Connect with us

Culture

ഹവാല രാജാവ് മോയിന്‍ ഖുറേഷി രാജ്യം വിട്ടത് അധികൃതരുടെ ഒത്താശയോടെ

Published

on

കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര സര്‍ക്കാറിനു മിണ്ടാട്ടമില്ല. 900 കോടി രൂപ ടാക്‌സ് വെട്ടിച്ചതിന് ആദായ നികുതിവകുപ്പ് പുതിയ കള്ളപ്പണ നിയമപ്രകാരം കേസെടുത്ത മോയിന്‍ ഖുറേഷിയാണ് ഒക്ടോബര്‍ 15 ന് ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് കടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മോയിനെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഇയാളുടെ രക്ഷപ്പെടല്‍.

കള്ളപ്പണത്തിന്റെ പേരില്‍ രാജ്യത്തെ നിരപരാധികളായ ജനങ്ങള്‍ പൊരിവെയിലത്തു നില്‍ക്കുമ്പോള്‍ ദുബൈയിലെ ഡൗണ്‍ടൗണില്‍ ആഢംബര സുഖവാസത്തിലാണ് മോയിന്‍. മുന്‍ സി.ബി.ഐ ഡയറക്ടര്‍മാരായ എ.പി സിങ്, രഞ്ജിത് സിന്‍ഹ എന്നിവരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്ത പുറത്തുവിട്ട മില്ലേനിയം പോസ്റ്റ് പറയുന്നു.

ഹവാല രാജാവിന് ഉന്നതങ്ങളില്‍ നിന്ന് സഹായം

500, 1000 കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് 23 ദിവസം മുമ്പാണ് മോയിന്‍ ഖുറേഷി ദുബൈയിലേക്ക് പറന്നത്. ലുക്കൗട്ട് നോട്ടീസില്‍ പേര് കണ്ടതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുംമുമ്പ് ‘ഉന്നതങ്ങളില്‍ നിന്ന്’ വിളി വന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖുറേഷിയെ വിട്ടയക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് സൂചന.

മോയിന്‍ ഖുറേഷി രക്ഷപ്പെട്ട സംഭവത്തില്‍ മുന്‍ ഡയറക്ടര്‍മാരായ എ.പി സിങിനും രഞ്ജിത് സിന്‍ഹക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക അന്വേഷണത്തിനപ്പുറം ഒന്നും നടന്നിട്ടില്ലെന്നാണ് സൂചന.

ഖുറേഷി മറ്റൊരു മല്യ, വിദേശത്ത് ആഢംബര ജീവിതം

ഇന്ത്യന്‍ ജനതയെയും അധികൃതരെയും നോക്കുകുത്തിയാക്കി വിദേശത്തേക്ക് പറന്ന വിജയ് മല്ല്യയുടേതിന് സമാനമാണ് ഖുറേഷിയുടെയും വിദേശ സുഖവാസം. ലോകപ്രശസ്ത ഡിസൈനര്‍ ജോണ്‍ ഗലിയാനോ ഡിസൈന്‍ ചെയ്ത 70 ലക്ഷത്തിന്റെ വെഡ്ഡിങ് ഗൗണ്‍ അണിഞ്ഞ് ഖുറേഷിയുടെ മകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഡല്‍ഹിയിലെ പോഷ് ഏരിയയില്‍ ഇയാള്‍ക്ക് സ്വന്തമായി ബംഗ്ലാവുണ്ട്. ഫ്രഞ്ച് ഇന്റീരിയര്‍ ഡെക്കറേറ്റര്‍ ജീന്‍ ലൂയിസ് ദിന്യൂ ആണ് ഈ ബംഗ്ലാവ് ഒരുക്കിയത്. മുന്‍ സി.ബി.ഐ ഡയറക്രടര്‍ എ.പി. സിങിന്റെ മകള്‍ രാഗിണി ബ്രാര്‍, ജീന്‍ ലൂയിസ് ദിന്യൂവിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.

മോയിന്‍ ഖുറേഷിയുടെ മകള്‍ പെര്‍ണിയ ഖുറേഷി ബോളിവുഡ് നടി സോനം കപൂറിനൊപ്പം

മോയിന്‍ ഖുറേഷിയുടെ മകള്‍ പെര്‍ണിയ ഖുറേഷി ബോളിവുഡ് നടി സോനം കപൂറിനൊപ്പം

ദുബൈയില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള മോയിന്‍ ഖുറേഷിയുടെ ഭാര്യ നസ്‌റീന്‍ പാക് പൗരയാണ്. രണ്ട് പെണ്‍മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. എമിറേറ്റ്‌സ് ബാങ്ക്, ദുബൈ ആന്റ് അബുദാബി കമേഴ്‌സ്യല്‍ ബാങ്ക് എന്നിവിടങ്ങളില്‍ മോയിന്‍ ഖുറേഷിക്ക് അക്കൗണ്ടുകളുണ്ട്. ഹോങ്കോങിലും അമേരിക്കയിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുറേഷിക്ക് സ്വത്തുവകകള്‍ ഉണ്ട്.

ദുബൈയില്‍ നിന്നാണ് മോയിന്‍ ഖുറേഷി ഹവാല നെറ്റ്‌വര്‍ക്കിന്റെ ചരടുവലിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഹോങ്കോങിലും ഇയാള്‍ക്ക് ബിസിനസുണ്ട്. മകള്‍ പെര്‍നിയ ഖുറേഷിയുടെ വിവാഹച്ചടങ്ങില്‍ പാടാന്‍ പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാന് 25 ലക്ഷം രൂപയാണ് ഖുറേഷി പ്രതിഫലം നല്‍കിയത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.