Connect with us

Culture

ഡിസംബര്‍ 30ന് ശേഷം എന്ത് സംഭവിക്കും?

Published

on

രാജ്യത്തെ 85ശതമാനം കറന്‍സി പിന്‍വലിച്ചുള്ള തീരുമാനം കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിക്കുന്നത്. മുന്‍കരുതലുകളില്ലാതെ പെട്ടെന്ന് കൈക്കൊണ്ട തീരുമാനം രാജ്യത്തെ സാധാരണക്കാര്‍ക്ക് മൊത്തത്തില്‍ കിട്ടിയ ഒരു അടിയായി മാറുകയായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്‍പ്പെടെ നോട്ട് പ്രതിസന്ധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം വരി നിന്ന് പലരും മരണത്തിലേക്ക് വഴുതി വീണു. നോട്ടില്ലായ്മ രാജ്യത്തെ സാധാരണക്കാരെ വലച്ചപ്പോള്‍ പ്രധാനമന്ത്രി പ്രശ്‌നപരിഹാരത്തിന് 50 ദിവസം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു രാജ്യം മുഴുവന്‍ ഞെട്ടിവിറച്ച് വേദനിച്ച അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ ആ സമയം എത്തിയിരിക്കുകയാണ്. നാളെ 50ദിവസം പൂര്‍ത്തിയാകുമ്പോള്‍ എന്തു പരിഹാരമാണ് ജനങ്ങള്‍ക്കുമുന്നില്‍ മോദി നല്‍കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

രാജ്യത്തെ അഭിസംബോധന ചെയ്ത് വലിയൊരു തീരുമാനം പ്രഖ്യാപിച്ച മോദി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ ഒളിച്ചോടുകയായിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നോട്ട് പിന്‍വലിക്കലിനെ എതിര്‍ത്ത് സഭകളില്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് മോദിയുടെ നീക്കത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് വിശേഷിപ്പിച്ചത്. പണം പിന്‍വലിക്കല്‍ പദ്ധതിക്ക് രൂപം നല്‍കിയവരും ഉപദേശം നല്‍കിയവരും നോട്ട് പ്രതിസന്ധിയില്‍ മോദിയെ വിമര്‍ശിച്ചു. വേണ്ടത്ര മുന്‍കരുതലില്ലാതെ നടത്തിയ തീരുമാനത്തിന് വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. രാജ്യത്തെ ആഭ്യന്തര വളര്‍ച്ചയില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 85ശതമാനത്തോളം കറന്‍സി പിന്‍വലിച്ചത് കള്ളപ്പണം തടയാനെന്നായിരുന്നു മോദിയുടെ വാദം. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കകം വാദം പൊളിയുകയായിരുന്നു. രാജ്യത്തെ കാഷ്‌ലെസ് ഇക്കോണമിയിലേക്കുള്ള പരിവര്‍ത്തനത്തിനായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെച്ചു. രാജ്യത്തെ 95ശതമാനം ആളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ല. ബീഹാറുള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാകുന്ന വൈദ്യുതി 15ശതമാനത്തിലും താഴെയാണ്. വേനല്‍ക്കാലത്ത് മണിക്കൂറുകളോളമാണ് പവര്‍കട്ടുണ്ടാവുന്നത്. മഴ വന്നാലോ കാറ്റ് വീശിയാലോ ഇല്ലാതുന്ന വൈദ്യുതി ബന്ധം. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് നിരക്ഷരരായ ജനതക്കു മുന്നില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡിജിറ്റല്‍ കാഷ് ഇക്കോണമി അവതരിപ്പിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. എന്നാല്‍ 50ദിവസം കൊണ്ട് തീര്‍ക്കാന്‍ കവിയുന്നതല്ല നോട്ട് പ്രതിസന്ധിയെന്നും ആറുമാസത്തോളം നിലനില്‍ക്കുന്നതാണ് പ്രശ്‌നമെന്നും വിദഗ്ധര്‍ പറയുന്നു.

കറന്‍സി പിന്‍വലിച്ച് മുന്നോട്ട് പോകുമ്പോഴും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന് ഘോരഘോരം പ്രസംഗിക്കുമ്പോഴും പിന്‍വലിച്ച കറന്‍സിയുടെ 90ശതമാനത്തോളം പുതിയ നോട്ടുകള്‍ ബാങ്കിലെത്തിയെന്നതാണ് മറ്റൊരു വസ്തുത. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ അത് ബാങ്കുകളുടെ നിലനില്‍പ്പിന് വിഘാതമാകുമെന്ന് കാണിച്ച് ബാങ്കുകള്‍ രംഗത്തുണ്ട്. എന്തൊക്കെയാണെങ്കിലും പണം പിന്‍വലിച്ചതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മോദി നടത്തിയ പ്രസംഗങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 50 ദിവസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ പുതുവല്‍സതരത്തലേന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്ത് പരിഹാരമാണ്, അല്ലെങ്കില്‍ എന്താണ് രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രിക്കുള്ളത്? രാജ്യത്തെ ഓരോ മനുഷ്യനും കാതുകൂര്‍പ്പിച്ചിരിക്കുന്നത് അത് കേള്‍ക്കാനാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.