Connect with us

Culture

കടുവകള്‍ കൂട്ടില്‍; അവസാന ദിനം ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356

Published

on

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരെ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന ദിനം ഏഴു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356 റണ്‍സ് കൂടി. 459 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 35 ഓവറില്‍ മൂന്നിന് 103 എന്ന നിലയിലാണ്. 21 റണ്‍സെടുത്ത ഷാക്കിബുല്‍ ഹസാനും ഒന്‍പത് റണ്‍സോടെ മഹ്മൂദുള്ളയുമാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (03), സൗമ്യ സര്‍ക്കാര്‍ (42), മൊമിനുല്‍ ഹഖ് (27) എന്നിവരുടെ വിക്കറ്റുകളാണ് കടുവകള്‍ക്ക് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 687 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 299 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 29 ഓവറിലാണ് 159 റണ്‍സിലെത്തിയത്. ഇന്ത്യയ്ക്കായി പൂജാര പുറത്താകാതെ 54 റണ്‍സെടുത്തു. 58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ ഇന്നിംഗ്‌സ്. പൂജാരയെ കൂടാതെ ക്യാപ്റ്റന്‍ വിരാട് കോലി 38ഉം രഹാന 28 റണ്‍സെടുത്തു. ജഡേജ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അതെസമയം കെഎല്‍ രാഹുല്‍ ഒരിക്കല്‍ കൂടി ബാറ്റിംഗില്‍ പരാജപ്പെട്ടു. 10 റണ്‍സാണ് രാഹുല്‍ നേടിയത്. മുരളി വിജയ് ഏഴ് റണ്‍സെടുത്തും പുറത്തായി. ബംഗ്ലാദേശിനായി തസ്‌കീന്‍ അഹമ്മദും ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ 687 റണ്‍സെന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് പ്രതിരോധം ഒന്നാം ഇന്നിങ്‌സില്‍ 388 റണ്‍സിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം നാലാം ദിനത്തിന്റെ തുടക്കത്തില്‍ പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. മുഷ്ഫിഖുര്‍ റഹീം 127 റണ്‍സെടുത്തു. 262 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതമാണ് മുഷ്ഫിഖിന്റെ ഇന്നിംഗ്‌സ്. നാലാം ദിനം പ്രതീക്ഷയോടെ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേളിന് തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാനാവാതെ മെഹ്ദി ഹസനെ നഷ്ടമായി. 51 റണ്‍സാണ് താരം നേടിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മെഹ്ദി ഹസന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റുകള്‍ നഷ്ടമായപ്പോഴും ഒരറ്റത്ത് മുഷ്ഫിഖുര്‍ റഹീം പിടിച്ചു നിന്നു. താജുല്‍ ഇസ്്‌ലാം 10ഉം തസ്‌കീന്‍ അഹമ്മദ് എട്ടും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ഉമേശ് യാദവ് മൂന്ന വിക്കറ്റ് വീഴത്തി. 25 ഓവറില്‍ 84 റണ്‍സ് വഴങ്ങിയാണ് ഉമേശ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ആര്‍ അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതവും ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.