Connect with us

Culture

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം: കോടതി

Published

on

മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം എങ്ങനെയാണ് ബലാത്സംഗത്തിനു കാരണമാകുന്നതെന്ന് ചോദിച്ച കോടതി, വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രണയബന്ധം തകര്‍ന്നു കഴിഞ്ഞാല്‍ സ്ത്രീ പുരുഷനെതിരേ ബലാത്സംഗത്തിനു ക്രിമിനല്‍ നടപടികള്‍ എടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ജസ്റ്റിസ് മുബൈ ഹൈക്കോടിതി ജസ്റ്റിസ് മൃദുല ഭട്കര്‍ ചൂണ്ടിക്കാട്ടി.

കുറ്റം ചെയ്യാന്‍ പ്രതിക്കു സമ്മതം ലഭിച്ചിട്ടുണ്ടെങ്കില്‍ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നു കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നതായാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്. കാമുകന്‍ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്കിയിട്ടുണ്ടെങ്കിലും അത് ബലാത്സംഗത്തിന് പ്രേരണയാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രണയബന്ധം തകര്‍ന്നുകഴിഞ്ഞാലുടന്‍ ബലാത്സംഗം ആരോപിച്ച് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി ചൂണ്ടിക്കാട്ടി. സമൂഹം മാറുകയാണെങ്കിലും ധാര്‍മികതയുടെ ഭാണ്ഡവും ഒപ്പം കൂടെ ചുമക്കുന്നുണ്ട്. വിവാഹസമയത്ത് കന്യകയായിരിക്കണമെന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് തലമുറകളായി കരുത്തപ്പെട്ടുപോരുന്നതാണ്. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ സമൂഹം അവഹേളനപരമായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ലൈംഗികതയെക്കുറിച്ച് കൂടുതല്‍ അറിവുണ്ട്. ലൈംഗിക ബന്ധത്തില്‍ കാമുകന്റെ മാത്രമല്ല തന്റെയും സമ്മതം ആവശ്യമാണെന്ന് പെണ്‍കുട്ടികള്‍ മറക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ ജീവനും സ്വാതന്ത്ര്യവും കോടതിക്കു കണക്കിലെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ആരോപണവിധേയ വിദ്യാഭ്യാസമുള്ളവളോ പ്രായപൂര്‍ത്തിയാവളോ ആണെങ്കില്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്ത ഫലങ്ങളെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം, വിവാഹത്തിനു മുമ്പുള്ള ലൈംഗികത സദാചാര വിരുദ്ധമാണെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടെയും പ്രമാണങ്ങള്‍ക്ക് വിവാഹപൂര്‍വ ലൈംഗികത വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനം ലംഘിച്ചാല്‍ അത് ബലാല്‍സംഗം ആവില്ലെന്നും വിധിയില്‍ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ട് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ ബലാല്‍സംഗ കുറ്റം ചുമത്തി 29 കാരനായ യുവാവ് അറസ്റ്റിലായ കേസിലാണ് ജഡ്ജിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കിയായാലും അല്ലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. അതിന്റെ അപകടം കണക്കിലെടുത്താവണം സ്ത്രീ അതില്‍ ഏര്‍പ്പെടുന്നത്. ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പുരുഷന്റെ വാഗ്ദാനത്തില്‍ ഉറപ്പുണ്ടാവുമോ എന്ന കാര്യവും സ്ത്രീ കണക്കിലെടുക്കണം.അയാള്‍ വാക്ക് പാലിച്ചാലും ഇല്ലെങ്കിലും ചെയ്യുന്നത് സദാചാര വിരുദ്ധമായ കാര്യമാണെന്ന് സ്ത്രീ മനസ്സിലാക്കണം. ചെയ്യുന്ന കാര്യം എല്ലാ മത പ്രമാണങ്ങള്‍ക്കും എതിരാണെന്നും ലോകത്ത് ഒരു മതവും ഇത് അംഗീകരിക്കുന്നില്ലെന്നും സ്ത്രീ മനസ്സിലാക്കിയിരിക്കണം കോടതി ചൂണ്ടിക്കാട്ടി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.