Connect with us

Culture

‘മുസ്‌ലിംകളും പാകിസ്താനികളും എന്റെ ശത്രുക്കളല്ല’: മണിശങ്കര്‍ അയ്യര്‍

Published

on

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി മണിശങ്കര്‍ അയ്യര്‍. മുസ്‌ലിംകളും പാകിസ്താനികളുമൊന്നും തന്റെ ശത്രുക്കളല്ലെന്ന് മണിശങ്കര്‍ അയ്യര്‍. തന്റെ വിരുന്നിലേക്ക് പാകിസ്താനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങേണ്ട ആവശ്യമെന്തെന്ന് മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. തന്റെ സുഹൃത്തിനും തനിക്കും സ്വകാര്യത എന്ന അവകാശമില്ലേ എന്നും അയ്യര്‍ ചോദിക്കുന്നു. മോദിയുടെ ആരോപണത്തിനെതിരെ എന്‍ഡിടിവി വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.

താന്‍ ക്ഷണിച്ച ഖുര്‍ശിദ് കസൌറി പാകിസ്താനി മാത്രമല്ല, 20 വയസ്സ് മുതല്‍ തനിക്കറിയാവുന്ന സുഹൃത്തും കേംബ്രിഡ്ജില്‍ തന്റെ സഹപാഠിയുമായിരുന്നു. ഖുര്‍ശിദുമായുള്ള സൌഹൃദത്തില്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. മൂന്ന് മണിക്കൂറോളം സംസാരിച്ചു. പക്ഷേ ബിജെപി വക്താക്കള്‍ തെറ്റായി ധരിച്ചത് വെളുപ്പിന് മൂന്ന് മണി വരെ ഞങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ്. ഗുജറാത്തിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, മുന്‍ വിദേശകാര്യ സെക്രട്ടറി ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം എതിരെയാണ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഒരു അടിസ്ഥാനവുമില്ലാതെ മോദി ഉന്നയിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി നേതാക്കള്‍ പറയുന്നത് അന്ന് നടന്നത് ഡിന്നര്‍ പാര്‍ട്ടിയല്ല മറിച്ച് ഗൂഢാലോചനയാണെന്നാണ്. താനൊരു വാടകക്കൊലയാളിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വളരെ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനുമായും ഇന്ത്യയിലെ മുസ്ലിങ്ങളുമായും വൈര്യം വളര്‍ത്താനുള്ള അത്യന്തം നീചവും ക്രൂരവുമായ ശ്രമമാണ് ഈ പ്രസ്താവനയ്ക്കു പിന്നിലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

1978- 82 കാലത്ത് കറാച്ചിയിലെ കൌണ്‍സല്‍ ജനറലായി തന്നെ നിയമിച്ചത് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. വാജ്‌പേയി പാകിസ്താനോട് സംശയരോഗ നിലപാടല്ല സ്വീകരിച്ചിരുന്നത്. അദ്ദേഹം ജനാധിപത്യവാദിയായിരുന്നു. പാകിസ്താനെ കുറിച്ച് നരേന്ദ്ര മോദിക്കുള്ള കാഴ്ചപ്പാട് തന്നെ എല്ലാവരും പിന്തുടരണം എന്നാണോ? പ്രധാനമന്ത്രിയെ അറിവിന്റെ നിറകുടമായി കരുതാത്തവരെല്ലാം രാജ്യദ്രോഹികളാണെന്നാണോ എന്നും മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മോദി നിരന്തരം ഉന്നയിച്ചിട്ടും, രാഷ്ട്രീയ ധാര്‍മികതയും പെരുമാറ്റചട്ടവും ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ല. മോദി തന്നെ വെറുക്കുന്നുണ്ടെന്നറിയാം. പക്ഷേ മോദിയോട് നന്ദിയുണ്ട്. മൂന്ന് ജന്മം ജീവിച്ചാലും സാധ്യമല്ലാത്ത പ്രശസ്തി നേടിത്തന്നതിനെന്ന് മണിശങ്കര്‍ അയ്യര്‍ എഴുതി.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങും മണിശങ്കര്‍ അയ്യരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം മോദിയുടെ പ്രസ്താവനയില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്ധമായത്.

എന്‍ഡിടിവി വെബ്‌സൈറ്റിലെഴുതിയ ലേഖനം

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.