Connect with us

Culture

മകളുടെ വിവാഹമാണ്, വരനെ വിട്ടുതരൂ.. ഒരു കശ്മീരി പിതാവിന്റെ രോദനം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും എത്രയോ അകലെയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ തടവിലാക്കപ്പെട്ട പ്രതിശ്രുത വരനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്ന പോരാട്ടമാണിപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
മകളുടെ നിക്കാഹ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റും കൈയ്യിലേന്തി അരഡസന്‍ പത്രം ഓഫീസുകളില്‍ കയറി ഇറങ്ങുകയാണ് ഭാരമുല്ല ജില്ലയിലെ റാഫിയാബാദ് സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ട് എന്ന മധ്യവയസ്‌കന്‍. വിവാഹത്തിനായി മകളുടെ ഭര്‍ത്താവിനെ വിട്ടു തരണമെന്നാണ് ഭട്ടിന്റെ അഭ്യര്‍ത്ഥന. പത്രത്തില്‍ വാര്‍ത്ത വന്നാല്‍ ചിലപ്പോള്‍ സര്‍ക്കാര്‍ തടവിലാക്കിയ മകളുടെ ഭര്‍ത്താവിനെ വിട്ടയച്ചേക്കുമെന്ന ബന്ധുവിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് ഗ്രാമത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറിലുള്ള പത്രം ഓഫീസുകളില്‍ ഭട്ട് കയറി ഇറങ്ങുന്നത്. ഈ മാസം എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിക്കാഹ് നടന്നു. കഴിഞ്ഞ ആറുമാസമായി വിവാഹത്തിന് വേണ്ടി തയാറെടുപ്പുകള്‍ നടത്തിവരുന്ന കുടുംബത്തിന് പക്ഷേ നിശ്ചിത തീയതിക്ക് വിവാഹം നടത്താനായില്ല. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കിയ മരുമകന്‍ തന്‍വീര്‍ അഹമ്മദിനെ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോദി സര്‍ക്കാര്‍ തീരുമാനം വന്ന ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളേയും വിഘടനവാദികളേയും അറസ്റ്റു ചെയ്തതിന് പിന്നാലെ താഴ് വരയിലെ ചെറുപ്പക്കാരെയും പൊലീസ് പിടികൂടിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഭട്ടിന് പക്ഷേ മൊബൈല്‍, ലാന്റ് ഫോ ണ്‍ കണക്ഷനുകള്‍ വിച്ഛേദിച്ചത് കാരണം മരുമകന്റെ അറസ്റ്റു സംബന്ധിച്ച വിവരം നാലു ദിവസം കഴിഞ്ഞാണ് അറിയാന്‍ സാധിച്ചത്. അതും ശ്രീനഗറില്‍ നിന്നും ലക്‌നോ ജയിലിലേക്ക് മാറ്റിയ ശേഷം. ബാരമുള്ളയിലെ മക്ബൂല്‍ അബദ് ഗ്രാമത്തിലാണ് അഹമ്മദിന്റെ വസതി. ഹൃദ്രോഗിയായ മാതാവിനും, പ്രമേഹ രോഗിയായ പിതാവിനും അഞ്ചു സഹോദരിമാരുടേയും ഏക ആശ്രയമാണ് അഹമ്മദ്. കുറച്ച് ദിവസത്തേക്കെങ്കിലും അഹമ്മദിനെ വിട്ടു കിട്ടിയാല്‍ വിവാഹം നടത്താമായിരുന്നെന്നും തന്റെ മകള്‍ക്ക് അഹമ്മദിന്റെ മാതാപിതാക്കളെ നോക്കാമായിരുന്നെന്നുമാണ് ഭട്ട് പറയുന്നത്. മകള്‍ സുരയ്യ നിയമപ്രകാരം നിക്കാഹോടെ അഹമ്മദിന്റെ ഭാര്യ ആയെങ്കിലും ആചാര പ്രകാരം വിവാഹം കഴിഞ്ഞെങ്കില്‍ മാത്രമേ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കാനാവൂ എന്നാണ് ഭട്ട് പറയുന്നത്.
ഇതേ ആവശ്യവുമായി ഭട്ട് സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ദിവസങ്ങളായി കയറി ഇറങ്ങുകയാണ്. കശ്മീരില്‍ സമാധാനം സ്ഥാപിക്കാനായാണ് നിരവധി പേരെ അറസ്റ്റു ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ ഇവരില്‍ പലരേയും സംസ്ഥാനത്തിന് പുറത്തെ ജയിലുകളിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.