Connect with us

Culture

മോദി സര്‍ക്കാര്‍ തകര്‍ത്തത് സത്യസന്ധരായ കോടിക്കണക്കിനാളുകളുടെ ജീവിതം: ഡോ മന്‍മോഹന്‍ സിങ്‌

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് വീണ്ടും. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട നയമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്നും ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും ഡോ. സിങ് ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
‘ഭീകരമായ ഒരു ദുരന്തത്തിന്റെ നിര്‍മാണം’ (Making of a mammoth tragedy) എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

article

കള്ളപ്പണക്കാര്‍ക്കെതിരായ യുദ്ധം എന്ന പേരില്‍ സത്യസന്ധരായ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. നേരത്തെ രാജ്യസഭയില്‍ ഡോ. മന്‍മോഹന്‍ സിങ് നടത്തിയ നാലു മിനുട്ട് പ്രസംഗം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

  • എല്ലാ ക്യാഷും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും ക്യാഷ് ആണന്നുമുള്ള തെറ്റായ ധാരണയാണ് നരേന്ദ്ര മോദി സര്‍ക്കാറിനുള്ളതെന്ന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുക വഴി വ്യക്തമായിരിക്കുന്നു.
  • പൗരന്മാരുടെ അവകാശങ്ങളും ഉപജീവന മാര്‍ഗവും സംരക്ഷിക്കുക എന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ പ്രാഥമിക ചുമതലയാണ്. പണം പിന്‍വലിക്കലിലൂടെ ആ ചുമതലയെ പരിഹസിക്കുകയാണ്.
  • കള്ളപ്പണം കൈയിലുള്ളവര്‍ക്ക് ഭൂമി, സ്വര്‍ണം, വിദേശ വിനിമയം തുടങ്ങി സമ്പത്തിന്റെ വിവിധ മേഖലകളില്‍ സ്വാധീനമുണ്ട്. പാവങ്ങളുടെ പണം കറന്‍സി മാത്രമാണ്.
  • ഇന്ത്യയിലെ 90 ശതമാനം ജോലിക്കാരും തങ്ങളുടെ വേതനം ക്യാഷ് ആയിട്ടാണ് കൈപ്പറ്റുന്നത്. കള്ളപ്പണത്തെ തകര്‍ക്കാന്‍ എന്ന പേരിലുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം അവതാളത്തിലാക്കി.
  • വേതനം ക്യാഷില്‍ കൈപ്പറ്റുന്ന സത്യസന്ധരായ ഇന്ത്യക്കാര്‍ക്ക് കനത്ത പരിക്കാണ് മോദി വരുത്തിയിരിക്കുന്നത്. അതേസമയം, കള്ളപ്പണക്കാരെ തഴുകുക മാത്രമാണ് ചെയ്തത്. 2000 നോട്ട് അവതരിപ്പിക്കുക വഴി കള്ളപ്പണക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ചെയ്തു കൊടുത്തിരിക്കുന്നു.
  • യുദ്ധസാഹചര്യങ്ങളില്‍ റേഷന്‍ വാങ്ങാന്‍ നില്‍ക്കുന്നതു പോലെയാണ് രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ ഇപ്പോള്‍ വരി നില്‍ക്കുന്നത്.
  • ഈ നയം സാമ്പത്തിക വ്യവസ്ഥയില്‍ പ്രതികൂലമായ ഫലങ്ങളാണുണ്ടാക്കുക. രാജ്യത്തെ വ്യാപാരം പലമടങ്ങായി കുറഞ്ഞിരിക്കുന്നു, വ്യാവസായി ഉല്‍പ്പന്നം കുറയുന്നു, ജോലികള്‍ നഷ്ടപ്പെടുന്നു.
  • ഒറ്റ രാത്രികൊണ്ട് പണം അസാധുവാക്കലിലൂടെ ഉപഭോക്താക്കളുടെ വിശ്വാസവും സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു.
  • കള്ളപ്പണം ഇല്ലാതാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമ്പോള്‍, സത്യസന്ധരായ പൗരന്മാരെ അതെങ്ങനെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ മനസ്സില്‍ കാണേണ്ടിയിരുന്നു.

ഡോ. മന്‍മോഹന്‍ സിങിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം ഇവിടെ.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.