Connect with us

gulf

ദുബൈ ഭദ്രം, സുരക്ഷിതം:ശൈഖ് മന്‍സൂര്‍

കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു

Published

on

ദുബൈ: ദുബൈ ഭദ്രവും സുരക്ഷിതവുമാണെന്നും ദുബൈ വിപണി തുറന്നിരിക്കുന്നുവെന്നും ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. 2021 ജനുവരി 24 മുതല്‍ 26 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുരക്ഷിതത്വ പ്രദര്‍ശനമായ ഇന്റര്‍സെക്കിന്റെ 23ാം പതിപ്പിലേക്ക് അഭ്യുദയ കാംക്ഷികളെ സ്വാഗതം ചെയ്തുള്ള സന്ദേശത്തിലാണ് അതിന്റെ രക്ഷാധികാരി കൂടിയായ ശൈഖ് മന്‍സൂര്‍ ഇങ്ങനെ പറഞ്ഞത്. മെസ്സി ഫ്രാങ്ക്ഫര്‍ട്ട് മിഡില്‍ ഈസ്റ്റ് ആണ് ഇന്റര്‍സെക് സംഘാടകര്‍. ലോകത്തെ പ്രമുഖ സുരക്ഷാ, സംരക്ഷണ, അഗ്‌നിരക്ഷാ വ്യാപാര മേളയാണ് ഇന്റര്‍സെക്. തികച്ചും സുരക്ഷിതവും സംരക്ഷിതവുമായ അന്തരീക്ഷത്തിലായിരിക്കും മേള സംഘടിപ്പിക്കുക.

മൂന്ന് ദിവസത്തെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നവരെ ശൈഖ് മന്‍സൂര്‍ സ്വാഗതം ചെയ്തു. 20 വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര സുരക്ഷാ, സംരക്ഷണ, അഗ്‌നിരക്ഷാ വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്റര്‍സെക് പ്രധാന പങ്ക് വഹിക്കുന്നു. കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു.

ഇന്റര്‍സെക് 2021ലേക്ക് പ്രദര്‍ശകരെ തിരികെ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അതിന്റെ പ്രധാന സര്‍ക്കാര്‍ പങ്കാളികളായ ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ പൊലീസ്, സെക്യൂരിറ്റി ഇന്‍ഡസ്ട്രിയല്‍ റെഗുലേറ്ററി ഏജന്‍സി (സിറ), ദുബൈ പൊലീസ് അക്കാദമി, ദുബൈ മുനിസിപ്പാലിറ്റി എന്നിവയാണ്.തിരിച്ചെത്തുന്ന ബ്രാന്‍ഡുകളുടെയും കുറച്ച് പുതിയ ബ്രാന്‍ഡുകളുടെയും മികച്ച സങ്കരം തങ്ങളുടെ പക്കലുണ്ടെന്ന് ഇന്റര്‍സെക് ഷോ ഡയറക്ടര്‍ അലക്‌സാണ്‍ഡ്രിയ റോബിന്‍സണ്‍ പറഞ്ഞു.

ഒട്ടേറെ പുതുമകള്‍ ഇന്റര്‍സെക് പ്രദര്‍ശനത്തിനുണ്ടാകും. ആദ്യമായി, ഈ പരിപാടി ഒരു ഹൈബ്രിഡ് ഫോര്‍മാറ്റ് സ്വീകരിച്ചു കൊണ്ടായിരിക്കും അരങ്ങേറുകയെന്നതാണ്. അതായത്, സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും നേരിട്ടും വേര്‍ച്വല്‍ ആയും പങ്കെടുക്കാം.
ഹൈബ്രിഡ് സൗകര്യത്തിന്റെ ഒരു പ്രധാന ഭാഗം എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പവേര്‍ഡ് മാച്ച് മേക്കിംഗ് ആപഌകേഷനായിരിക്കും. പെരുമാറ്റങ്ങളും താല്‍പര്യങ്ങളും ഉപയോഗപ്പെടുത്തി വിതരണക്കാരെയും ക്രേതാക്കളെയും പൊരുത്തപ്പെടുത്തുകയെന്ന ആശയമാണിത്. തുടര്‍ന്ന്, അവര്‍ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേരിട്ടുള്ള ഒരു ആശയ വിനിമയ വേദിയിലേക്ക് പോകാം.

