ സംവിധാനവും ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്തളത്ത് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ നിന്ന് അവരെ പുറത്താക്കാന്‍ സി.പി.എം ആസൂത്രിത നീക്കമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി റവന്യു ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയായിരുന്നു സി.പി.എം നീക്കം. എന്നാല്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ഇതിന് പിന്നിലെ സി.പി.എമ്മിന്റെ നീക്കം പൊളിഞ്ഞത്.

പെരിഞ്ഞനം പഞ്ചായത്തിലെ മൂന്ന് പീടികയില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ അംബേദ്ക്കറുടെ പേരെഴുതിയ ഓട്ടോറിക്ഷയില്‍ ഭക്ഷണം വിതരണം ചെയ്തിരുന്ന കുസുമം ബോധ്, മധു ബോധ് എന്നിവരെ ക്യാമ്പ് ഗേറ്റിനടുത്ത് സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വെക്കുകയും മധു ബോധിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തലേ ദിവസം ഇതേ ക്യാമ്പില്‍ വിതരണം ചെയ്ത ബിസ്‌ക്കറ്റ് തിരിച്ച് നല്‍കി ഇത് കഴിച്ച് ആളുകള്‍ക്ക് എന്തെങ്കിലും പറ്റിയാലോ എന്നാക്ഷേപിച്ചു മധുവിനെ സഖാക്കള്‍ അപമാനിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ പൊന്നാനി ഐ.എസ്.എസില്‍ നടന്ന ക്യാമ്പ്, തിങ്കളാഴ്ച രാത്രി എട്ട് മണി വരെ ഒരു കുഴപ്പവുമില്ലാതെ പോയിരുന്നു. എല്ലാവരും കൂടി പരസ്പര സഹകരണത്തോടെ സേവനം ചെയ്തു മുന്നോട്ട് പോയിരുന്ന ക്യാമ്പിലേക്ക് അതുവരെ അവിടെ ഇല്ലാതിരുന്ന കുറച്ചാളുകള്‍ കയറി വന്ന് ബഹളം വെക്കുകയായിരുന്നു. ഇവര്‍ അതുവരെ ക്യാമ്പില്‍ സേവനം ചെയ്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ ശ്രമിച്ചു. ക്യാമ്പ് കഴിഞ്ഞ് ഓഫീസിലേക്ക് വായോ, അപ്പൊ കാണാമെന്നായിരുന്ന അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയത്. സി.പി.എമ്മിന്റെ ക്യാമ്പ് പിടിച്ചെടുക്കല്‍ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കടന്നുകയറ്റവും ഭീഷണിയുമെല്ലാം.

കളമശ്ശേരി പോളിടെക്‌നിക്കില്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക് വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട സി.പി.എം പ്രാദേശിക സംഘം ഈ വിദ്യാര്‍ത്ഥികളോട് പെട്ടെന്ന് തന്നെ ക്യാമ്പ് വിട്ടു പോകാന്‍ കല്‍പിക്കുകയായിരുന്നു. ഇനി എല്ലാ കാര്യങ്ങളും പാര്‍ട്ടി നോക്കിക്കോളുമെന്നായിരുന്നു സഖാക്കളുടെ നിലപാട്.

എറണാകുളം ജില്ലയിലെ വൈപ്പിനില്‍ നായരമ്പലത്തുള്ള ഭഗവതി വിലാസം സ്‌കൂളില്‍ നാലായിരത്തോളം ദുരിതബാധിതരുണ്ട്. ക്യാമ്പിലെത്തിച്ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുണ്ടായി. ആളുകള്‍ ഇതിനെ ചോദ്യം ചെയ്തത് ക്യാമ്പില്‍ സംഘര്‍ഷത്തിനിടയാക്കി.

വയനാട് ജില്ലയിലെ വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂളിലെ ക്യാമ്പ് നടത്തിപ്പില്‍ പാര്‍ട്ടി്ക്ക് സ്വാധീനം ലഭിക്കാന്‍ നടത്തിയ ഭീഷണിയും വ്യക്തിഹത്യയും കാരണം കല്‍പ്പറ്റ വില്ലേജ് അസിസ്റ്റന്റ് ആയ ടി അശോകന്‍ ആത്മഹത്യശ്രമം നടത്തി. പാര്‍ട്ടിയുടെ ഇംഗിതം അനുസരിക്കാത്തതിനാണ് പ്രളയക്കെടുതി മറികടക്കാന്‍ കഠിനാധ്വാനം ചെയ്ത ഈ ഉദ്യോഗസ്ഥനെ സി.പി.എം അപമാനിച്ചത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.