Connect with us

Culture

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്ക് അന്യം; രാം നാഥ് കോവിന്ദിന്റെ സംഘപരിവാര്‍ മുഖം പുറത്ത്

Published

on

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ മുന്‍കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്‍ പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്‍ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമാണിപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമെതിരെ രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനകളാണ് മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ന്യൂനപക്ഷ സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് കോവിന്ദ് നടത്തിയ പ്രസംഗങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വീണ്ടും കുത്തിപ്പൊക്കിയത് ബി.ജെ.പി തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും ഇന്ത്യക്ക് അന്യമാണെന്നും സംവരണം ഒഴിവാക്കണമെന്നും പറഞ്ഞ രാം നാഥ് കോവിന്ദിന്റെ 2010ലെ പ്രസംഗമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വഴി കോവിന്ദിന്റെ സംഘപരിവാര്‍ മുഖമാണ് ഇതോടെ പുറത്തായത്. 2010 ല്‍ മതന്യൂനപക്ഷത്തേയും ദളിത് സംവരണത്തെയും എതിര്‍ത്തുകൊണ്ട് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ 15 ശതമാനം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത് വന്നത്. ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തിയ ദളിതരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള കമ്മീഷന്‍ ശുപാര്‍ശയെ എതിര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

മതമാറിയ ദളിതര്‍ക്ക് സംവരണം നല്‍കിയാല്‍ അവര്‍ പട്ടികജാതി സംവരണ സീറ്റുകളില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും, ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സംവരണം പങ്കിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോവിന്ദ് വ്യക്തമാക്കി.

എന്നാല്‍ സിഖ് ദളിതുകള്‍ക്ക് സംവരണ പദവിയുണ്ടെല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് അന്യമാണെന്നായിരുന്നു കോവിന്ദിന്റെ മറുപടി. ‘മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും നമുക്ക് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവര്‍ക്ക് വിദ്യാഭ്യാസത്തിനോ ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ  യാതൊരു സംവരണവും കൊടുക്കരുത്.’ എന്നും കോവിന്ദ് കടുപ്പിച്ച് പറഞ്ഞു.

പട്ടികജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മതപരിവര്‍ത്തനം നടത്തിയ ദളിതരുടെ വിദ്യാഭ്യാസ നിലവാരത്തെക്കാള്‍ താഴെയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതര്‍ സംവരണം ചെയ്യപ്പെട്ട സര്‍ക്കാര്‍ ജോലി നേടുകയാണെന്നും, ഇത് അനുവദിച്ചാല്‍ മതപരിവര്‍ത്തനം വ്യാപകമാകുമെന്നും രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

ബിജെപി വക്താവായിരിക്കെയായിരുന്നു സംവരണത്തെ എതിര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വിമര്‍ശനങ്ങള്‍. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോയായിരുന്നു കോവിന്ദ് പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. ദളിത് വിഷയങ്ങളില്‍ ആര്‍എസ്എസിന്റ ഉപദേശകരില്‍ പ്രമുഖനാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.