Connect with us

crime

ഹാത്രസ് സംഭവം; മൃതദേഹം കാണാന്‍ പോലും സമ്മതിച്ചില്ല, ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തന്നില്ലെന്ന് കുടുംബം

ആരുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും തന്റെ സഹോദരിയുടെ മൃതദേഹമാണെങ്കില്‍ അത് തങ്ങളെ കാണാന്‍ പോലും അനുവദിക്കാതെ കത്തിച്ചു കളഞ്ഞതെന്തിനാണെന്നും സഹോദരന്‍ ചോദിച്ചു

Published

on

 

ഹാത്രസ്: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം തങ്ങളെ ഒന്നു കാണിക്കുക പോലും ചെയ്തില്ലെന്ന് സഹോദരന്‍. ആരുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും തന്റെ സഹോദരിയുടെ മൃതദേഹമാണെങ്കില്‍ അത് തങ്ങളെ കാണാന്‍ പോലും അനുവദിക്കാതെ കത്തിച്ചു കളഞ്ഞതെന്തിനാണെന്നും സഹോദരന്‍ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാത്രസ് സംഭവം പുറത്തറിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് കുടുംബാംഗങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞത്. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ മാധ്യമങ്ങള്‍ക്ക് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതുപ്രകാരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ സഹോദരന്‍. സഹോദരിയുടെ മൃതദേഹം ഒരു നോക്കെങ്കിലും കാണാന്‍ അനുവദിക്കണമെന്ന് പൊലീസിനോടും അധികാരികളോടും കെഞ്ചിയെങ്കിലും അനുമതി തന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു-സഹോദരന്‍ വ്യക്തമാക്കി.

ഇപ്പോള്‍ സദാസമയവും പൊലീസ് നിരീക്ഷകണത്തിലാണെന്നും രണ്ടു ദിവസമായി പുറത്തിറങ്ങാന്‍ പോലും സമ്മതിക്കുന്നില്ലെന്നും സഹോദരന്‍ പറയുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഫോണിലൂടെ മാത്രമാണ് പുറംലോകവുമായുള്ള ബന്ധം നിലനില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയോ കുടുംബാംഗങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗ്രാമീണരോട് അന്വേഷണം നടത്തി പോവുകയായിരുന്നു അവരെന്നും കുടുംബം പറഞ്ഞു.

crime

പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ ആറ് കൊലകള്‍

Published

on

പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

13നാണ് കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതേ ദിവസം തന്നെയാണ് വടക്കഞ്ചേരി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒടുകിന്‍ചോട് കൊച്ചുപറമ്പി എല്‍സി (60) ആണ് കൊല്ലപ്പെട്ടത്.

15ന് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചാലക്കുന്നത്ത് ആയിഷക്കുട്ടി (35) ആണ് മരിച്ചത് കുടുബവഴക്കാണ് കാരണം. ഇതുകൂടാതെയാണ് ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Continue Reading

crime

പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്

Published

on

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.ഇന്ന് പുലര്‍ച്ചയോടയാണ് സംഭവം.പരിക്കേറ്റ മണി,സൂശീല,ഇന്ദ്രജിത്,രേഷ്മ എന്നിവരെ ത്യശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുകേഷ് എന്ന ബന്ധു തന്നെയാണ് ക്യതം നടത്തിയിട്ടുള്ളത്.ഇയാള്‍ ഒളിവിലാണ്.കുടംബവഴക്കാണ് കാരണമെന്നാണ് പ്രഥാമിക നിഗമനം.പ്രതിക്കായി കോട്ടായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

 

Continue Reading

crime

കോട്ടയത്ത് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു.കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ് ജോസഫ് (48) ആക്രമിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.കിടപ്പുമുറിയില്‍ വെച്ച് സിനിയുടെ കഴുത്തില്‍ ബിനോയ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേയാണ് ആക്രമണം.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.