Connect with us

Culture

നദികളില്‍ ജലനിരപ്പ് കുറയുന്നു: സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം തുടങ്ങി

Published

on

കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അസാധാരണമായി കുറയുന്ന പ്രതിഭാസത്തെപറ്റി ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ലിയു.ആര്‍.ഡി.എം) പഠനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ പൂനൂര്‍പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിലാണ് പ്രാഥമികമായി പരിശോധന നടത്തിയത്.

ഇവിടങ്ങളില്‍ വെള്ളത്തിന്റെ അളവില്‍ പറയത്തക്ക കുറവ് ഉണ്ടായിട്ടില്ലെന്ന് സീനിയര്‍ സയന്റിസ്റ്റ് ഡോ. ദിനേശ് പറഞ്ഞു. ഓഗസ്റ്റ് 21ന് ശേഷം മഴയുടെ തോത് വളരെ കുറഞ്ഞു. അതാകാം പുഴകളില്‍ വെള്ളം കുറയാന്‍ കാരണം. മഴവെള്ളമാണ് നദികളിലെ ജലനിരപ്പ് ഉയര്‍ത്തുന്നത്. മഴ പെയ്ത് ലഭിക്കുന്ന വെള്ളം നദികളില്‍ നിന്ന് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ കടലിലെത്തും. അതിനുശേഷം ഭൂഗര്‍ഭജലമാണ് നദിയിലേക്ക് എത്തുക. ഭൂഗര്‍ഭജലത്തിന്റെ തോത് കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നതായി ഡോ. ദിനേശ് പറഞ്ഞു. പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പെരിയാര്‍, കബനി നദിയിലടക്കം ജലനിരപ്പ് ഇതുവരെയില്ലാത്ത രീതിയിലാണ് താഴ്ന്നത്. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഭീതിവേണ്ടെന്നും ഇത് സ്വാഭാവിക പ്രതിഭാസമാണെന്നും സിഡബ്ലുആര്‍ഡിഎം ചൂണ്ടിക്കാട്ടുന്നു. ചാലിയാറില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നിട്ടത് വെള്ളം ശക്തിമായി ഒഴുകിപോവുന്നതിന് കാരണമായി. ഷട്ടര്‍ താഴ്ത്തുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് താഴാന്‍ സാധ്യതയില്ല. മഴയില്‍ മേല്‍മണ്ണ് ധാരാളമായി ഒഴുകിവരും. ഇതില്‍ ഒരു ഭാഗം നദികളില്‍ സംഭരിക്കപ്പെടും. ഇതും വെള്ളത്തിന്റെ അളവിനെ കുറക്കാന്‍ ഇടയാക്കും. മണലെടുപ്പിന്റെ ഭാഗമായും ഇതാണ് സംഭവിക്കുന്നത്.ഭൂഗര്‍ഭജനത്തിന്റെ അളവ് ഗണ്യമായി കുറയുന്നതാണ് പുഴകളില്‍ വെള്ളം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടിയിരുന്നു. ഇത് പുഴകളെ സമ്പന്നമാക്കി. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന്റെ സംഭരണം കുറഞ്ഞു. ഭാരതപ്പുഴ, പേരാര്‍, പമ്പ തുടങ്ങിയ നദികളിലെല്ലാം സി.ഡബ്ലിയു.ആര്‍.ഡി.എം സംഘം വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി ഡോ. ദിനേശ് പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ പലയിടത്തും പുഴയില്‍ വെള്ളം കുറയുകയും മണല്‍തിട്ട് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. കോരപ്പുഴയുടെ അഴിമുഖം മാറി എലത്തൂര്‍ മാവട്ടുകോളനിക്ക് സമീപം 250 മീറ്ററിലധികം മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. ചാലിയാറിന്റെ തീരമായ മണക്കടവിലും മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. പൂനൂര്‍പുഴയില്‍ ജലവിതാനം താണതും നാട്ടുകാരെ അത്ഭുതപ്പെടുത്തുകയാണ്.
ശക്തമായ മഴയെ തുടര്‍ന്ന് പൂനൂര്‍പുഴയില്‍ വെള്ളമൊഴുക്ക് ശക്തമായിരുന്നു. കക്കയം ഡാമില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടതുകാരണമാണ് പൂനൂര്‍പുഴ കരകവിഞ്ഞൊഴുകിയിരുന്നത്. എന്നാല്‍ ഏതാനും ദിവസം കൊണ്ട് ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.

ജലനിരപ്പ് കുറയുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ ലക്ഷണമായി കണക്കാക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയപഠനത്തിനു ശേഷം മാത്രമെ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.