Connect with us

Sports

ഐലീഗ് ആവേശത്തില്‍ കോഴിക്കോട്; സോക്കര്‍ ഉത്സവം നാളെ

Published

on

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി…. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കായികപ്രേമികള്‍ കാത്തിരുന്ന മോഹന്‍ ബഗാന്‍- ഗോകുലം കേരള എഫ്.സി മത്സരം നടക്കുക. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ സ്റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്. കാടുപിടിച്ചിരുന്ന പുല്ലുകള്‍ വെട്ടിമാറ്റി മോടികൂട്ടിയിട്ടുണ്ട്. ഇളകിയ പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും ഗ്യാലറി പെയിന്റ് ചെയ്ത് സൗകര്യപ്പെടുത്തിയും സ്റ്റേഡിയത്തില്‍ വലിയമാറ്റങ്ങളാണ് നടത്തിയത്. വി.ഐ.പി പവലിയനില്‍നിന്ന് കളികാണാന്‍ പ്രയാസമുള്ളതിനാല്‍ കളിക്കാര്‍ പ്രവേശിക്കുന്ന ഭാഗത്ത് പുതിയവ ഒരുക്കി. അതിഥികള്‍ക്ക് ഇവിടെയാണ് ഇരിപ്പടം സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ തകര്‍ന്ന കസേരകള്‍മാറ്റി പുതിയവ സ്ഥാപിക്കും. ഫ്‌ളഡ്‌ലൈറ്റ് തകരാര്‍ പരിഹരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം നട്ടുച്ചക്കായിരുന്നു ഭൂരിഭാഗം മത്സരമെങ്കില്‍ ഇത്തവണ വൈകുന്നേരം അഞ്ച്മണിക്കും 7.30നുമാണ്. ഇതിനാല്‍തന്നെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുന്നവിധം സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 30,000പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് കോഴിക്കോട്ടേത്. 50രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75രൂപയുടേയും 150രൂപയുടേയും ദിവസ ടിക്കറ്റുകളുണ്ട്. സീസണ്‍ ടിക്കറ്റുകള്‍ക്ക് 300,500, 700 രൂപയാണ് ഈടാക്കുന്നത്. പത്ത് മത്സരങ്ങളാണ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ പെടിഎം ആപ്പിലൂടെയും വെബ്‌സൈറ്റ് വഴിയും ലഭിക്കും. മത്സരദിവസം സ്റ്റേഡിയത്തില്‍നിന്നും ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം.

മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ബഗാനെ നേരിടുന്ന കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യ കളിയില്‍ സമനിലയും രണ്ടാം മത്സരത്തില്‍ വിജയവും നേടാനായത് ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. യുവത്വത്തിനും പരിചയസമ്പത്തിനും തുല്യ പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഗോകുലത്തിന്റേത്. യുഗാണ്ടന്‍ താരം മുഡ്ഡെ മൂസയാണ് ടീം ക്യാപ്റ്റന്‍. മലയാളിതാരം മുഹമ്മദ് റാഷിദാണ് വൈസ് ക്യാപ്റ്റന്‍. ഐ.എസ്.എല്ലില്‍ മുന്‍സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങിയ സ്‌െ്രെടക്കര്‍ അന്റോണിയോ ജര്‍മ്മയ്‌നാണ് ഇത്തവണ ഗോകുലത്തിന്റെ തുറുപ്പ്ചീട്ട്.

ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്‌ട്രോ(മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം) ,ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് കൂടി ചേരുന്നതോടെ ഏതുടീമുമായി കിടപിടിക്കാവുന്ന വിദേശതാരനിരയാണ് കേരള എഫ്.സിക്കുള്ളത്. മുന്‍ ഐലീഗ് ചാമ്പ്യന്‍മാരായ സന്ദര്‍ശക ടീം ഇത്തവണ ഒട്ടേറെ മാറ്റങ്ങളോടെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ ഐ.എസ്.എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മെഹതാബ് ഹുസൈന്‍, ഗോകുലത്തില്‍ നിന്ന് കൂടുമാറിയ യുഗാണ്ടന്‍ സ്‌്രൈടക്കര്‍ ഹെന്‍ട്രി കിസേക്ക, കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപെന്‍ഡ തുടങ്ങി മികച്ച സംഘമാണ് ഇത്തവണ മോഹന്‍ബഗാനുള്ളത്. തിരുവനന്തപുരം സ്വദേശി ബ്രിട്ടോ മോഹന്‍ബഗാന്‍ ടീമിലെ ഏകമലയാളിസാന്നിധ്യമാണ്. പരിചയസമ്പന്നനായ ഷില്‍ട്ടണ്‍ പോളാണ് ഗോള്‍കീപ്പര്‍. ബഗാന്‍ ടീം ഇന്നലെ ദേവഗിരി കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.