Connect with us

Culture

ജില്ലക്ക് ഒരു ‘കലക്ടര്‍’ വേണോ?; കാസര്‍കോടിന് വര്‍ഗീയ മുഖം നല്‍കിയ കലക്ടര്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്

Published

on

ശരീഫ് കരിപ്പൊടി

കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നായ മാലിന്യപ്രശ്‌നം പരാമര്‍ശിക്കുന്നിടത്ത് കാസര്‍കോട് ജില്ലക്കാരെ അപമാനിക്കുംവിധം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കലക്ടര്‍ക്കെതിരെ യൂത്ത് ലീഗ് ജില്ലാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അവസരത്തിലും അനവസരത്തിലും തന്റെ വ്യക്തിപ്രഭാവം കൂട്ടുന്നതിന് വേണ്ടി കാസര്‍കോടിനെയും ഇവിടത്തെ ജനങ്ങളെയും ജനപ്രതിനിധികളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ഒരു പരിപാടിക്കിടെയുണ്ടായ ചോദ്യോത്തര വേളയില്‍ ശരിക്കും കാസര്‍കോടിനെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്‌നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്‌നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ. കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ പോലും മതവും ജാതിയുമുണ്ട് എന്നായിരുന്നു കലകട്‌റുടെ വിവാദ പ്രസ്താവന.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കലക്ടര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ജില്ലയിലെ ജനങ്ങളെ അപമാനിച്ചത്. ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ശ്രോതാക്കളിലൊരാള്‍ ആവശ്യപ്പെട്ടു. ഇതിനു മറുപടി പറയുകയായിരുന്നു കലക്ടര്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസര്‍കോടിനെ അപമാനിക്കാന്‍
ജില്ലയ്ക്ക് ഒരു ‘കളക്ടര്‍’ വേണോ?

കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു അവസരത്തിലും അനവസരത്തിലും തന്റെ വ്യക്തിപ്രഭാവം കൂട്ടുന്നതിന് വേണ്ടി കാസര്‍കോടിനെയും ഇവിടത്തെ ജനങ്ങളെയും ജനപ്രതിനിധികളെയും,അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ഒരു പരിപാടിക്കിടെയുണ്ടായ ചോദ്യോത്തര വേളയില്‍ ശരിക്കും കാസര്‍കോടിനെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കാസര്‍കോടിന്റെ മാലിന്യ പ്രശ്‌നത്തെക്കുറിച്ചുള്ള ചേദ്യത്തിന് നല്‍കിയ ഉത്തരം,ഇവിടത്തെ മാലിന്യപ്രശ്‌നത്തില്‍ പോലും ജാതിയും മതവുമുണ്ടെന്നാണ്.
സര്‍….
ഇരുണ്ട മനസ്സും, ഇടുങ്ങിയ ചിന്താഗതിയും കൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് കാസര്‍കോടിനെ കാണാന്‍ കഴിയുന്നത്?
ഒരു ചെറിയ വിഭാഗം ആളുകള്‍ മതത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന തെമ്മാടിത്തരങ്ങളെ ഒരു നാടിന്റെ തലയില്‍കെട്ടി അപമാനിക്കുന്നത് ശരിയല്ല.
ഇവിടത്തെ ഏത് കാര്യത്തിലും മാഫിയകളില്‍ കാരണം കണ്ടെത്തി തടിയൂരുന്ന നിങ്ങളുടെ ചങ്ങാത്തം ഏത് തരം മാഫിയകള്‍ക്കൊപ്പമാണെന്ന് പൊതുജനങ്ങള്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രി എട്ട് മണി കഴിഞ്ഞാല്‍ നഗരം ഉറങ്ങുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മണലും കഞ്ചാവും പറയുന്ന താങ്കള്‍ അതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് പറയാനും ബാധ്യതയുണ്ട്.
കാസര്‍കോട്ടെ ജനങ്ങളുടെ കാഴ്ച്ചപ്പാട് മാറണമെന്നുപറയുന്ന ജില്ലയുടെ ഭരണാധികാരി…..
ആദ്യം മാറ്റേണ്ടത് കാസര്‍കോടിനെ കുറിച്ചുള്ള അങ്ങയുടെ കാഴ്ച്ചപ്പാടാണ്. പലപ്പോഴും ഒരു കളക്ടറുടെ നിലവാരത്തില്‍ നിന്ന് വില്ലേജ് ഓഫീസറുടെ നിലയിലേക്ക് അങ്ങ് താഴുകയാണ്.
ജില്ലയുടെ വിദ്യാഭ്യാസ പ്രശ്‌നം വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ അതിനെതിരെ മുഖം തിരിക്കുന്ന ജില്ലയുടെ കളക്ടര്‍ സ്വന്തം ഇമേജ് കൂട്ടാന്‍ സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ തന്റെ പേഴ്‌സണല്‍ പി.ആര്‍ ആയി ഉപയോഗി ക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിലെ െ്രെഡനേജിന്റെ കവറിംഗ് തകര്‍ന്നിട്ടുണ്ടെങ്കില്‍ അത് നന്നാക്കേണ്ടത് നഗരസഭയുടെ ചുമതലയാണെന്ന് പറയുന്ന നമ്മുടെ കളക്ടറുടെ രാഷ്ട്രീയം എന്താണെന്ന് അറിയാന്‍ മഷിയിട്ട് നോക്കേണ്ട ആവശ്യമില്ല.
സര്‍.. അങ്ങ് പബ്ലിസിറ്റിക്ക് വേണ്ടി എന്ത് നാടകവും ആടിക്കോ, പക്ഷെ അത് ഈ നാടിനെയും ഇവിടത്തെ ജനങ്ങളെയും അപമാനിച്ച് കൊണ്ടാവുന്നത് അത്ര ഭൂഷണമാവില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.