Connect with us

Sports

ഡൂ ഓര്‍ ഡൈ

Published

on

 

കോഴിക്കോട്: കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു….. ബംഗളൂരുവിന് പിറകെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ആരെല്ലാം. ഐ.എസ്.എല്‍ നാലാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയതോടെ സെമി ഫൈനല്‍ പ്ലേ ഓഫ് റൗണ്ടില്‍ എറ്റുമുട്ടുന്ന നാല് ടീമുകളെ നിശ്ചയിക്കാനുള്ള നിര്‍ണായക പോരാട്ടങ്ങളിലേക്ക് അടുത്തു.
ഇതിനകം സെമിഫൈനല്‍ ഉറപ്പിച്ച ഏക ടീം സുനില്‍ ഛെത്രിയുടെ ബംഗളുരു എഫ്.സിയാണ്. ഐ.എസ്.എല്ലില്‍ ആദ്യമായി മത്സരിക്കുന്ന ബംഗളുരു നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്ത, റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ്. സെമിഫൈനലിസ്റ്റുകളായ ഡല്‍ഹി ഡൈനാമോസ്, മുംബൈ എന്നീ ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് അസൂയാര്‍ഹമായ വിധത്തില്‍ പോയിന്റ് പട്ടികയില്‍ ബംഗളൂരു ഒന്നാമതെത്തിയിരിക്കുന്നത്. 15 മത്സരങ്ങള്‍ കളിച്ചതില്‍ 11 മത്സരങ്ങളിലും ജയിച്ച ബംഗളുരു 33 പോയിന്റ് നേടിക്കഴിഞ്ഞു. എന്നാല്‍ അടുത്ത മൂന്നു സ്ഥാനക്കാര്‍ ആരെല്ലാമായിരിക്കുമെന്നു ഇനിയും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പ്രാഥമിക റൗണ്ടിലെ മൊത്തം 90 മത്സരങ്ങളില്‍ 71 മത്സരങ്ങളാണ് ഇതിനകം പൂര്‍്ത്തിയായത.് ഇനി ശേഷിക്കുന്ന മൂന്നു ആഴ്ചകളില്‍ കടുത്ത പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത് .
പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് 28 പോയിന്റ് നേടിയ പൂനെ എഫ്.സിയാണ്. സെമിഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടാന്‍ ബംഗളുരുവിനു തൊട്ടുപിന്നിലുള്ളത്. പൂനെ സിറ്റിക്ക് ഇനി ഒരു ചുവട് മാത്രം മുന്നോട്ട് നീങ്ങിയാല്‍ മതി.
ബംഗളുരു എഫ്.സിയേയും എഫ്.സി പൂനെ സിറ്റിയേയും മാറ്റി നിര്‍ത്തിയാല്‍ അവസാന രണ്ട് സ്ഥാനങ്ങളിലേക്ക് ഏതൊക്കെ ടീമുകളാകും യോഗ്യത നേടുകയെന്നത് ഇനിയും പ്രവചിക്കുക അസാധ്യമാണ്. ആറ് ടീമുകളാണ് ഈ രണ്ട് സ്ഥാനങ്ങളിലേക്കു പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അവസാന റൗണ്ട് മത്സരം വരെ ഈ ടീമുകള്‍ എതൊക്കെ ആയിരിക്കുമെന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. എഴാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റി എഫ്.