Connect with us

Culture

തീരാകെടുതികള്‍ തീര്‍ത്ത് ബീഹാര്‍ പ്രളയം, കൊടുംപട്ടിണിയില്‍ പതിനായിരങ്ങള്‍

Published

on

വടക്കന്‍ ബീഹാറില്‍ വാക്കുകള്‍ കൊണ്ടു വിവരിക്കാനാവാത്ത വിധമുള്ള കൊടുംദുരിതങ്ങളുടെ പ്രളയമാണ് കഴിഞ്ഞ മാസങ്ങളില്‍ പെയ്തിറങ്ങിയത്. ആഗസ്തില്‍ തുടങ്ങിയ ദുരിതങ്ങള്‍ ഓരോ ദിവസം പിന്നിടൂമ്പോഴും കൊടുംപട്ടിണിയുടെ ദുരിതക്കയങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടുപോവുന്നത്. മിക്കവാറും ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയായ ഇവിടേക്ക് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരുകള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണ്.

ഗണ്ടക്, ബുര്‍ഹി ഗണ്ടക്, ബഗ്മതി, കംല, കോശി, മഹാന്ദ നദികള്‍ കടുത്ത മഴയെ തുടര്‍ന്ന് ഉയര്‍ന്ന തോതിലുള്ള ജലം പുറംതള്ളിയതോടെയാണ് ഈ പിന്നാക്ക ഗ്രാമങ്ങള്‍ വെള്ളത്തിലായത്. നേപ്പാളിലും മറ്റുമായി ഹിമാലയത്തില്‍ നിന്നൊഴുകുന്നവയാണ് ഈ നദികള്‍. 1.71 കോടി ജനങ്ങളെയാണു ദുരിതം ബാധിച്ചത്. വടക്കന്‍ ബീഹാറിലെ പത്തൊമ്പത് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 514 പേര്‍ മരണപ്പെട്ടാണ് ഔദ്യോഗിക കണക്ക്. 2371 പഞ്ചായത്തുകള്‍ വെള്ളത്തിലായി.

ബീഹാറിലെ കടിഹറില്‍ ട്രെയിനിറങ്ങി റോഡ് മാര്‍ഗമാണ് ഞാന്‍ ബഹാദൂര്‍ഗഞ്ചില്‍ മുസ്‌ലിംലീഗ് പൊതുയോഗത്തിലേക്കു പുറപ്പെട്ടത്. എണ്‍പത് കിലോമീറ്ററിനടുത്ത് താണ്ടാന്‍ ആറ് മണിക്കൂറിലധികം സമയമെടുത്തു. ബഹാദൂര്‍ഗഞ്ചില്‍ എത്തുമ്പോള്‍ ഇരുട്ടിയിരുന്നു. പകല്‍ പതിനൊന്ന് മണിക്ക് ജനങ്ങള്‍ ഇവിടെ കാത്തുനില്‍പ്പ് തുടങ്ങിയിരുന്നു. ഒരു വലിയ മൈതാനം നിറയെ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ജനം. വെളിച്ചമില്ലാത്ത സാഹചര്യത്തിലാണ് പരിപാടി നടന്നത്.

വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും നശിച്ച പല റോഡുകളും ഇപ്പോഴും അടയാളങ്ങള്‍ പോലും അവശേഷിക്കാത്ത രീതിയിലാണ്. പാലങ്ങള്‍ വീണു കിടക്കുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു റോഡുകള്‍ കണ്ടെത്തിയത്. ഞങ്ങളെയും വഹിച്ച് പാടങ്ങളിലൂടെയാണ് അമ്പത് കിലോ മീറ്റര്‍ വാഹനം നീങ്ങിയത്. ഏകദേശം നാലുമണിക്കൂറിലേറെ എടുത്തുകാണും അമ്പത് കിലോമീറ്റര്‍ പിന്നിടാന്‍. ചമ്പാരന്‍ എന്ന ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ വീടുകളൊന്നുമില്ല. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഏതോ പിടിവള്ളിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയ ചുരുക്കം ആളുകള്‍ മാത്രം ബാക്കിയായി. അവരാവട്ടെ മറ കെട്ടിയാണ് താമസിക്കുന്നത്.

ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ പൂര്‍ണ്ണമായി തരിശായിക്കിടക്കുന്ന ഭൂമിയാണ് കാണാന്‍ കഴിഞ്ഞത്. മുന്നൂറ് കുടുംബങ്ങളായിരുന്നു ആ ഗ്രാമത്തിലുണ്ടായിരുന്നത്. ശരാശരി പന്ത്രണ്ടു പേരെങ്കിലും കാണും ഒരു കുടുംബത്തില്‍. അവര്‍ ഉയര്‍ന്ന ഒരു സ്ഥലത്ത് ഷെഡ് കെട്ടി താമസിക്കുകയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭക്ഷണമോ വസ്ത്രമോ കിട്ടാന്‍ പ്രയാസപ്പെടുന്നു. ഒരു നേരത്തെ അന്നം കിട്ടാനുള്ള അവരുടെ ദാഹം കരളലയിപ്പിക്കുന്നതായിരുന്നു. ഏതെങ്കിലും സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിഗ്രാമങ്ങളിലേക്കല്ല ഞങ്ങള്‍ പോയതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ആദ്യം ആരും ഞങ്ങളെ ശ്രദ്ധിക്കാന്‍ പോലും തയ്യാറായില്ല. ഞങ്ങളെ അവഗണിക്കാനുള്ള കാരണം പിന്നീടാണ് മനസ്സിലായത്. പലരും ഇവിടെ വന്നു ഫോട്ടോ എടുത്തു പോകുന്നുണ്ട്, പക്ഷേ രണ്ടു മാസത്തിലേറെയായി ഞങ്ങളിവിടെ പട്ടിണിയിലാണെന്ന് അക്കൂട്ടത്തില്‍ നിന്നൊരാള്‍ പറഞ്ഞു തന്നപ്പോഴാണ്, ദുരിതത്തിന്റെ ആഴം വീണ്ടും മനസ്സിലായത്. നമ്മളെയും അവര്‍ ആ ഗണത്തില്‍ പെടുത്തിയിരിക്കുന്നു.

വെസ്റ്റ് ചമ്പാറന്‍, കിഷന്‍ കഞ്ച്, അറാറിയ, എന്നീ ജില്ലകളില്‍ മുസ്‌ലിംലീഗ് ദുരിതാശ്വാസം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിക്കാനാകണം. പട്ടിണിക്കൊപ്പം തണുപ്പു കൂടി വന്നെത്തിയതോടെ ദുരിതം നൂറിരട്ടിയായെന്നു പറയേണ്ടി വരും. ഇവര്‍ക്ക് തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ അമ്പതിനായി പുതപ്പെങ്കിലും വേണ്ടി വരും. ദുരന്തം കഴിഞ്ഞു നാലു മാസമായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആദ്യമെത്തുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പല പ്രദേശക്കാരും പറയുന്നത്.

ഇവിടെ പല പ്രദേശങ്ങളും മുസ്‌ലിംലീഗിന് അംഗങ്ങളുള്ള പ്രദേശങ്ങളായിരുന്നു. പലേടത്തും പാര്‍ട്ടി മത്സരിച്ചിട്ടുണ്ട്. മുസ്‌ലിംദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളാണ് വെള്ളത്തിനടിയില്‍ പെട്ടതില്‍ മിക്കതും. ഇവിടെ ഭക്ഷണത്തിനും തണുപ്പില്‍ നിന്നു ജീവന്‍ രക്ഷിച്ചെടുക്കാനും സഹായമെത്തിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയായിരിക്കുന്നു.

പ്രദേശത്ത് സഹായമെത്തിക്കുമ്പോള്‍ കുടിവെള്ളത്തിന് നാം ഏറ്റവും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇവിടുത്തെ ഓരോ പഞ്ചായത്തിലും 15 വാര്‍ഡുകള്‍ കണക്കാക്കാം. ഓരോ കുടുംബത്തിലും 12 പേരെങ്കിലുമുള്ള 200 കുടുംബങ്ങളെ ഒരു വാര്‍ഡില്‍ കണക്കാക്കേണ്ടി വരും. ഇത്തരം ഓരോ വാര്‍ഡിനും 2 കുഴല്‍ കിണര്‍ നിര്‍മ്മിച്ചുനല്‍കാനാണ് ഞങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത്. കണക്കാക്കുന്ന തുക 7500 രൂപ വരും. ഈ ജനതക്ക് ഒരു നേരത്തെ കുടിവെള്ളമെങ്കിലും എത്തിക്കാനായാല്‍ അത് ഒരു പെട്ടെന്ന് കഴിഞ്ഞു പോകാത്ത ദാനമായി അവിടെ കിടക്കും. അതില്‍ നിന്നു ദാഹം തീര്‍ക്കുന്ന ഇപ്പോഴത്തെ തലമുറയും ഭാവി തലമുറയും നമുക്കും ഇരു ലോകത്തേക്കും ഒരു സഹായമാകും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.