Connect with us

india

മോഷണം നടത്താനായി 10 കിലോ തടി കുറച്ചു; മാസങ്ങളുടെ പ്രയത്‌നത്തില്‍ അടിച്ചുമാറ്റിയത് 37 ലക്ഷം, പക്ഷേ, പിന്നീട് സംഭവിച്ചത്

മോഷണം നടത്താന്‍ തടി കുറച്ച സംഭവം കേട്ടിട്ടുണ്ടോ? ഗുജറാത്തിലുണ്ട്

Published

on

ശരീര ഭാരം കുറക്കാനായി പലര്‍ക്കും പല കാരണങ്ങളുണ്ടാകും. അത്തരത്തില്‍ നിരന്തരമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും ഭാരം കുറച്ച ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. പൊണ്ണത്തടി കുറയാന്‍, ആരോഗ്യം വീണ്ടെടുക്കാന്‍, സിനിമയിലെ കഥാപാത്രത്തിന് തുടങ്ങി നിരവധി കാരണങ്ങള്‍ക്ക് ഭാരം കുറക്കുന്നവരുണ്ട്.

എന്നാല്‍ മോഷണം നടത്താന്‍ തടി കുറച്ച സംഭവം കേട്ടിട്ടുണ്ടോ? ഗുജറാത്തിലുണ്ട്. അഹമ്മദാബാദില്‍ നിന്നുള്ള 36കാരനായ മോത്തി സിങ് ചൗഹാന്‍. മോഹിത് മറാഡിയ എന്നയാളുടെ വീട്ടു ജോലിക്കാരനായിരുന്നു മോത്തി സിങ്. പതിവായി ആ വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കളൊക്കെ എവിടെയാണ് സൂക്ഷിച്ചതെന്ന് മോത്തി സിങ്ങിന് അറിയാമായിരുന്നു.

അവ എങ്ങനെയെങ്കിലും അടിച്ചുമാറ്റണമെന്നായി മോത്തി സിങ്ങിന്റെ ചിന്ത. പക്ഷേ, അകത്തു കടക്കണമെങ്കില്‍ ഇലക്ട്രോണിക് വാതില്‍ തുറക്കണം. അതു തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. പിന്നെയുള്ള വഴി ആലോചിച്ചപ്പോഴാണ് ജനല്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാം എന്ന് ചിന്തിച്ചത്. പക്ഷേ, അവിടെയും പ്രശ്‌നം ഉണ്ടായിരുന്നു. ആ ജനലിനുള്ളിലൂടെ മോത്തി സിങ്ങിന് അകത്ത് പ്രവേശിക്കാനാവില്ല. ശരീര ഭാരമായിരുന്നു പ്രശ്‌നം.

ഭാരം കുറക്കാനായി മൂന്നു മാസം കഠിന പ്രയത്‌നം ചെയ്തു. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കും. അത്താഴം പാടെ ഒഴിവാക്കി. ജനലിനകത്തൂടെ പ്രവേശിക്കാന്‍ മാത്രം കഴിയുന്ന വിധം പത്തു കിലോ ഭാരം മൂന്നു മാസം കൊണ്ട് കുറച്ചു. തുടര്‍ന്ന് അകത്തു കടന്ന് മോഷ്ടിച്ചത് 37 ലക്ഷം രൂപ.

സിസിടിവികള്‍ എല്ലാം നശിപ്പിച്ച ശേഷമായിരുന്നു മോഷണം നടത്തിയത്. അതിനാല്‍ തന്നെ ആളെ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരു പ്രാദേശിക ഹാര്‍ഡ്‌വെയര്‍ സ്റ്റോറില്‍ നിന്ന് മോത്തി സിങ് സാധനങ്ങള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി. ഇതോടെ മോത്തി സിങ്ങിനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ലൊക്കേഷനും മനസിലാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.