സി പോലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ ശേഷിക്കുന്ന 12 പോയിന്റിനുവേണ്ടി രംഗത്തുണ്ട്് . അടുത്ത നാല് മത്സരങ്ങള്‍ ജയിച്ചാല്‍ 12 പോയിന്റ് ഞങ്ങള്‍ക്കു ലഭിക്കും. അതിനുള്ള സാധ്യതയും ഉണ്ട്. നാല് മികച്ച മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു സമനിലയെക്കുറിച്ചു പോലും ഇതിനിടെ ആലോചിക്കാനാവില്ല- മുംബൈയുടെപരിശീലകന്‍ അലക്‌സാന്ദ്രെ ഗ്വിമാറെസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റിയോട് മുംബൈ തോറ്റുവെങ്കിലും ഗ്വിമാറെസ് പ്രതീക്ഷ കൈവിടുന്നില്ല. മുംബൈയ്ക്ക് എതിരായ ജയം വഴി പൂനെ സിറ്റിയുടെ മൊത്തം പോയിന്റ് 28 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സെമിഫൈനലിന്റെ കട്ട് ഓഫ് ആയി കണക്കാക്കിയിരിക്കുന്നത് 30 പോയിന്റാണ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു മത്സരം ജയിച്ചാല്‍ ഈ ലക്ഷ്യം മറികടക്കാനാകും. പൂനെയുടെ തൊട്ടു പിന്നില്‍ ജാംഷെഡ്പൂര്‍ എഫ്.സി ( 25 പോയിന്റ്) , ചെന്നൈയിന്‍ എഫ്.സി (24 പോയിന്റ്), കേരളാ ബ്ലാസ്‌റ്റേഴ്‌സ് (21പോയിന്റ്), എഫ്.സി.ഗോവ (20 പോയിന്റ്) എന്നീ ടീമുകളാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഒരു അട്ടിമറിയ്ക്ക് അടുത്ത മത്സരങ്ങളില്‍ സാധ്യത ഇതോടെ വ്യക്തമാണ്.
പൂനെക്ക് ഇനി നേരിടേണ്ടത് ബംഗളൂരു എഫ്.സി, എഫ്.സി.ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകളെയാണ്. ഇതില്‍ ഡല്‍ഹി മാത്രമെ സെമിഫൈനല്‍ റൗണ്ട് കാണാതെ പുറത്തായ ടീം. അതായത് മറ്റു രണ്ടു മത്സരങ്ങളും പൂനെക്ക് എളുപ്പമാകില്ല. അതേപോലെ ചെന്നൈയിന്‍ എഫ.്‌സിക്കും അടുത്ത മൂന്നു മത്സരവും കടുപ്പമാണ്. എഫ്.സി.ഗോവ, ജാംഷെഡ്പൂര്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ എന്നീ ടീമുകളെയാണ് ചെന്നൈയിനു എതിരിടേണ്ടത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസുമായി ഓരോ ഗോള്‍ വീതം അടിച്ചു സമനിലയുമായി പിരിയേണ്ടി വന്നതാണ് ചെന്നൈയിനെ വിഷമഘട്ടത്തിലേക്ക്് നീക്കിയിരിക്കുന്നത്. ഞങ്ങളുടെ അടുത്ത രണ്ടു മത്സരങ്ങള്‍ (ഗോവയ്ക്കും ജാംഷെഡ്പൂരിനും എതിരെ) നേരിട്ടുള്ള എതിരാളികളുമായിട്ടാണ്. എന്നാല്‍ മറ്റു ടീമുകളേക്കാള്‍ ഒരു മത്സരം ഞങ്ങള്‍ക്കു ഇനി കളിക്കാനുണ്ട് എന്നത് അവരേക്കാള്‍ ഞങ്ങളെ മുന്നില്‍ എത്തിക്കുന്നു. ഇനി എല്ലാം ഞങ്ങളുടെ കയ്യിലാണ്. ഈ സീസണില്‍ ഇനി എന്തു സംഭവിക്കുമെന്ന കാര്യം നിശ്ചയിക്കുന്നത് ഞങ്ങളാണ്. അതോടൊപ്പം ഞങ്ങള്‍ക്കു പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യവും. ഈ സ്ഥിതി വിശേഷത്തില്‍ സന്തുഷ്ടനാണ്- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സാധ്യതകളുണ്ട്. പക്ഷേ അവസാന മൂന്ന് മല്‍സരങ്ങളും ജയിക്കണം. ജയിച്ചാല്‍ പിന്നെ പ്രതീക്ഷയോടെ മറ്റ് മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കണം.
