Connect with us

india

ബാബരി: നീതി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത വിധി-ഇ.ടി

സാധാരണ ഗതിയില്‍ അല്‍പം ചിന്തിക്കുന്ന ഒരാള്‍ക്ക് സത്യത്തിന്റെ കണിക പോലും ഇതില്‍ കാണില്ല എന്ന് പറയുവാന്‍ യാതൊരു മടിയുമില്ല.

Published

on

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ച്ചയെ സംബന്ധിച്ച ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി വിധി സത്യവുമായി ബന്ധമില്ലാത്തതും വിചിത്രവും നീതി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ ജുഡീഷ്യറിയുടെ പവിത്രതയെ കുറിച്ച് ചിന്തിക്കുന്ന എല്ലാവരുടെ മനസ്സിലും ശക്തമായ ധാര്‍മിക വിയോജിപ്പുണ്ടാക്കുന്ന താണെന്നതില്‍ ഒരു സംശയവുമില്ലെന്നും ഇ.ടി പറഞ്ഞു.

കോടതി പറഞ്ഞ രണ്ട് കാര്യങ്ങളില്‍ ഒന്ന് ഇതില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ല എന്നതാണ്. രണ്ടാമത്തേത് ഇതില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട ആളുകളില്‍ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ആളുകള്‍ ജനങ്ങളെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത് എന്നാണ്. അത്‌കൊണ്ട് അവര്‍ കുറ്റക്കാരല്ലെന്നുമാണ്. ശാന്തിദൂതന്‍മാരെന്നുള്ള പരിവേഷമാണ് കോടതി ഇവര്‍ക്ക് കൊടുത്തിട്ടുള്ളത്. വ്യക്തമായ അനീതിയില്‍ അധിഷ്ഠിതമായിട്ടുള്ള വിധിയാണ് ഇത്. അത്തരം ഒരു വിധിയോട് യാതൊരുവിധത്തിലും യോജിക്കാന്‍ കഴിയില്ല. കുറച്ചാളുകള്‍ അവിടെ പോയി ആവേശത്തില്‍ ഇടിച്ചപ്പോള്‍ പള്ളി തകര്‍ന്ന് പോയി എന്നുള്ള സ്വഭാവത്തിലാണ് കോടതിയുടെ നിഗമനം. വളരെ തെറ്റായ ഒരു പരാമര്‍ശമാണിത്. നിരന്തരമായ ആസൂത്രണം ചെയ്യലും അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ ഇതിലേക്കുള്ള രഥയാത്ര നടത്തലും ഇത്തരം പള്ളിപൊളിക്കല്‍ പ്രക്രിയക്ക് ആളുകളെ ആവേശം കൊള്ളിക്കുന്ന വിധത്തില്‍ നിരന്തരമായ പ്രചരണങ്ങളുമെല്ലാം നടത്തിയതിന് ശേഷം ഇന്ത്യയുടെ മതേതര വിശ്വാസികളുടെയെല്ലാം മനസ്സിനെ നോവിക്കുന്ന വിധത്തില്‍ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ടി.വി യിലൂടെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഒരു നിമിഷത്തിന്റെ വികാരം കൊണ്ട് ആസൂത്രിതമല്ലാതെ ചെയ്തതാണെന്ന് കോടതിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് മാത്രം കണ്ടുപിടിക്കാവുന്ന ഒരു സംഗതിയാണ്. സാധാരണ ഗതിയില്‍ അല്‍പം ചിന്തിക്കുന്ന ഒരാള്‍ക്ക് സത്യത്തിന്റെ കണിക പോലും ഇതില്‍ കാണില്ല എന്ന് പറയുവാന്‍ യാതൊരു മടിയുമില്ല.

2019 ലെ കോടതി വിധി ബാബരി മസ്ജിദിന്റെ സ്ഥലമടക്കം രാമക്ഷേത്ര നിര്‍മാണത്തിന് കൊടുക്കുക എന്നതായിരുന്നു. അതില്‍ നീതി കിട്ടിയില്ല. അന്ന് മസ്ജിദ് പൊളിച്ചതിനെ പറ്റി കോടതി പറയുകയും പൊളിച്ചതിന്റെ അന്യായം തിരുത്താനുള്ള എന്തെങ്കിലും നടപടി കൃത്യമായിട്ട് പറയുന്നതിന് പകരം സമീപ പ്രദേശങ്ങളില്‍ എവിടെയെങ്കിലും അഞ്ചേക്കര്‍ ഭൂമി എടുത്തിട്ട് അവിടെ മസ്ജിദ് ഉണ്ടാക്കിക്കൊള്ളൂവെന്നാണ് കോടതി പറഞ്ഞത്. ആ വിധിയെ ഞങ്ങളാരും സ്വാഗതം ചെയ്തിട്ടില്ല. പള്ളി പൊളിച്ച നടപടിയെ ആയിരുന്നു ആക്ഷേപിച്ചിരുന്നത്. സംഘ പരിവാറിന്റെ അജണ്ട കോടതി വിധിയിലൂടെ നിറവേറിയെന്നും ഇ.ടി പറഞ്ഞു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.