Connect with us

india

ചരിത്രം രചിച്ച് നാവികസേന; യുദ്ധക്കപ്പലുകളില്‍ രണ്ടുവനിതകള്‍

ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകള്‍, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ചരിത്രത്തിലേക്ക് രണ്ടു വനിതകളുടെ അരങ്ങേറ്റം. യുദ്ധക്കപ്പലുകളിലേക്കാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്, സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും നിയമിക്കപ്പെടുന്നത്. യുദ്ധക്കപ്പലുകളുടെ ഡെക്കില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ പറത്തുന്ന ആദ്യത്തെ വനിതാ എയര്‍ബോണ്‍ ടാക്റ്റീഷ്യന്‍സായി മാറാന്‍ ഒരുങ്ങുകയാണ് ഈ രണ്ടു നാവികസേനാ ഓഫീസര്‍മാരും. ഇവരുടെ വരവോടുകൂടി ഈ രംഗത്തും സ്ത്രീ-പുരുഷ തുല്യത കൈവരും.

ഇന്ത്യന്‍ നേവിയില്‍ ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകള്‍ ഓഫീസര്‍മാരായി ഉണ്ടെങ്കിലും യുദ്ധസമയത്ത് ഇടപെടുന്ന സ്ത്രീകള്‍ വളരെ തുച്ഛമാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയാണ് ഈ വനിതാ ഓഫീസര്‍മാരുടെ വരവോടുകൂടി. അതേസമയം, സ്ത്രീകള്‍ ഇല്ലാത്തുകൊണ്ടുതന്നെ പടക്കപ്പലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ടോയ്‌ലെറ്റുകള്‍, ചേഞ്ചിങ് റൂമുകള്‍ പോലെയുള്ള സൗകര്യങ്ങളും ഇപ്പോള്‍ ഇല്ല. ഈ രണ്ടുപേരുടെ നിയമനത്തോടെ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതാണ് കരുതുന്നത്.

നാവികസേനയുടെ ഏറ്റവും പുതിയ ചോപ്പര്‍ ആയ MH 60 റോമിയോ ഇവര്‍ പറത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധകമ്പനിയായ ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് നല്‍കുന്ന അത്യാധുനിക ആന്റി സര്‍ഫസ്, ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ചോപ്പറുകളാണ് MH 60 റോമിയോകള്‍. ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ ചോപ്പറുകളാണ് ഇവ. ഇവയില്‍ സമുദ്രാന്തര്‍ ഭാഗത്ത് ഒളിച്ചിരിക്കുന്ന സബ്മറൈനുകളെ കണ്ടെത്താനുള്ള സെന്‍സറുകളും റഡാറുകളും ഒക്കെയുണ്ട്. ഈ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിനു പുറമെ ഇവയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഹെല്‍ഫയര്‍ മിസൈലുകള്‍, പ്രിസിഷന്‍ കില്‍ വെപ്പണ്‍ സിസ്റ്റംസ്, എംകെ 54 ടോര്‍പിഡോകള്‍ എന്നിവയും പ്രയോഗിക്കാനുള്ള സവിശേഷ പരിശീലനം സിദ്ധിച്ചവരാകും ഈ രണ്ടു വനിതാ ഓഫീസര്‍മാരും.

ഹൈദരാബാദ് സ്വദേശിയാണ് സബ് ലെഫ്റ്റനന്റ് രീതി സിംഗ്. തലമുറകളായി സൈനികോദ്യോഗസ്ഥരാണ് കുടുംബം. സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2015 ല്‍ കിരണ്‍ ശെഖാവത്ത് എന്ന ഒരു നാവികസേനാ ഉദ്യോഗസ്ഥ അപകടത്തില്‍ മരിച്ചതാണ് നേവല്‍ ഏവിയേഷന്‍ രംഗത്തേക്ക് കടന്നുവരാന്‍ കുമുദിനിക്ക് പ്രേരണയായത്.

 

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.