Connect with us

Culture

ഗുജറാത്ത്; വര്‍ഗീയത ഉയര്‍ത്തി കളം പിടിക്കാന്‍ വീണ്ടും ബി.ജെ.പി

Published

on

അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യം ഭരിച്ചിട്ടും ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് മുഖ്യവിഷയം പതിവ് വര്‍ഗീയ ചേരുവകള്‍ തന്നെ. മോദിയുടെ വികസന മാതൃകയായ ഗുജറാത്തില്‍ മുസ്‌ലിംകളോ അവരുടെ പ്രശ്‌നങ്ങളോ ഒരു വിഷയമേ അല്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷി ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്റ് ആര്‍.എസ്.എസിന്റെ പ്രാദേശിക യൂണിറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ മുഖ്യമന്ത്രി രൂപാണി, ദേശീയ അധ്യക്ഷന്‍ ഷാ, പ്രധാനമന്ത്രി മോദി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (ആര്‍.എ.എം) റാം എന്നും ഇതിന് നേരെ അയോധ്യയിലെ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ മാതൃകയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഹര്‍ദിക്, അല്‍പേഷ്, ജിഗ്നേഷ് എന്നിവരുടെ ചിത്രവും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (എച്ച്.എ.ജെ) ഹാജ് എന്നും ഇതിന്റെ നേരെ കഅ്ബയുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.

ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ വാട്‌സ് ആപ്പിലൂടെ പസംഗി തമാരി (നിങ്ങളുടെ തെരഞ്ഞെടുക്കല്‍) എന്ന പേരില്‍ റാം വേണോ ഹാജ് വേണോ എന്ന ചോദ്യവുമായി അതിവേഗം ഈ പോസ്റ്റര്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. അഹമ്മദാബാദിലെ അമരൈവാഡി നഗറിലെ പ്രദേശിക ആര്‍.എസ്.എസ് വിഭാഗമാണ് പോസ്റ്ററിനു പിന്നിലെന്നാണ് ദേശീയ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഗീയ കാര്‍ഡിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നതിന്റെ ആദ്യ സൂചനകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എം.പിയും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായ അഹമ്മദ് പട്ടേലിന് ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയ് രൂപാണി രംഗത്തുവന്നിരുന്നു. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആസ്പത്രിയില്‍ നിന്നും ഐ.എസ് അംഗത്തെ പിടികൂടിയെന്നാരോപിച്ചാണ് ഈ ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

അതേ സമയം ഇത്തരം പ്രകോപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. 2007ല്‍ കോണ്‍ഗ്രസ് അധ്യക്ഷ മോദിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ചത് വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു പിന്നീട് ബി.ജെ.പി വോട്ടു പിടിച്ചത്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ വരവ് ബി.ജെ.പിക്ക് ചെറുതല്ലാത്ത തലവേദനയാണ് സംസ്ഥാനത്തുണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വികസനത്തിലൂന്നി വോട്ടു പിടിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ കണക്കുകൂട്ടുന്നുണ്ട്.

ഗുജറാത്തിലെ വോട്ടര്‍മാരില്‍ ദളിതുകള്‍ ഏഴു ശതമാനവും പട്ടീദാര്‍ വിഭാഗം 12 ശതമാനവും വരും. വടക്കന്‍ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലും വോട്ടിങ് ക്രമത്തില്‍ ഇവരുടെ നിലപാട് കാര്യമായ മാറ്റം വരുത്തും. ഒ.ബി.സിക്കാരില്‍ പകുതിയോളം വരുന്ന താക്കൂര്‍ വിഭാഗക്കാര്‍ വടക്കന്‍ ഗുജറാത്തിലാണുള്ളത്. കിഴക്കന്‍ ഗുജറത്തിലെ ആദിവാസി മേഖലയിലെ 15 ശതമാനം വോട്ടുകളും എങ്ങോട്ടെന്നത് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന നിലയിലാണ്. ബി.ജെ.പി 80 സീറ്റുകളില്‍ ഒതുങ്ങുമെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. 12 ശതമാനം വരുന്ന പട്ടേല്‍ വിഭാഗം തുണി, രത്‌ന വ്യാപാര മേഖലയും കൃഷി, വ്യവസായം എന്നിവയും നിയന്ത്രിക്കുന്ന സംസ്ഥാനത്തെ സ്വാധീന വിഭാഗമാണ്.

പരമ്പരാഗതമായി ബി.ജെ.പിയുടെ വോട്ടുബാങ്ക് കൂടിയാണിവര്‍. 45 മണ്ഡലങ്ങളാണ് 11 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്രയിലെ പട്ടേല്‍ മേഖലയിലുള്ളത്. 2012ല്‍ കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയാണ് ബി.ജെ.പിയെ ഇവിടെ രക്ഷപ്പെടുത്തിയത്. കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കിയ കേശുഭായ് പട്ടേലിന്റെ പാര്‍ട്ടി രണ്ട് സീറ്റു നേടിയപ്പോള്‍ 13 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

32 സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. ഏഴു ശതമാനത്തോളം വരുന്ന ദളിതുകള്‍ മുമ്പ് തങ്ങളുടെ ശബ്ദം ഉയര്‍ത്തിയിട്ടില്ലെങ്കിലും ഉനയില്‍ ദളിതുകളെ സവര്‍ണര്‍ പീഡിപ്പിച്ചതോടെയാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ആദ്യമായി രംഗത്തുവരുന്നത്. നേരത്തെ സ്വന്തം നേതാക്കന്‍മാരില്ലാത്തതിനാല്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്ന ഇവര്‍ ഇത്തവണ പതിവ് രീതിയില്‍ നിന്നും മാറിയാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 എസ്.സി സംവരണ മണ്ഡലങ്ങളില്‍ 10 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. മൂന്നിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.