Connect with us

Culture

മുസ്‌ലിം വംശഹത്യ: ആങ് സാന്‍ സ്യൂകിയുടെ എഡിന്‍ബര്‍ഗ് പുരസ്‌കാരം റദ്ദാക്കി

Published

on

മ്യാന്‍മറില്‍ പട്ടാളം നടത്തുന്ന റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്‍ സ്യൂ കിയില്‍ നിന്ന്, ‘സ്വാതന്ത്ര്യ പുരസ്‌കാരം’ തിരിച്ചെടുക്കാന്‍ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിച്ചു. മ്യാന്മര്‍ പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച സ്യൂ കിയെ 2005-ലാണ് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നല്‍കി ആദരിച്ചത്. എന്നാല്‍, നിലവില്‍ മ്യാന്‍മര്‍ പ്രധാനമന്ത്രിക്ക് തുല്യമായ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലര്‍ പദവിയിലുള്ള സ്യൂകി മുസ്ലിം വംശഹത്യക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നതിനാലാണ് എഡിന്‍ബര്‍ഗ് അധികൃതരുടെ തീരുമാനം.

മ്യാന്‍മറിലെ റാഖീന്‍ സ്റ്റേറ്റില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ പട്ടാളവും ബുദ്ധതീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാന്‍ സ്യൂ കി തയ്യാറായിട്ടില്ല. പതിനായിരങ്ങളെ കൊന്നൊടുക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഗ്രാമങ്ങള്‍ ഇടിച്ചുനിരപ്പാക്കുകയും ചെയ്യുന്ന മ്യാന്‍മറിലെ സൈനിക നീക്കത്തെ ഐക്യരാഷ്ട്രസഭ ‘വംശീയ ഉന്മൂലനം’ എന്നാണ് വിശേഷിപ്പിക്കുന്നത്. തുല്യതയലില്ലാത്ത ക്രൂരതകളെ തുടര്‍ന്ന് ഏഴു ലക്ഷത്തോളം റോഹിങ്ക്യകള്‍ക്ക് നാടുവിട്ട് അയല്‍രാജ്യങ്ങളില്‍ അഭയം തേടേണ്ടി വന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളെയും വിമര്‍ശനങ്ങളെയും ചെവിക്കൊള്ളാതെയാണ് മ്യാന്‍മര്‍ വംശഹത്യയുമായി മുന്നോട്ടു പോയത്.

കഴിഞ്ഞ നവംബറില്‍, റോഹിങ്ക്യന്‍ വംശജര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എഡിന്‍ബര്‍ഗ് നഗരത്തിന്റെ തലവന്‍ ഫ്രാങ്ക് റോസ് സ്യൂ കിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ സ്യൂ കി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സിറ്റി കൗണ്‍സില്‍, സ്യൂ കിയില്‍ നിന്ന് പുരസ്‌കാരം അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എഡിന്‍ബര്‍ഗ് പുരസ്‌കാരം ഇത് രണ്ടാം തവണയാണ് ഒരാളില്‍ നിന്ന് തിരിച്ചുവാങ്ങുന്നത്. 1989-ല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐറിഷ് ദേശീയവാദിയായ ചാള്‍സ് പാര്‍നലില്‍ നിന്നാണ് ഇതിനുമുമ്പ് തിരിച്ചെടുത്തത്.

മനുഷ്യത്വ വിരുദ്ധമായ നിലപാടിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ സ്യൂ കിക്ക് നഷ്ടമാകുന്ന ഏഴാമത്തെ വലിയ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ്. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌ഗോ, ന്യൂകാസില്‍ എന്നീ നഗരങ്ങള്‍ സ്യൂകിയില്‍ നിന്ന് ഫ്രീഡം പുരസ്‌കാരം തിരിച്ചെടുത്തിരുന്നു. യു.എസ്സിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ എലീ വീസല്‍ അവാര്‍ഡ്, എല്‍.എസ്.ഇ സ്റ്റുഡന്റ്‌സ് യൂണിയന്‍ അവാര്‍ഡ്, യൂനിസണ്‍ ഓണററി അധ്യക്ഷ പദവി തുടങ്ങിയവയും സ്യൂകിക്ക് സമീപകാലത്ത് നഷ്ടമായി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.