Connect with us

main stories

സ്വര്‍ണക്കടത്തുകേസ് ലോകസഭയില്‍; വി മുരളീധരനെ തള്ളി കേന്ദ്രം-വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മറുപടി

സ്വര്‍ണ കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണ്. ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തുന്ന കാര്യം കസ്റ്റംസാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. 30 കിലോ സ്വര്‍ണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുകേസിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളത്തില്‍ എംപിമാരായ ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്
എന്നിവര്‍ എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് സിങ് താക്കൂറാണ് മറുപടി നല്‍കിയത്.

അന്വേഷണ വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചത്.  30 കിലോസ്വര്‍ണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. അത് അന്വേഷണത്തെ ബാധിക്കും. കേസിലെ മുഖ്യപ്രതിയ്ക്ക് ഉന്നത സ്വാധീനം ഉണ്ട്. ഉന്നത സ്വാധീനം കേസിന്റെ നടപടികളെ സ്വാധീനിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും എടുത്തിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിച്ചെന്നും സ്വര്‍ണക്കടത്തുകേസില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനല്‍കുന്നതായും ധനകാര്യസഹമന്ത്രി അറിയിച്ചു.

അതേസമയം, ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ല സ്വര്‍ണക്കടത്തു നടന്നതെന്ന കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ വാദങ്ങളെ തള്ളുന്ന പരാമര്‍ശവും കേന്ദ്രം നടത്തി. ജൂലൈ 20 ന് ഇത്തരത്തില്‍ സ്വര്‍ണക്കടത്തു നടക്കുന്നുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിക്കുകയും ഇക്കാര്യം കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണ കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണ്. ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തുന്ന കാര്യം കസ്റ്റംസാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. 30 കിലോ സ്വര്‍ണം ആണ് കസ്റ്റംസ് പിടിച്ചെടുത്തത് എന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

എന്നാല്‍, ഡിപ്ലോമാറ്റിക് ബാഗെന്ന് സാങ്കേതികമായി മാത്രമേ പറയാന്‍ കഴിയൂ. നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തില്‍ വന്ന ഒരു ബാഗേജ് എന്ന തരത്തില്‍ അതിന് ഒരു ഡിപ്ലോമാറ്റിക് പരിവേഷം നല്‍കിയെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞിരുന്നത്.

2015 മുതല്‍ 2020 വരെ കേരളത്തില്‍ വലിയ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ കണക്കുകളും കേന്ദ്രം നല്‍കിയിട്ടുണ്ട്. 2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 2016-17-ല്‍ 921 കിലോയും 2017-18 1996 2018-19ല്‍ 2946കിലോയും 2019-20-ല്‍ 2829കിലോയും 2020 മുതല്‍ ഇതുവരെ 123കിലോയും എന്നാണ് കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരം.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.