ഇന്റര്‍സെക്കിന്റെ നവീകരിച്ച കോണ്‍ഫറന്‍സ് ലൈനപ്പില്‍ ഒരു സാങ്കേതിക അഗ്‌നിരക്ഷാ ഉച്ചകോടി ഉള്‍പ്പെടുന്നു. ഇത് നിഷ്‌ക്രിയ അഗ്‌നി അത്യാഹിത പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വിഷയങ്ങളുടെ വിശാലമായ ശ്രേണി ഉള്‍ക്കൊള്ളാന്‍ മാത്രമല്ല, നിര്‍ദിഷ്ട വ്യവസായ അഗ്‌നി അത്യാഹിത വെല്ലുവിളികളെയും ഊര്‍ജം, ഉപയുക്തതാ വ്യവസായങ്ങള്‍ എന്നിവ പോലുള്ള പ്രവണതകളെയും കുറിച്ച് ആഴത്തില്‍ പരിശോധിക്കാന്‍ പ്രൊഫഷണലുകളെ അനുവദിക്കാന്‍ കൂടിയുള്ളതാണ്.

ഈ വര്‍ഷത്തെ ഭാവി സുരക്ഷാ ഉച്ചകോടി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മുതല്‍ സി ലെവല്‍ വരെയുള്ള വിവിധ സുരക്ഷാ വിദഗ്ധരെ ലക്ഷ്യമിട്ട് വ്യത്യസ്ത മൊഡ്യൂള്‍ ഫോര്‍മാറ്റ് ഉപയോഗിച്ച് പുതുമയോടെ അവതരിപ്പിക്കുന്നതായിരിക്കുമെന്നും അലക്‌സാണ്‍ഡ്രിയ പറഞ്ഞു.50ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രദര്‍ശകരാണ് ഇന്റര്‍സെക് 2021നെത്തുക. പങ്കെടുക്കുന്നവരുടെ സുരക്ഷക്കായി ഉചിതമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതാണ്.

gulf

സഊദി സ്വീകരിക്കാനിരിക്കുന്നത് ഒരുകോടി ഉംറ തീര്‍ത്ഥാടകരെ

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.

Published

on

അടുത്ത ഹിജ്‌റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു. ഓണ്‍ലൈന്‍ വഴി മിനിട്ടുകള്‍ക്കകം വിസ നേടാനും ഉംറ പാക്കേജ് വാങ്ങാനും വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സാധിക്കുമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ ഈ രംഗത്ത് നൂതനമായ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .

തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനായി ഹജ്ജ് ഉംറ കമ്പനികളും വിദേശ രാജ്യങ്ങളിലെ ഏജന്റുമാരെയും ആക്ടിവേറ്റ് ചെയ്തു വരികയാണ്. ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കാന്‍ അഞ്ഞൂറിലധികം കമ്പനികള്‍ക്കാണ് ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ബി ടു ബി ,ബി ടു സി സംവിധാനങ്ങള്‍ അനുസരിച്ച് ഉംറ പാക്കേജുകള്‍ പ്രകാരം കരാറുകള്‍ ഒപ്പുവെക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് അംഗീകരിച്ച വാലറ്റുകള്‍ വഴി പണമടച്ച് ഉംറ പാക്കേജുകള്‍ വാങ്ങാന്‍ സാധിക്കും. ഉംറക്കെത്തുന്ന വിദേശ തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ യാത്ര ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് കമ്പനികള്‍ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കാനായി രണ്ടായിരത്തോളം ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും ടൂറിസം വകുപ്പിന് കീഴില്‍ സജ്ജമാണ്.

Continue Reading

gulf

കെഎംസിസി നേതാവ് നരിപ്പറ്റ ഹനീഫ
സഊദിയിൽ നിര്യാതനായി

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:കെഎംസിസി നേതാക്കളിൽ പ്രമുഖനും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന മലപ്പുറം വേങ്ങര മിനി കാപ്പിൽ സ്വദേശി നരിപ്പറ്റ മുഹമ്മദ് ഹനീഫ (54) നിര്യാതനായി.
ഒരാഴ്ചയോളമായി റിയാദിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് മരണപ്പെട്ടത്‌.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെത്തുടർന്ന് ജിദ്ദയിൽനിന്നെത്തിയ അദ്ദേഹത്തിൻറെ സഹോദരൻ അജ്‌മൽ,അളിയൻ അഹമ്മദ് കുട്ടി എന്നിവർ മരണസമയത്ത് റിയാദിലെ ആശുപത്രിയിൽ ഉണ്ടായിരുന്നു.

