Connect with us

Culture

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ക്യാമ്പ് ഓഫീസായി പീവീസ് മിറാഷ്

Published

on

മലപ്പുറം: ഒറ്റ ദിവസംകൊണ്ട് നിമ്പൂരിനെ പ്രളയം മുക്കിയപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെയും കേരളത്തിന്റെ സന്നദ്ധ സേനയായ വൈറ്റ്ഗാര്‍ഡിന്റെയും ക്യാമ്പ് ഓഫീസും തലസ്ഥാനവുമായി പീവീസ് മിറാഷ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ വിശ്രമസ്ഥലവും സൗകര്യങ്ങളും ഒരുക്കി അവരിലൊരാളായി നിലമ്പൂരിന്റെ ജനനായകന്‍ പി.വി അബ്ദുല്‍ വഹാബും ചേര്‍ന്നതൊടെ മുസ്്്‌ലിംലീഗ് ഏറ്റെടുത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാവുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ എം.പിയുടെ ഓഫീസും വസതിയും. പത്ത് ദിവസത്തോളമായി മറ്റു പരിപാടികളെല്ലാം മാറ്റിവെച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി നിലമ്പൂരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വൈറ്റ് ഗാര്‍ഡുകള്‍ സംഗമിക്കുന്നതും ചുമതലയേല്‍പ്പിച്ച ദൗത്യമേറ്റെടുത്ത് ആ പ്രദേശങ്ങളിലേക്ക് പുറപ്പെടുന്നതും എം.പിയുടെ ഓഫീസ് മുറ്റത്ത് നിന്നാണ്. രാവിലെ ആറ് മണിയോടെ വൈറ്റ്ഗാര്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ക്കുള്ള നിര്‍ദേശങ്ങളും ആവശ്യവസ്തുക്കളും ലഭിച്ചെന്ന് ഉറപ്പുവരുത്തുന്ന അദ്ദേഹം രാത്രി ഏറെ വൈികി തിരിച്ചെത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെല്ലാം ഏര്‍പ്പെടുത്തി അവര്‍ക്ക് വിളമ്പിയാണ് മടങ്ങുന്നത്. ഇതിനിടയില്‍ വി.കെ.എം.ഷാഫി, സി.എച്ച് അബ്ദുല്‍ കരീം, അന്‍വര്‍ഷാഫി ഹുദവി എന്നിവരുമായി ചേര്‍ന്ന് ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തൊട്ടടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സമയം കണ്ടെത്തി. ഇതിനൊപ്പം തന്നെ പാര്‍ലമെന്റംഗമെന്ന നിലയില്‍് കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാതാറിലെ എല്ലാം നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പി ഓടിയെത്തി. ദത്തെടുത്ത ഗ്രാമങ്ങളില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടത്തുകാര്‍ക്ക് അത്യാവശ്യമായി എത്തിച്ചു നല്‍കേണ്ട എല്ലാ സൗകര്യമങ്ങളും സര്‍ക്കാര്‍ സഹായങ്ങളും എത്തിച്ചു നല്‍കുകയും ചെയ്തു. വിവിധ കോളനികളില്‍ കഴിയുന്ന ആദിവാസികളുടെയും പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ആവശ്യങ്ങളും ദുരിതങ്ങളും മന്ത്രി എ.കെ ബാലനെ നേരില്‍കണ്ട് ബോധിപ്പിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാവശ്യമായ നടപടികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും വീട്ടുപകരണങ്ങളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പി.വി അബ്ദുല്‍ വഹാബ് എം.പിക്കായി. നിലമ്പൂര്‍ യതീംഖാന മുഖേനയും അല്ലാതെയും ദുരിതബാധിതര്‍ക്ക് ആയിരക്കണക്കിന് ഭക്ഷണകിറ്റുകളും അവശ്യസാധനങ്ങളും ഇിതിനോടകം വിതരണം ചെയ്തു. വിവിധ മേഖലകളില്‍ നിന്ന് നിലമ്പൂരിലേക്ക് സഹായമെത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് നിലമ്പൂരിന്റെ പ്രിയ നേതാവ് പി.വി അബ്ദുല്‍ വഹാബ്‌

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.