ഈ സീസണില്‍ സന്തോഷിക്കുന്ന മറ്റൊരു പരിശീലകന്‍ ജാംഷെഡ്പൂര്‍ എഫ്.സിയുടെ സ്റ്റീവ് കോപ്പലാണ്. തന്റെ ടീമിനെ പ്ലേ ഓഫിന്റെ ഒരു വിളിപ്പാട് അരികെ കൊണ്ടു ചെന്നെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസിണില്‍ മാത്രം ഐ.എസ്എല്ലില്‍ എത്തിയ ഒരു ടീമിനു കൈവരിക്കാന്‍ കഴിയുന്ന വലിയ നേട്ടം തന്നെയാണ് കോപ്പല്‍ ജാംഷെഡ്പൂരിനു സ്വന്തമാക്കിക്കൊടുത്തിരിക്കുന്നത്. തുടരെ സമനിലകളുമായി വളരെ മെല്ല തുടങ്ങിയ ജാംഷെഡ്പൂര്‍ എഫ്.സി ലീഗിന്റെ പാതി വഴിയിലാണ് ഫോമിലേക്കുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളില്‍ കോപ്പലിന്റെ കുട്ടികള്‍ ജയിച്ചു. എന്നാല്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജാംഷെഡ്പൂരിനു ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ചെന്നൈയിന്‍, ബെംഗഌരു, ഗോവ എന്നീ വമ്പന്മാരെയാണ് എതിരിടേണ്ടേത്. ഇതില്‍ രണ്ടു മത്സരങ്ങളെങ്കിലും ജയിക്കണം. എന്നാല്‍ ഇതില്‍ അനുകൂല ഘടകം ജാംഷെഡ്പൂരിനു അവസാന രണ്ട് മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയുമെന്നതാണ്.
ഇനി മത്സരങ്ങള്‍ അധികം ബാക്കിയുള്ള ടീം ഗോവയാണ.് അഞ്ച് മത്സരങ്ങളാണ് ഇനി അവര്‍ക്കു കളിക്കാന്‍ ബാക്കിയുള്ളത്. ഗോളുകള്‍ അടിക്കുകയും അതിനോടൊപ്പം വാങ്ങുവാനും മടിയില്ലാത്ത ഗോവക്ക് പഴയ ഫോം കഴിഞ്ഞ കുറച്ചു മത്സരങ്ങളായി നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നായി കേവലം ഒരു പോയിന്റ് ആണ് സമ്പാദിക്കാനായത്. സെര്‍ജിയോ ലൊബേറോ പരിശീലകനായ എഫ്.സി ഗോവയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ വളരെ വലുതായി വന്നു തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ പ്രത്യക്ഷമായിരുന്ന ദുര്‍ബലമായ പ്രതിരോധം ഇപ്പോള്‍ കാര്യമായി തന്നെ തകര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത ചെന്നൈയിനുമായി 16ന് നടക്കുന്ന മത്സരം ഗോവയ്ക്കു വളരെ നിര്‍ണായകമായിരിക്കും. രണ്ടു ടീമുകള്‍ക്കും പ്ലേഓഫിലേക്കു ചീട്ട് വാങ്ങണമെങ്കില്‍ ജയിച്ചേ തീരൂ. ഈ രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരം ഈ സീസണിലെ തന്നെ വിധി നിര്‍ണായക മത്സരമായിരിക്കും.
ഈ മത്സരം ബംഗളുര്‍ ഒഴിച്ച് മറ്റു ടീമുകളും ആകാംഷയോടെയാകും കാത്തിരിക്കുന്നത്. അതിജീവനത്തിന്റെ മരണപ്പോരാട്ടത്തിലേക്കു ഐ.എസ്എല്‍ അവസാന റൗണ്ട് മത്സരങ്ങള്‍ നീങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു എറ്റവും ആവേശകരമായ മത്സരങ്ങളായിരിക്കും സമ്മാനിക്കുക.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.