Connect with us

Culture

നാല് ലോക്‌സഭാ മണ്ഡലങ്ങളും 10 നിയമസഭാ മണ്ഡലങ്ങളും വിധിയെഴുതി

Published

on

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖൈറാന ഉള്‍പ്പെടെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജനവിധി പൊതുവെ സമാധാനപരമായിരുന്നെങ്കിലും യു.പിയിലും മഹാരാഷ്ട്രയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലായത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
വോട്ടിങ് മെഷീന്‍ തകരാറ് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും ഇത് ജനവിധിയെ ബാധിക്കുമെന്നും രാഷ്ട്രീയ ലോക്ദള്‍ ആരോപിച്ചു. ഖൈറാനയില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയാണ്. ബി.ജെ.പി എം.പി ഹുക്കും സിങിന്റെ മരണത്തെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ദയനീമായി തോറ്റ ബി.ജെ.പിക്ക് നാണക്കേട് ഒഴിവാക്കാനെങ്കിലും ഖൈറാനയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് പടക്കിറങ്ങുന്നതിനാല്‍ ബി.ജെ.പി വലിയ തിരിച്ചടി ഭയക്കുന്നുണ്ട്. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് ഇവിടെ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡി മത്സരിക്കുന്നത്. സഹതാപ തംരഗം പ്രതീക്ഷിച്ച് ഹുക്കുംസിങിന്റെ മകള്‍ മൃഗംഗയെ തന്നെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
എന്നാല്‍ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കാന്‍ മൃഗംഗക്കാവില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കി ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ആര്‍.എല്‍.ഡി രംഗത്തെത്തിയത്. അതേസമയം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. അസാധാരണമായ വിധത്തില്‍ വോട്ടിങ് മെഷീന്‍ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വോട്ടിങ് മെഷീന്‍ മാറ്റിസ്ഥാപിച്ച് പോളിങ് തുടര്‍ന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖൈരാനക്കു പുറമെ മഹാരാഷ്ട്രയിലെ പാല്‍ഗര്‍, ബന്ദാര ഗോണ്ടിയ ലോക്‌സഭാ സീറ്റുകളിലേക്കും നാഗാലാന്റിലെ ഏക ലോക്‌സഭാ സീറ്റിലേക്കുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ മുഖ്യ എതിരാളി നേരത്തെ സഖ്യ കക്ഷിയായിരുന്ന ശിവസേനായാണ്.
ബന്ദാര ഗോണ്ടിയയില്‍ ബി.ജെ.പി എം.പിയുടെ മരണത്തെതുടര്‍ന്നും പാല്‍ഗറില്‍ ബി.ജെ.പി എം.പി നാനാ പടോളിന്റെ രാജിയെതുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാനാ പടോള്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാഗാലാന്റില്‍ ബി.ജെ.പി സഖ്യകക്ഷിയാണ് മത്സരരംഗത്തുള്ളത്. ഫലത്തില്‍ നാല് മണ്ഡലങ്ങളിലേയും ജനവിധി ബി.ജെ.പിക്ക് നിര്‍ണായകമാണ്.
ചെങ്ങന്നൂരിനു പുറമെ കര്‍ണാടകയിലെ ആര്‍.ആര്‍ നഗര്‍, പശ്ചിമബംഗാളിലെ മഹേസ്തല, ഝാര്‍ഖണ്ഡിലെ ഗോമിയ. സില്ലി, ബിഹാറിലെ ജോക്കിഹത്, മേഘാലയയിലെ അംബാട്ടി, ഉത്തരാഖണ്ഡിലെ തരളി, പഞ്ചാബിലെ ഷാകോത്, ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജോക്കിഹതില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവിനും ജീവന്മരണ പോരാട്ടമാണ്. മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച നിതീഷിന്റെ ജെ.ഡി.യു തുടര്‍ന്ന് വന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ദയനീയമായി തോറ്റിരുന്നു. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമാണ് ഇവിടെ ജയിച്ചത്. നൂര്‍പൂരിലും കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് ജെ.ഡി.യുവിനെതിരെ രംഗത്തുള്ളത്. ഝാര്‍ഖണ്ഡിലെ ഗോമിയയും സില്ലിയും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി 10,000ത്തോളം വ്യാജ ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഈ മാസം 31നാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജനവിധി എതിരായാല്‍ ബി.ജെ.പിയുടെ ലോക്‌സഭയിലെ അംഗബലം കേവല ഭൂരിപക്ഷത്തിന് താഴെയെത്തുമെന്ന സവിശേഷതയും ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കാറ്റ് എങ്ങോട്ടാണെന്ന സൂചനയും യു.പിയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലൂടെ പുറത്തു വരുമെന്നാണ് കണക്കുകൂട്ടല്‍.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.