Connect with us

Culture

വിനീതം; ബ്ലാസ്റ്റേഴ്‌സിന് 3-1 ന്റെ തകര്‍പ്പന്‍ ജയം

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഇരട്ട ഗോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല വിജയം, ഗോവക്കെതിരെ രണ്ടു വട്ടം ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം ജയിച്ചു കയറിയ ബ്ലാസ്റ്റേഴ്‌സ് ആ മികവ് ഇന്നലെ ചെന്നൈയിനെതിരെയും ആവര്‍ത്തിച്ചു. മെന്‍ഡിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 85, 89 മിനുറ്റുകളില്‍ സി.കെ വിനീതും 67ാം മിനുറ്റില്‍ പകരക്കാരന്‍ ബോറിസ് കാദിയോയുമാണ് കേരളത്തിനായി എതിര്‍വല ചലിപ്പിച്ചത്. 22ാം മിനുറ്റിലായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സി.കെ വീനിത് വിജയ ഗോള്‍ നേടുന്നത്. ആകെ രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച വിനീത് മൂന്ന് ഗോള്‍ നേട്ടവുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡിങ് സ്‌കോററായി. നാലാം ജയത്തോടെ 15 പോയിന്റുമായി കേരളം മുംബൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മത്സരത്തിന് മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു ടീം.19ന് മുംബൈ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്റെ സെമിസാധ്യതകള്‍ പരുങ്ങലിലായി. 53,000 ആരാധകര്‍ക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മാസ്മരിക വിജയം.

ചെന്നൈയിന്റെ ആദ്യ പകുതി
4-3-1-2 ഫോര്‍മേഷനില്‍ ഒരേയൊരു മാറ്റമാണ് ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെ സൈഡ് ബെഞ്ചിലിരുത്തി സി.കെ വിനീതിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കി. ബെല്‍ഫോര്‍ട്ടിനായിരുന്നു ആക്രമണത്തിന് കൂട്ടുത്തരവാദിത്വം. ചോപ്ര തൊട്ടുപിറകില്‍ നിന്നു. മധ്യനിരയിലും പ്രതിരോധത്തിലും ബാറിന് കീഴിലും മാറ്റമുണ്ടായില്ല. ഓരോ മത്സരത്തിലും ശരാശരി നാലു മാറ്റങ്ങള്‍ വരുത്താറുള്ള ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസി ഇന്നലെയും പതിവ് തെറ്റിച്ചില്ല, ഡല്‍ഹിക്കെതിരെ അതിദയനീയമായി തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങളാണ് മറ്റരാസി വരുത്തി,യത്് 3-4-3 ശൈലിയിലായിരുന്നു ചെന്നൈയിന്റെ കളിയിറക്കം. സീസണില്‍ ആദ്യമായി മലയാളി സക്കീര്‍ മുണ്ടംപാറക്കും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. 19ാം മിനുറ്റില്‍ കേരളത്തിന് ലീഡ് നേടാനൊരു സുവര്‍ണാവസരമൊത്തു. വലതു വിങില്‍ നിന്ന് റഫീഖ് ബോക്‌സിലേക്ക് നീട്ടിനല്‍കിയ ലോ ക്രോസ് പിന്നില്‍ ആളുണ്ടെന്ന ധാരണയില്‍ ബെല്‍ഫോര്‍ട്ട് തൊടാതെ വിട്ടു, വലക്ക് മുന്നില്‍ ഗോളി മാത്രമായിരുന്നു അപ്പോള്‍ തടസ്സം, പക്ഷേ ആ തെറ്റിദ്ധാരണക്ക് വലിയ വില നല്‍കേണ്ടി വന്നു ബ്ലാസ്‌റ്റേഴ്‌സ്. 22ാം മിനുറ്റില്‍ ചെന്നൈയിന്‍, നായകന്‍ മെന്‍ഡിയിലൂടെ അര്‍ഹിച്ച ലീഡ് നേടി. മൈതാന മധ്യത്തില്‍ നിന്ന് റാഫേല്‍ അഗസ്റ്റോ നല്‍കിയ പാസുമായി ഇടതുവിങിലൂടെ ഒറ്റക്ക് കുതിച്ച മെന്‍ഡി തടയാന്‍ വന്നവരെ തന്ത്രപൂര്‍വം കബളിപ്പിച്ച് ബോക്‌സിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന്റെ പേരുകേട്ട പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി മെന്‍ഡിയുടെ ഷോട്ട് ജിങ്കാന്റെ കാലില്‍ തട്ടി വളഞ്ഞ് വലയുടെ വലത് ഭാഗത്ത് വിശ്രമിച്ചു, ചെന്നൈ മുന്നില്‍, ഗാലറി നിശബ്ദം. തൊട്ടുപിന്നാലെ പരിക്കേറ്റ് ബെല്‍ഫോര്‍ട്ട് മടങ്ങി.003

