Connect with us

india

ഇന്ദിരയുമായോ നെഹ്‌റുവുമായോ താരതമ്യം സാധ്യമല്ല; മോദി വിശ്വസിക്കുന്നത് സ്വേച്ഛാധിപത്യത്തിലെന്ന് ശാന്തി ഭൂഷണ്‍, ഫാസിസ്റ്റെന്ന് പ്രശാന്ത് ഭൂഷണ്‍

ബ്രിട്ടണ്‍ ബ്രെക്‌സിറ്റില്‍ നിന്നും വിശ്വാസ്യത നേടിയ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ”ബ്രെക്‌സിറ്റില്‍ നിന്ന് വേര്‍പിരിഞ്ഞാലും യുകെയില്‍ റഫറണ്ടം നടത്താന്‍ ഇംഗ്ലണ്ട് അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്” എന്ന് ശാന്തി ഭൂഷണ്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: പ്രധാനനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാഗാന്ധിയുമായി താരതമ്യംചെയ്യുന്നത് യുക്തിരഹിതമായ കാര്യമാണെന്ന് വ്യക്തമാക്കി പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും. ഇന്ത്യാ ടുഡേയുടെ ഇന്ത്യ ടുമാറോ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേസായിയുമായുള്ള അഭിമുഖത്തിലാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പിതാവും മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ ശാന്തി ഭൂഷനും പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും താരതമ്യപ്പെടുത്തിയുള്ള രാജ്ദീപിന്റെ ചോദ്യത്തോടായിരുന്നു ബിജെപിയുടെ സ്ഥാപക നേതാവ് കൂടിയായിരുന്ന ശാന്തി ഭൂഷന്റെ പ്രതികരണം. നെഹ്റു ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിയായിരുന്നെന്നും എന്നാല്‍ മോദി പരമാധികാരത്തിലും സ്വേച്ഛാധിപത്യത്തിലുമാണ് വിശ്വസിക്കുന്നതെന്ന് ശാന്തി ഭൂഷണ്‍ അവകാശപ്പെട്ടു. നരേന്ദ്ര മോദിയേക്കാള്‍ എളുപ്പമായിരുന്നു ഇന്ദിരാഗാന്ധിയുമായുള്ള ഇടപെടലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. എന്നാല്‍, നരേന്ദ്ര മോദിയെപ്പോലെ ഇന്ദിരാഗാന്ധി ‘ഫാസിസ്റ്റ്’ അല്ലെന്നായിരുന്നു, പ്രശാന്ത് ഭൂഷന്റെ മറുപടി.

അഭിമുഖത്തില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച വിവാദ വിഷയങ്ങളോടും മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷണ്‍ പ്രതികരിച്ചു. ”കശ്മീര്‍ വിഷയത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ പ്രശാന്തിന്റേതു തന്നെയാണെന്നായിരുന്നു പിതാവിന്റെ മറുപടി. ഒരു സുപ്രധാന പ്രദേശത്തെ ജനങ്ങളുടെ അവകാശത്തെ കുറിച്ചാണ് ഏതുതരം സര്‍ക്കാറോ ഭരണകൂടമോ സ്വയം നിര്‍ണ്ണയിക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ പ്രാഥമികമായി ഇത് കശ്മീര്‍ ജനതയുടെ അവകാശമാണെന്നും, ശാന്തി ഭൂഷന്‍ പറഞ്ഞു.

ബ്രിട്ടണ്‍ ബ്രെക്‌സിറ്റില്‍ നിന്നും വിശ്വാസ്യത നേടിയ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ”ബ്രെക്‌സിറ്റില്‍ നിന്ന് വേര്‍പിരിഞ്ഞാലും യുകെയില്‍ റഫറണ്ടം നടത്താന്‍ ഇംഗ്ലണ്ട് അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്” എന്ന് ശാന്തി ഭൂഷണ്‍ പറഞ്ഞു. ഈ വാദം മുന്‍നിര്‍ത്തി, അവര്‍ക്ക് സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ടെന്നും ഇന്ത്യന്‍ പ്രദേശത്ത് നിന്ന് വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും കശ്മീരികള്‍ക്ക് നല്‍കണമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിമുഖത്തില്‍, അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ സമരം യുപിഎ സര്‍ക്കാറിനെതിരെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആര്‍എസ്എസ് ശ്രമമായിരുന്നെന്ന വെളിപ്പെടുത്തലുമുണ്ടായി.

ഭരണകൂടത്തിനോടും നീതിന്യായ വ്യവസ്ഥയോടും ഏറ്റുമുട്ടി ഒരു ഘട്ടത്തില്‍ വിജയിച്ച ജനസംഘ്, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യായി പുനര്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ സ്ഥാപകാംഗമായിരുന്ന ശാന്തി ഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവാകാശത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വേണ്ടി പോരടിക്കുന്ന ശാന്തി ഭൂഷണ്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു. പാര്‍ട്ടിയുടെ ട്രഷററായിരുന്നു അദ്ദേഹം. അധികാര ദുര്‍വിനിയോഗം ആരോപിച്ചുള്ള ബിജെപി നേതാവായിരുന്ന വി കെ മല്‍ഹോത്രയ്ക്ക് നല്‍കിയ ഹര്‍ജിയില്‍ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ശാന്തി ഭൂഷണ്‍ ബിജെപിയില്‍നിന്ന് രാജിവെക്കുകയായിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.