മുപ്പത് വർഷത്തോളമായി സഊദിയിൽ ഉള്ള അദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ് നാട്ടിൽ നിന്നെത്തിയത്.
ജിദ്ദ,റിയാദ്,ദമ്മാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഹനീഫക്ക് പ്രവാസലോകത്ത് വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്.

കെഎംസിസിയുടെ വേങ്ങരമണ്ഡലം കമ്മിറ്റി,മലപ്പുറം ജില്ല കമ്മിറ്റി സഊദിയിൽ വിവിധ പ്രവിശ്യ കളിലെ സെൻട്രൽ കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം ഉന്നതമായ നേതൃ പദവികളിലിരുന്ന അദ്ദേഹം പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന സംഘാടകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു.

നാട്ടിലും മറുനാട്ടിലും അദ്ദേഹം വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ജീവകാരുണ്യ സേവന രംഗത്ത് പുതിയ ആശയങ്ങൾക്കും കർമ്മങ്ങൾക്കും തുടക്കമാവുകയും സംഘടനാ തലത്തിലെ ഇതര ഘടകങ്ങൾക്ക് അനുകരണീയമാം വിധം മാതൃകാപരവുമായിരുന്നു.
സ്‌പോട്‌സ് രംഗത്തും അതീവ തല്പരനായിരുന്ന ഹനീഫ ദമ്മാം ഖാലിദിയ്യ സ്‌പോട്‌സ് ക്ലബ്ബിന്റ നേതൃത്വമായും പ്രവർത്തിച്ചിരുന്നു.
പരേതരായ നരിപ്പറ്റ ബീരാൻ-റുഖിയ ദമ്പതികളാണ് മാതാപിതാക്കൾ.
ഭാര്യ.സാജിദ.മക്കൾ.ശിബിലി,ശാനു, ശാലു.മുഹമ്മദ് ഹനീഫയുടെ നിര്യാണത്തിൽ കെഎംസിസി യുടെ വിവിധ ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Continue Reading

gulf

വിമാന കമ്പനിയുടെ അനാസ്ഥ; ഹാജിമാര്‍ വലയുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.

Published

on

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തിട്ട് പോലും മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അവരുടെ ലഗേജുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. ഇത് മൂലം ഹാജിമാരും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും വലയുകയാണ് . വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി സഊദി എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയില്‍ നിന്നും ഹാജിമാരുമായി നെടുമ്പാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയത്.

ആദ്യ രണ്ട് വിമാനങ്ങള്‍ സമയക്രമം പാലിച്ചെങ്കിലും പിന്നീട് മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകിയാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് 5.15 ന് എത്തേണ്ട വിമാനം 6.30 നും, ഞായറാഴ്ച വൈകീട്ട് 4.30 എത്തേണ്ട വിമാനം 6.15 നും, രാത്രി 7.40 ന്‍ എത്തേണ്ട വിമാനം 9.58 നുമാണ് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നും മറ്റുമായി ഹാജിമാരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കളും നാട്ടുകാരും അടക്കമുള്ളവരും ഇത് മൂലം വലയുകയാണ്. വിമാനം തുടര്‍ച്ചയായി വൈകാനുള്ള കാരണവും ബന്ധപ്പെട്ടവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഞായറാഴ്ച്ച രാത്രി 9.58 ന് എത്തിയ വിമാനത്തിലെ 250 ഓളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.

ഇവ അടുത്ത ദിവസം എത്തിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ലഗേജുകള്‍ എത്തിച്ചു നല്‍കിയിട്ടില്ല. ശനിയാഴ്ച എത്തിയ 100 ഓളം ഹാജിമാരുടെ ലഗേജുകളും ലഭിക്കാതെ വന്നിരുന്നു. ഇവ ഞായറാഴ്ച എത്തിച്ചു നല്‍കുകയാണ് ചെയ്തത്. സാധാരണ യാത്രാ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ ഹജ്ജ് വിമാനത്തില്‍ കയാട്ടിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകള്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. ഹജ്ജ് വിമാനങ്ങളില്‍ ഇത്തരത്തില്‍ അനാസ്ഥയുണ്ടാകുന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലെ യാത്രക്കാര്‍ ആയിട്ട് പോലും ഹാജിമാരോട് എയര്‍ലൈന്‍സ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് വരെ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും നടത്തിയ ഹജ്ജ് യാതൊരു ആക്ഷേപവും ഉണ്ടാകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.