വിജയാവര്‍ത്തനം
ചോപ്രയെ മാറ്റി ബോറിസ് കാദിയോയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്കിറങ്ങിയത്. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുക എന്ന ശൈലി ചെന്നൈയിനെതിരെയും കേരളം തുടര്‍ന്നു. 54ാം മിനുറ്റില്‍ പന്തുമായി ഒറ്റക്ക് ബോക്‌സിലേക്ക് മുന്നേറിയ ജെര്‍മെയ്‌നെ അഡ്വാന്‍സ് ചെയ്ത ഗോളി വീഴ്ത്തി, പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും ഫൗള്‍ കാണാതിരുന്ന ശ്രീലങ്കന്‍ റഫറി ജമിനി റോബെഷ് ജെര്‍മെയ്‌ന് മഞ്ഞക്കാര്‍ഡ് നല്‍കി ഗാലറിയെയും താരത്തെയും ഞെട്ടിച്ചു. പിറകെ അമ്പതിനായിരത്തോളം കാണികള്‍ കാത്തിരുന്ന ഗോളെത്തി. ലോങ്‌ബോളില്‍ നിന്ന് ഇടതുവിങിലൂടെ ജെര്‍മെയ്‌ന്റെ മുന്നേറ്റം, തടയാനെത്തിയ ഏലി സാബിയ ഓഫ്‌സൈഡ് വിളിക്കായി കാത്തെങ്കിലും അതുണ്ടായില്ല, അപ്പോഴേക്കും ജെര്‍മെയ്ന്‍ വലയുടെ തൊട്ടുമുന്നിലെത്തിയിരുന്നു. അഞ്ചു പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ജനറല്‍ കാദിയോക്ക് ജെര്‍മെയ്‌ന്റെ പാസ്, ക്ലോസ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റാതെ കാദിയോയുടെ ഷോട്ട്, സമനില ഗോള്‍, ഗാലറി പൊട്ടിത്തെറിച്ചു. ലീഡ് വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു, റിനോ ആന്റോ പകരക്കാരനായി കളത്തിലെത്തി, 85ാം മിനുറ്റില്‍ സി.കെ വിനീതിലൂടെ ലീഡെത്തി, ഇടത് വിങില്‍ നിന്ന് ഹോസു നല്‍കിയ ഹൈബോള്‍ ഗോളിയുടെ കയ്യിലും ഡല്‍ഹി ഡിഫന്ററുടെ കാലിലും തട്ടി വിനീതിലേക്ക്, ഉഗ്രന്‍ ഷോട്ടിലൂടെ വിനീത് പന്ത് വലയിലെത്തിച്ചു, ആരവങ്ങള്‍ അടങ്ങും മുമ്പ് 89ാം മിനുറ്റില്‍ വീണ്ടും വിനീതിലൂടെ വിജയ ഗോളെത്തി, സ്വന്തം പകുതിയില്‍ നിന്ന് ജെര്‍മെയ്ന്‍ നല്‍കിയ പാസുമായി മുന്നേറിയ വിനീത് ബോക്‌സിന് പുറത്തേക്ക്് അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ച് തൊടുത്ത ലോങ് ഷോട്ട് കൃത്യം വലയില്‍ പതിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.