Connect with us

Culture

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല അയ്യപ്പകര്‍മ്മസമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കടകള്‍ക്ക് നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ നടന്നത് അപലപനീയമാണ്. സര്‍ക്കാറിനോടുള്ള ദേഷ്യം തീര്‍ക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ വിരുദ്ധ വ്യാപാരി കൂട്ടായ്മയുടെ തീരുമാനവും ഹര്‍ത്താലിനോട് സഹകരിക്കെണ്ടെന്നാണ്. കച്ചവടക്കാര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.

മുന്‍ തീരുമാന പ്രകാരം നാളെ സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വിവിധ വാപ്യാര വ്യവസായി സംഘടന നേതാക്കള്‍ അറിയിച്ചു. ഇവര്‍ക്ക് പുറമെ സ്വകാര്യ ബസുടമ സംഘടനകളും ടൂറിസം സ്ഥാപനങ്ങളും ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയുടെ പേരില്‍ ബിജെപി അനാവശ്യമായി നിരന്തരം ഹര്‍ത്താലുകള്‍ നടത്തിയതിനെ തുടര്‍ന്ന് ഇനിയുള്ള ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് നേരത്തെ സംസ്ഥാനത്തെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനെതിരെ പൊതു നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ വ്യാപാരവ്യവസായ മേഖലകളിലുള്‍പ്പടെ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഓള്‍ കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, െ്രെപവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ തുടങ്ങി അറുപതോളം സംഘടനകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഹര്‍ത്താലാണ് നാളത്തേത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആക്രമണങ്ങള്‍ തടയാന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. നാളെ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായാല്‍ ഈ സ്‌ക്വാഡിനായിരിക്കും പ്രതിരോധ ചുമതല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഫലപ്രദമാവുമെന്ന് തോന്നുന്നില്ലെന്നാണ് വ്യാപാരി നേതാക്കളുടെ അഭിപ്രായം.

എറണാകുളത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള മെര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കോമേഴ്‌സ് നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും തുറക്കും. ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ്, പേപ്പര്‍ ട്രേഡേഴ്‌സ്, സാനിറ്ററി ആന്റ് ടൈല്‍സ്, ഹാര്‍ഡ്‌വെയര്‍ ആന്റ് പെയിന്റ്, സ്റ്റീല്‍ ട്രേഡേഴ്‌സ്, അലൂമിനിയം ഡീലഴ്‌സ്, ബേക്കേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് തുടങ്ങിയ സംഘടനകളാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ സ്വകാര്യ ബസുടമകള്‍ സഹകരിക്കില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നാളെ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മറ്റു സംഘടനകളുമായി കൂടിയാലോചന നടക്കുകയാണെന്നും ഇക്കാര്യത്തില്‍ വൈകിട്ടോടെ അന്തിമ തീരുമാനം എടുക്കുമെന്നും കേരള െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ സിനിമ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നിര്‍ബന്ധിത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിലുള്ള 28 ടൂറിസം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.