Connect with us

Culture

ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? – കോടതി

Published

on

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാടിന് സര്‍ക്കാറിനുമയച്ച നോട്ടീസില്‍ ഹൈക്കോടതി ചോദിച്ചു.

‘മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്‍ ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ വായിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ മരിച്ചു. ഒരു റവന്യൂ ഡിവിഷന്‍ ഓഫീസറും (ആര്‍.ഡി.ഒ) അവരുടെ മൃതദേഹം കണ്ടില്ല. ഒരു മെഡിക്കല്‍ റെക്കോര്‍ഡുകളും ഇല്ല. മരണത്തിനു ശേഷമെങ്കിലും തെളുവുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്’ – കോടതി ചോദിച്ചു.

അണ്ണാ ഡി.എം.കെ പ്രവര്‍ത്തകനായ പി.എ ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജയലളിതക്ക് അവസാന സമയത്ത് ലഭിച്ച ചികിത്സയെപ്പറ്റി അന്വേഷിക്കാന്‍ മൂന്ന് റിട്ട. ജഡ്ജിമാരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സംശയം ദൂരികരിക്കാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടി വരുമോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം തേടിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.

1980-ല്‍ എം.ജി.ആറിന്റെ മരണ സമയത്തും സമാന ദുരൂഹത ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലും അമേരിക്കയിലും ചികിത്സ തേടിയതിനു ശേഷമാണ് എം.ജി.ആര്‍ മരിച്ചത്. ചികിത്സക്കിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. മരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദുരൂഹതയുയര്‍ന്നു.

ഹൈക്കോടതി ഫസ്റ്റ് ബെഞ്ചും സുപ്രീം കോടതിയും സമാനമായ പരാതികളില്‍ വാദം കേള്‍ക്കുന്നതിനാല്‍ കേസ് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജനറല്‍ ആര്‍. മുത്തു കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതി വെള്ളിയാഴ്ചയും ഹൈക്കോടതി ഫസ്റ്റ് ബെഞ്ച് ജനുവരി നാലിനുമാണ് വാദം കേള്‍ക്കുന്നത്. ജോസഫിന്റെ പരാതിയില്‍ ജനുവരി ഒമ്പതിന് തുടര്‍ന്ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.