Connect with us

Culture

പ്രവാസി വോട്ടവകാശം ഡോ. എം.കെ മുനീറിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

Published

on


തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്‌സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ മുനീര്‍ ആവശ്യപ്പെട്ടു.
പ്രവാസി വോട്ടവകാശം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. നിലവിലെ വ്യവസ്ഥകളനുസരിച്ച് പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിന് സമ്മതിദായകന്റെ ശാരീരിക സാന്നിധ്യം പോളിംഗ് സ്റ്റേഷനില്‍ ആവശ്യമാണ്.ഇക്കാര്യത്തില്‍ കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലും ഭേദഗതി ആവശ്യമായിവരും. ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് വിവിധ തലത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ വോട്ടവകാശത്തിന് തടസമാകുന്ന നിയമപരമായ സങ്കീര്‍ണതകള്‍ നീക്കം ചെയ്യുന്നതിനായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷഉപനേതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മൂന്ന് സംയോജിത ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണിച്ചിരുന്നു. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേന വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.കെയില്‍ ജോലി ചെയ്യുന്ന നാഗേന്ദര്‍ ചിന്ദവും മറ്റുള്ളവരും കേന്ദ്രസര്‍ക്കാറിനെ എതിര്‍കക്ഷികളാക്കി 2013 ഫെബ്രുവരിയില്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്ന യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി നരേഷ്‌കുമാര്‍ ഹാഞ്ചെത്തും കൂട്ടരും കോടതിയെ സമീപിച്ചിരുന്നു. എംബസികളിലെ വോട്ടു രേഖപ്പെടുത്തല്‍, പോസ്റ്റല്‍ വോട്ടിംഗ്, പ്രോക്‌സി വോട്ടിംഗ്, വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന ഉലക്‌ടോണിക് വോട്ടിംഗ് എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള വോട്ടവകാശം പ്രവാസികള്‍ക്ക് നല്‍കണമെന്ന് പ്രമുഖ പ്രവാസി മലയാളിയായ ഡോ ഷംസീര്‍ നല്‍കിയ ഹര്‍ജിയിലും അപേക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവാസികള്‍ക്ക് സ്വന്തം നിയോജകമണ്ഡലത്തില്‍ നേരിട്ട് എത്താതെ വോട്ടുചെയ്യുന്നതിന് ഇ വോട്ടിംഗും പ്രോക്‌സി വോട്ടിംഗും മുഖേന വോട്ടവകാശം അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിനുളള കാരണമായി മൈഗ്രേഷനേയോ എമിഗ്രേഷനോടോ കാണാനാവില്ല. പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന താമസസ്ഥലം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടര്‍പട്ടികയില്‍ സമ്മതിദായകനായി റജിസ്റ്റര്‍ ചെയ്യപ്പെടുവാന്‍ അവകാശം ഉണ്ടെന്ന് 1950 ലെ ജനപ്രാതിനിധ്യനിയമത്തില്‍ 20 എ വകുപ്പ് പ്രകാരം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ അര്‍ഹരായവരുടെ പേര് ഉള്‍പ്പെടുത്തുന്നതിന് 1994 ലെ പഞ്ചായത്ത് രാജ് ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്ത് വോട്ടവകാശം അനുവദിക്കണമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.