Connect with us

Culture

ഭീതിയാണ് ഇപ്പോഴും; ദുരന്തം ഇവരുടെ മാനസിക നിലയും തെറ്റിച്ചു

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: നിനച്ചിരിക്കാത്ത നേരത്ത് എത്തിയ പ്രളയം പലരുടെയും മാനസിക നിലയെയാണ് തെറ്റിച്ചത്. കിടപ്പാടം ഇല്ലാതായി. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. സമ്പത്തും രേഖകളും പ്രളയം കവര്‍ന്നു. പട്ടിണി മാറ്റാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണിന്ന്. ശാരീരികവും മാനസികമായും തളര്‍ന്ന് പോയവരെ പിടിച്ചുലക്കുകയായിരുന്നു ദുരന്തം.
ഇരിട്ടി, ആലുവ, കമ്പിനിപ്പടി, കുന്നത്തൂര്‍ മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തക സാജിത ഹാരിസും സഹപ്രവര്‍ത്തകരും നടത്തിയ യാത്രാ അനുഭവം വേദനാജനകമാണ്. നേരില്‍ കണ്ടതിന് സമാനം സാജിതയുടെ വാക്കുകള്‍. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച പ്രദേശങ്ങളിലെ വീടുകളും വിദ്യാലയങ്ങളും ആസ്പത്രികളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതില്‍ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരില്‍ നിന്ന് അവര്‍ പോയത്. ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് തങ്ങളെ കൊണ്ടാകുന്ന സഹായം എത്തിക്കുകയുമായിരുന്നു ലക്ഷ്യം. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ദുരന്ത മേഖലകളിലെ കാഴ്ചകള്‍. 14 കുടുംബങ്ങളെയാണ് ആ സന്നദ്ധ സംഘ

ത്തിന് നേരില്‍ കാണാനായത്. അവരുടെ കണ്ണുകളില്‍ ഇപ്പോഴും ഭീതിയൊഴിഞ്ഞിട്ടില്ല. ദുരന്തം അവരുടെ മനസിലും ആഘാതമേല്‍പ്പിച്ചിരിക്കുന്നു. ഇവരില്‍ ചില കുടുംബങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്. മനസും ശരീരവും തളര്‍ന്ന് പോയ സാഹില്‍, അവന്റെ ഉമ്മ നസിയ ഇവരുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ കരളലിയിക്കും. രോഗം തളര്‍ത്തിയ സാഹിലിന്റെയുള്ളില്‍ ദുരന്തം കടുത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നു. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവനെ തളര്‍ത്തിയിരിക്കുന്നു കലിപൂണ്ടെത്തിയ പ്രകൃതിയുടെ സംഹാര താണ്ഡവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാസറിനും പേടിയാണ്. ഉമ്മ ഫാത്തിമയാണ് അവന് താങ്ങും തണലും. അവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു സര്‍വവും.
പ്രളയത്തില്‍ നിന്നും ജീവിതത്തിലേക്ക് കര കയറിയ കുഞ്ഞിബീവിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീ കൂലിപണിയെടുത്തും വിദേശത്ത് ഹോം നഴ്‌സ് ജോലി ചെയ്തുമാണ് ജീവിതം കരുപ്പിടിപ്പിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്ക്. എല്ലാവരും വിവാഹിതര്‍. മകള്‍ക്ക് വീടും വെച്ച് കൊടുത്തു. ഭര്‍ത്താവ് ഉപേക്ഷിച്ച മകളും രണ്ട് മക്കളും ഇപ്പോള്‍ കുഞ്ഞിബീവിയുടെ തണലിലാണ്. കുഞ്ഞ് മക്കളുടെ വിശപ്പ് മാറ്റാന്‍ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ചാലക്കുടി പുഴയുടെ തീരത്തെ കൊച്ചുകടവ് ഗ്രാമത്തിലെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയത്. സര്‍വവും മുക്കിയെടുത്തു പ്രളയ ജലം. വലിയ പാത്രങ്ങളുമായി എത്തിയ രക്ഷാ പ്രവര്‍ത്തകരാണ് കുഞ്ഞിബീവിയെയും പേര മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സമീപത്തെ വീടുകളിലും വെള്ളം കയറി.
പ്രളയം തകര്‍ത്തവര്‍ക്കരികില്‍ ഇപ്പോഴും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഏക ആശ്വാസം. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് പോയ കുറെ ജന്മങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. ഇവരിലേക്ക് എത്തണം സര്‍ക്കാര്‍ സഹായം. പൂജ്യത്തില്‍ നിന്ന് ജീവിതം തുടങ്ങുകയാണിവര്‍. ആരോഗ്യവും മാനസികവുമായ പരിചരണവും കൂടി ഇവര്‍ക്ക് അത്യാവശ്യമാണ്. സര്‍ക്കാര്‍ കണക്കില്‍ ആരും പുറത്താകരുത്. ഔദാര്യമല്ല സഹായം നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. തിരിച്ച് പിടിക്കട്ടെ കുഞ്ഞിബീവിയും സാഹിലും നാസറുമുള്‍പ്പെടുന്ന കുടുംബത്തോടൊപ്പം ദുരിത ബാധിതര്‍ ഓരോരുത്തരായി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.