Connect with us

Culture

മഴ ശക്തമാവുന്നു; ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോര്‍ഡ്

Published

on

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി. കനത്ത മഴയിലും കാറ്റിലും മരം പൊട്ടി വീണു വൈദ്യുതി കമ്പികള്‍ വഴിയില്‍ വീഴാന്‍ സാധ്യതയുള്ളതും വീടുകളില്‍ ഷോര്‍ട്ട്‌സെര്‍ക്യൂട്ട് സാധ്യതകളുമാണ് അപകടം വിളിച്ചുവരുത്തുന്നത്. വിവധയിടങ്ങളില്‍ തകരാറിലായ വൈദ്യുതി സര്‍വീസ് ലൈന്‍ നന്നാക്കാതെ അവസ്ഥയുമുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പേട്ട മൂന്നാംമനയ്ക്കല്‍ കാവടിയില്‍ പ്രസന്നകുമാരി(65), പേട്ട പുള്ളിലെയ്‌നില്‍ തൃപ്തിയില്‍ രാധാകൃഷ്ണന്‍ ആശാരി (70) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം.

കാലവര്‍ഷത്തില്‍ പ്രത്യേക സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലൈനിന് 1.2 മീറ്റര്‍ അടുത്തുള്ള വൃക്ഷങ്ങളും ശിഖരങ്ങളും വൈദ്യുതി ബോര്‍ഡിന്റെ അനുമതിയോടെ സുരക്ഷാമുന്‍കരുതലുകള്‍ പാലിച്ച് ഉടന്‍ വെട്ടിമാറ്റണം. പൊട്ടിവീണ വൈദ്യുതി കമ്പികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ ആളുകളെയും വാഹനങ്ങളും കടത്തിവിടരുത്.
റബര്‍ മാറ്റ്, ചെരുപ്പ്, കൈയുറകള്‍ എന്നിവയില്ലാതെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. നില്‍ക്കുന്നിടവും ശരീരവും നനഞ്ഞിരിക്കുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുതി ലൈനുകളും മറ്റും സഞ്ചരിക്കുന്ന വാഹനത്തിന് മുകളില്‍ വീണാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിച്ചെന്ന് ഉറപ്പാക്കിയശേഷമേ വാഹനത്തില്‍നിന്ന് പുറത്തിറങ്ങാവൂ. ലൈനുകള്‍ക്ക് സമീപം ലോഹ ഏണി, ഇരുമ്പ് തോട്ടി, ലോഹകുഴലുകള്‍, ക്രെയിന്‍ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ചെയ്യരുത്. വീടുകളില്‍ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വൈദ്യുതി ലൈനുകളില്‍നിന്ന് ശബ്ദവും തീപ്പൊരിയും കണ്ടാല്‍ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ അറിയിക്കണം. അപകടകരമായി നില്‍ക്കുന്ന വൈദ്യുതി ലൈനുകളും പ്രതിഷ്ഠാപനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ അറിയിക്കാം

തിരുവനന്തപുരത്ത് പേട്ട പുള്ളിലെയിനില്‍ നിന്നും ചാക്ക സ്‌കൂളിന് സമീപത്തേയ്ക്കുള്ള ഇടവഴിയിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. ഇരുവശത്തും മതിലുകളുള്ള ഇവിടെ മഴവെള്ളം കെട്ടി നില്‍ക്കാറുണ്ട്. മുകളിലുള്ള ത്രീ ഫേസ് വൈദ്യുതി ലൈനില്‍ ഒരെണ്ണമാണ് പൊട്ടി വെള്ളത്തില്‍ വീണത്. രാവിലെ 5.30 ന് പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്. ആറുമണിയോടെ ചാക്ക സ്‌കൂളിന് സമീപത്ത് നിന്നും പത്രവിതരണക്കാരനായ നാലാഞ്ചിറ സ്വദേശി സുമേഷ് ഇതുവഴിയെത്തി. പ്രസന്നകുമാരി വെള്ളത്തില്‍ കിടക്കുന്നത് കണ്ട് സൈക്കിളില്‍ നിന്നും ഇറങ്ങിയ സുമേഷിനും ഷോക്കേറ്റു. സൈക്കിള്‍ ഉപേക്ഷിച്ച് ഇയാള്‍ ഓടിരക്ഷപെട്ടു. എതിരെ വന്ന എയര്‍പോര്‍ട്ട് ജീവനക്കാരോടും യുവാവിനോടും വൈദ്യുതിലൈന്‍ പൊട്ടിയ വിവരം പറഞ്ഞു. വഴിയാത്രക്കാരനായ യുവാവ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴേക്കും രാധാകൃഷ്ണന്‍ അപകടത്തില്‍പെട്ടിരുന്നു. നെടുമങ്ങാട് മുക്കോലയ്ക്കല്‍ സ്വദേശിനിയാണ് പ്രസന്നകുമാരി. മൂന്നാംമനയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന മകളോടൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പരേതനായ രാമചന്ദ്രന്‍നായരാണ് ഭര്‍ത്താവ്. അശ്വതി, സിജുധരന്‍ നായര്‍, മണികണ്ഠന്‍ നായര്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍ : ബാബു, ജ്യോതിലക്ഷ്മി, മഞ്ജു. സുഭദ്രയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കള്‍: പരേതനായ ഷാജികുമാര്‍, ഷീജ. മരുമക്കള്‍ സുനിത, വസന്തകുമാര്‍. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കെഎസ്ഇബി ധനസഹായം പ്രഖ്യാപിച്ചു. ആദ്യഘഡുവായി രണ്ടുലക്ഷം രൂപ കൈമാറി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.