Connect with us

Culture

ഗുജറാത്ത്; കോണ്‍ഗ്രസിന്റെ ഗ്രാഫ് മേലോട്ട്

Published

on

ഗൂജറാത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് തയ്യാറെടുക്കകയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു തിരിച്ചുവരവ് സാധ്യമായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഊര്‍ജ്ജമായി അത് മാറുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭകളിലേക്ക് 2018 ആദ്യത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനും അത് ഊര്‍ജ്ജം പകരും.

രാഹുല്‍ തരംഗമായി

സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് ബി.ജെ.പിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. പരിഹാസരൂപേണ മാത്രം രാഹുലിനെ കണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ക്കു പോലും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. നോട്ടു നിരോധനവും ജി.എസ്.ടിയും കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദുരന്തത്തെ കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങളിലൂടെ നേരിടുന്ന രാഹുലിന്റെ രീതി ഗുജറാത്തിലെ ഗോദയില്‍ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കുന്നുണ്ട്. ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് വിശേഷിപ്പിച്ചതായിരുന്നു രാഹുലിന്റെ ഒടുവിലത്തെ ഹിറ്റ് കമന്റ്.

ജയമില്ലെങ്കിലും നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്

27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. അതേസമയം 2002 മുതല്‍ ക്രമാനുഗതമായി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. 38 ശതമാനം എന്ന അടിസ്ഥാന വോട്ടു വിഹിതം നിലനിര്‍ത്താന്‍ കഴിഞ്ഞതും ആശ്വാസം. 2002ല്‍ 51 സീറ്റിലാണ് കോണ്‍്ഗ്രസ് ജയിച്ചത്. വോട്ടു വിഹിതം 39.3 ശതമാനം. 2007ല്‍ സീറ്റിന്റെ എണ്ണം 59 ആയി ഉയര്‍ത്തി. അതേസമയം വോട്ടു വിഹിതം 38 ശതമാനത്തിലേക്ക് ചുരുങ്ങി. 2012ല്‍ സീറ്റിന്റെ എണ്ണം വീണ്ടും ഉയര്‍ന്ന് 61 ആയി. ഇത്തവണ വോട്ടു വിഹിതവും കൂടി. 38.93 ശതമാനം. 2002ല്‍നിന്ന് 2012ല്‍ എത്തുമ്പോള്‍ 10 സീറ്റ് കൂടി. വോട്ടു വിഹിതത്തില്‍ 0.10 സശതമാനത്തിന്റെ കുറവുണ്ടായി.

ഹര്‍ദി, മേവാനി, അല്‍പേഷ് മാറുന്ന ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങളാണ് ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ ഏറ്റവും കൂടുതല്‍ തല്ലിക്കെടുത്തുന്നത്. പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് സമര നായകന്‍ ജിഗ്നേഷ് മേവാനി, പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ രംഗപ്രവേശം ഗുജറാത്ത് രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. സമീപ കാലത്ത് സംസ്ഥാനത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തെ ഇളക്കിമറിച്ച സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഈ യുവത്രയങ്ങള്‍. പ്രത്യേകിച്ച് പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍. മൂവരും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതും ബി.ജെ.പിയെ പൊതുശത്രുവായി പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്. ജിഗ്നേഷ് മേവാനി രാഹുലുമായി വേദി പങ്കിട്ടതോടെ, ബി.ജെ.പിക്കെതിരായ കൂട്ടായ രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇത് ജനവിധിയില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.