Connect with us

Culture

റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന് ജയം: പരമ്പരയില്‍ ഒപ്പമെത്തി

Published

on

റാഞ്ചി: നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 19 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ തോല്‍പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ ഒപ്പമെത്തി(2-2). പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ഏകദിനം ശനിയാഴ്ച വിശാഖപ്പട്ടത്ത് നടക്കും. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.4 ഓവറില്‍ 241ന് പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ടീം സൗത്തി മൂന്നും ട്രെന്‍ഡ് ബൗള്‍ട്ട്, ജയിംസ് നീഷം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അജിങ്ക്യ രഹാനെ(57) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് പ്രതീക്ഷ നല്‍കിയ അക്‌സര്‍ പട്ടേല്‍(38) റണ്‍സെടുത്തു.

പതിവ് പോലെ രോഹിത് പുറത്ത്; 
ചേസിങ്ങിനിറങ്ങിയ ഇന്ത്യക്ക് പതിവ് പോലെ രോഹിത് ശര്‍മ്മയെ(11) നേരത്തെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രഹാനെയും കോഹ്‌ലിയും ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ മിന്നും ഫോമിലുള്ള കോഹ്‌ലിയെ ഇഷ് സോദി പുറത്താക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. 45 റണ്‍സെടുത്ത കോഹ്‌ലി വിക്കറ്റ് കിപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.തുടര്‍ന്ന് രഹാന അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ജയിം നീഷമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 70 പന്തില്‍ ഒരു സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും ബലത്തിലായിരുന്നു രഹാനയുടെ ഇന്നിങ്‌സ്. ഒരോവറിന്റെ ഇടവേളയില്‍ ക്യാപ്റ്റന്‍ ധോണിയുടെ(11) സ്റ്റമ്പ് തെറിപ്പിച്ച് നീഷം നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവരെ തൊട്ടടുത്ത പന്തുകളില്‍ സൗത്തി മടക്കി. ലാതമിന്റെ മികച്ച ക്യാച്ചിലൂടെയാണ് പാണ്ഡെ മടങ്ങിയത്. വമ്പനടിക്കാരന്‍ ഹര്‍ദ്ദിക്ക് പാണ്ഡെ(9)യെയും ലാതം പിടികൂടി.

എന്നാല്‍ എട്ടാം വിക്കറ്റില്‍ അമിത് മിശ്രയും അക്‌സര്‍ പട്ടേലും പ്രതീക്ഷ നല്‍കിയെങ്കിലും മിശ്ര(14) അബദ്ധത്തില്‍ റണ്‍ഔട്ടാവുകയായിരുന്നു. അക്‌സര്‍ പട്ടേലിനെ ബൗള്‍ട്ട് മടക്കിയതോടെ ഇന്ത്യ പരാജയം അറിഞ്ഞു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍(72) കെയിന്‍ വില്യംസണ്‍(41) റോസ് ടെയ്ലര്‍(35) എന്നിവരുടെ മികവിലാണ് ന്യൂസിലാന്‍ഡ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഗപ്റ്റിലും ലാതമും ചേര്‍ന്ന് മികച്ച തുടക്കമാണ് കിവികള്‍ക്ക് നല്‍കിയത്. 15ാം ഓവറില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെയാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. എന്നാല്‍ മധ്യഓവറുകളില്‍ ഇന്നിങ്സിന്റെ വേഗത നഷ്ടമാവുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തി.


also read: മാജിക്കല്‍ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി!


Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.